സൂര്യപ്രകാശത്തിൽ മിന്നിതിളങ്ങുന്ന കുതിര; വൈറലായി വീഡിയോ


കണ്ടാൽ ഒരു മെഴുകു പ്രതിമ പോലെ തോന്നുന്ന സുന്ദരൻ കുതിര. സമൂഹ മാധ്യമങ്ങളിൽ വൈറലായി മാറിയിരിക്കുകയാണ് ഇപ്പോൾ ഈ സുന്ദരൻ കുതിര. അഖല്‍-ടെകെ ഇനത്തില്‍പെടുന്ന കുതിരയാണിത്. മധ്യേഷ്യന്‍ രാജ്യമായ തുര്‍ക്ക്‌മെനിസ്ഥാനിലാണ് ഈ കുതിരകളെ പ്രധാനമായും കാണപ്പെടുന്നത്.
ഗബ്രിയേല്‍ കോര്‍ണോ എന്ന ഉപയോക്താവ് എക്‌സില്‍ പങ്കുവച്ചതാണ് അഖല്‍-ടെകെ ഇനത്തില്‍പെട്ട കുതിരയുടെ ദൃശ്യങ്ങള്‍. ഈ കുതിരയുടെ തിളക്കമുള്ള രോമങ്ങളാണ് ഏവരെയും ആകര്‍ഷിക്കുന്നത്. ‘ഇത് അപൂര്‍വ അഖല്‍-ടെകെ തുര്‍ക്ക്‌മെന്‍ കുതിര ഇനമാണ്. അതിന്റെ തിളക്കമുള്ള രോമങ്ങള്‍ കാരണമാണ് അതിന് സ്വര്‍ണ്ണക്കുതിര എന്ന വിളിപ്പേര് കിട്ടിയത്’ എന്ന കുറിപ്പും വിഡിയോയുടെ താഴെ നല്‍കിയിട്ടുണ്ട്.
This is a rare Akhal-Teke Turkmen horse breed. The shiny coat of the breed led to their nickname, "Golden Horses" pic.twitter.com/ZQZKueYLpK
— Gabriele Corno (@Gabriele_Corno) November 22, 2023
തുർക്ക്മെനിസ്ഥാനിലെ കാരകം മരുഭൂമിയിൽ നിന്നുള്ള അഖൽ-ടെകെ ഇനത്തിൽ പെടുന്ന കുതിരകൾക്ക് അറേബ്യൻ കുതിരകളുമായി ബന്ധമുണ്ടെന്ന് വിശ്വസിക്കപ്പെടുന്നു. താരതമ്യേന മിതമായ ഉയരമാണ് ഇവയ്ക്ക് (1.6-1.65 മീറ്റർ). ചടുലത, മനോഹരമായ രോമങ്ങൾ, മെലിഞ്ഞ ശരീരഘടന എന്നിവയൊക്കെയും ഇവയുടെ പ്രത്യേകതയാണ്. ഒപ്പം തന്നെ ഇവയ്ക്ക് നല്ല ബുദ്ധിശക്തിയുണ്ട് എന്നും നല്ല വേഗതയാണ് എന്നും ഇവ കരുത്തരാണ് എന്നും പറയപ്പെടുന്നു.

സ്വര്‍ണ്ണക്കുതിരകള്‍ എന്നറിയപ്പെടുന്ന അഖല്‍-ടെകെ കുതിരകള്‍ക്ക് വലിയ വിലയുണ്ട്. 30 ലക്ഷം രൂപ വരെയാണ് ഇന്ത്യയില്‍ ഇതിന്റെ വില. അതുപോലെ, വിശ്വസ്തതയ്ക്ക് പേരുകേട്ട ഈ കുതിരകള്‍ അവയുടെ ഉടമകളെ മാത്രമേ സവാരി ചെയ്യാന്‍ അനുവദിക്കൂ എന്നും പറയപ്പെടുന്നു. നിലവിലെ കണക്കനുസരിച്ച് 7,000 ത്തില്‍ താഴെ കുതിരകള്‍ മാത്രമാണ് ഉള്ളത്. തുര്‍ക്ക്‌മെനിസ്ഥാന്റെ ദേശീയ മൃഗം കൂടിയാണ് അഖല്‍-ടെകെ കുതിരകള്‍.
Tags

മാലിന്യ വിമുക്ത നവകേരള സൃഷ്ടി ; പതിറ്റാണ്ടുകളായി അടിഞ്ഞ് കൂടിയിരുന്ന പ്ലാസ്റ്റിക് മാലിന്യങ്ങൾ ശേഖരിച്ച് ചാൾസൺ സ്വിമ്മിങ് അക്കാദമി
പെരുമ്പ മുതൽ ചൂട്ടാട് അഴിമുഖം വരെ ഇരു കരകളിലും പതിറ്റാണ്ടുകളായി അടിഞ്ഞ് കൂടിയിരുന്ന പ്ലാസ്റ്റിക് മാലിന്യങ്ങളാണ് ശേഖരിച്ചത്. ഞായറാഴ്ച രാവിലെ 6.30 ന് പെരുമ്പ പുഴയുടെ തീരത്ത് നടന്ന ശുചീകരണ പരിപാടി പയ്യന

തെക്കന്‍ ബംഗാള്‍ ഉള്‍ക്കടലിന് മുകളില്‍ ന്യൂനമര്‍ദം ; സംസ്ഥാനത്ത് ഇന്നും നാളെയും മൂന്ന് ജില്ലകളിൽ മഞ്ഞ അലർട്ട്
തെക്കന്‍ ബംഗാള്‍ ഉള്‍ക്കടലിന് മുകളില്‍ ന്യൂനമര്‍ദം രൂപപ്പെട്ടു. ചൊവ്വാഴ്ച വരെ വടക്കു പടിഞ്ഞാറ് ദിശയില്‍ തെക്ക് പടിഞ്ഞാറന്‍ ബംഗാള്‍ ഉള്‍ക്കടലിനു മുകളിലൂടെ സഞ്ചരിക്കുന്ന ന്യൂനമര്‍ദം തുടര്‍ന്നുള്ള 48 മണ