ഫ്രാന്‍സിസ് മാര്‍പാപ്പയുടെ ആരോഗ്യനില മെച്ചപ്പെട്ടു ; ആശ്വാസ വാര്‍ത്തയുമായി വത്തിക്കാന്‍

Pope Francis
Pope Francis

ഫെബ്രുവരി 14 നാണ് മാര്‍പാപ്പയെ ശ്വാസകോശങ്ങളില്‍ ന്യൂമോണിയ ബാധയെ തുടര്‍ന്ന് റോമിലെ ജെമെല്ലി ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.

ഫ്രാന്‍സിസ് മാര്‍പാപ്പ ഓക്‌സിജന്‍ സപ്പോര്‍ട്ടില്ലാതെ ശ്വസിക്കാന്‍ തുടങ്ങിയതായും മാസ്‌ക് മാറ്റിയതായും വത്തിക്കാന്‍ അറിയിച്ചു. ഒരു മാസമായി ആശുപത്രി വാസത്തില്‍ കഴിയുന്ന മാര്‍പാപ്പയുടെ ആരോഗ്യ നിലയില്‍ പുരോഗതിയുള്ളതായും റിപ്പോര്‍ട്ട്. ഈയിടെ പാപ്പാ ക്രൂശിത രൂപത്തിനു മുന്നില്‍ പ്രാര്‍ത്ഥന നടത്തുന്ന ഫ്രാന്‍സീസ് മാര്‍പ്പാപ്പയുടെ ചിത്രം വത്തിക്കാന്‍ പുറത്തു വിട്ടിരുന്നു. മാര്‍പാപ്പ വെളുത്ത മേലങ്കിയും പര്‍പ്പിള്‍ ഷാളും ധരിച്ച്, വീല്‍ചെയറില്‍ ഇരുന്ന് പ്രാര്‍ത്ഥന നടത്തുന്നതായിരുന്നു പുറത്തു വന്ന ചിത്രം. 

ഫെബ്രുവരി 14 നാണ് മാര്‍പാപ്പയെ ശ്വാസകോശങ്ങളില്‍ ന്യൂമോണിയ ബാധയെ തുടര്‍ന്ന് റോമിലെ ജെമെല്ലി ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ഇടയ്ക്ക് ആരോഗ്യ നില ഗുരുതരമായെങ്കിലും നിലവില്‍ പുരോഗതിയുണ്ടെന്നാണ് ഡോക്ടര്‍മാര്‍ അറിയിക്കുന്നത്. പ്രാര്‍ത്ഥിച്ചവര്‍ക്ക് നന്ദി അറിയിച്ചുകൊണ്ടുള്ള മാര്‍പാപ്പയുടെ ഓഡിയോ സന്ദേശം കഴിഞ്ഞ ആഴ്ച വത്തിക്കാന്‍ പുറത്തുവിട്ടിരുന്നു. 

സെന്റ് പീറ്റേഴ്‌സ് ചത്വരത്തിലെ രാത്രി പ്രാര്‍ത്ഥനയ്ക്കിടെയാണ് പോപ്പിന്റെ ശബ്ദസന്ദേശം കേള്‍പ്പിച്ചത്. പോപ്പിന് നിലവില്‍ ശ്വാസതടസമില്ലെന്ന് വത്തിക്കാന്‍ വ്യക്തമാക്കി. എന്നാല്‍ ആരോഗ്യനില പൂര്‍ണമായി വീണ്ടെടുക്കുന്നതുവരെ ആശുപത്രിയില്‍ തുടരും.

Tags

News Hub