സിപിഎം നേതാവിൻ്റെ പരാതിയിൽ മലയാള മനോരമയ്ക്ക് കോടതി നോട്ടീസ് അയച്ചു

thalassery court
thalassery court

തലശേരി ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് ജിസ്ട്രേട്ട്‌ കോടതിയാണ് സമൻസ് അയച്ചത്

തലശേരി: വ്യാജ പ്രസിദ്ധീകരണം നടത്തിയെന്ന  സി.പി.എം നേതാവിൻ്റെ  ഹർജിയിൽ മലയാള മനോരമ പത്രത്തിൻ്റെ പ്രിൻ്റർക്കും പബ്ളിഷർക്കുമെതിരെ ഹാജരാകണമെന്ന് ഉത്തരവിട്ടുകൊണ്ട് തലശേരി കോടതി സമൻസ് നോട്ടീസ് അയച്ചു. 2021 ജൂലൈ 14ന് മനോരമയുടെ കണ്ണൂർ എഡിഷന്റെ പ്രാദേശിക പേജിൽ പ്രസിദ്ധീകരിച്ച  വാർത്തയ്ക്കെതിരെ സിപി എം കൂത്തുപറമ്പ് ഏരിയാ സെക്രട്ടറി എം സുകുമാരൻ നൽകിയ മാനനഷ്ടക്കേസിലാണ് മലയാള മനോരമ എഡിറ്റർ ഫിലിപ്പ് മാത്യു, പ്രിന്റർ ആൻഡ് പബ്ലിഷർ ജേക്കബ് മാത്യു എന്നിവർക്കെതിരെ കോടതി സമൻസ് അയച്ചത്.

തലശേരി ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് ജിസ്ട്രേട്ട്‌ കോടതിയാണ് സമൻസ് അയച്ചത്. വരുന്ന ജൂലൈ 11ന് കോടതിയിൽ ഹാജരാകാനാണ് സമൻസ്.
സിപി എം കൂത്തുപറമ്പ് ഏരിയാ കമ്മിറ്റിയംഗമായിരുന്ന എം സുകുമാരനെപ്പറ്റി അവാസ്തവവും അപഖ്യാതി ഉളവാക്കുന്നതുമായ തരത്തിൽ വാർത്ത പ്രസിദ്ധീകരിച്ചു വെന്നാണ് സി.പി.എം നേതാവിൻ്റെ പരാതി.

സിപി എം കൂത്തുപറമ്പ് വെസ്റ്റ് ലോക്കൽ സെക്രട്ടറിയെ മാറ്റി’ എന്ന തലക്കെട്ടോടെ നൽകിയ വാർത്തയാണ്‌ മാനനഷ്ടക്കേസിന്‌ ആധാരം. സുകുമാരനെ കൂത്തുപറമ്പ് ഏരിയാ കമ്മിറ്റിയിൽനിന്ന് ഒഴിവാക്കിയതായും വാർത്തയിൽ പരാമർശിക്കുന്നുണ്ട്. തലശേരിയിലെ അഭിഭാഷകൻ ഒ ജി പ്രേമരാജൻ മുഖേനയാണ് മാനനഷ്ടക്കേസ് ഫയൽ ചെയ്തത്. പരാതിക്കാരന്റെ ഭാഗം പരിഗണിച്ച കോടതി പ്രഥമദൃഷ്ട്യാ കേസുള്ളതായി കണ്ടെത്തിയിരുന്നു.

Tags

News Hub