അവധി പ്രഖ്യാപിക്കേണ്ടത് കളക്ടറല്ല, ഓരോ സ്‌കൂളിലേയും പ്രധാനാധ്യാപകര്‍, തര്‍ക്കം മുറുകുന്നു


കൊച്ചി: മഴ ശക്തമാകുമ്പോള്‍ ജില്ലാ കളക്ടര്‍മാര്‍ അവധി പ്രഖ്യാപിക്കുന്ന രീതിയെക്കുറിച്ച് സോഷ്യല്‍ മീഡിയയില്‍ തര്‍ക്കം. കനത്ത മഴ പെയ്ത ദിവസങ്ങളില്‍ വൈകിട്ടോടെയാണ് കളക്ടര്‍മാര്‍ അവധി പ്രഖ്യാപിക്കാറുള്ളത്. മഴ പെയ്യാന്‍ സാധ്യതയുണ്ടെന്ന കാലാവസ്ഥാ വകുപ്പിന്റെ പ്രവചനം കൂടി കണക്കിലെടുത്താണ് അവധി പ്രഖ്യാപിക്കുക. എന്നാല്‍, ഇതു സംബന്ധിച്ച് സോഷ്യല്‍ മീഡിയയില്‍ വലിയ തര്‍ക്കം നടക്കുകയാണ്.
tRootC1469263">പ്രധാനാധ്യാപകര്‍ ഈ ഉത്തരവാദിത്തം ഏറ്റെടുക്കാന്‍ തയ്യാറാകുന്നില്ല. ഇതുമൂലം പ്രാദേശിയ അവധികള്‍ക്ക് പകരം ജില്ലയില്‍ മുഴുവന്‍ അവധികൊടുക്കേണ്ട സാഹചര്യമാണുള്ളത്. അധ്യാപകര്‍ ഇതിന്റെ ഉത്തരവാദിത്തം ഏറ്റെടുക്കണമെന്നാണ് യുഎന്‍ ഉദ്യോഗസ്ഥനായ മുരളി തുമ്മാരുകുടി പറയുന്നത്. ഓരോ പ്രദേശത്തേയും മഴയുടേയും വെള്ളത്തിന്റേയും സാഹചര്യം കൃത്യമായി അറിയാന്‍ അധ്യാപകര്‍ക്ക് സാധിക്കുമെന്നും അതുകൊണ്ടുതന്നെ കളക്ടര്‍മാരല്ല അവധി പ്രഖ്യാപിക്കേണ്ടതെന്നും അദ്ദേഹം പറയുന്നു.

മുരളി തുമ്മാരുകുടിയുടെ ഫേസ്ബുക്ക് പോസ്റ്റ്,
കെട്ടിവക്കുന്ന ഉത്തരവാദിത്തം !
ജില്ലാ കളക്ടറുടെ 'വ്യാപകമായ അധികാരങ്ങളെ' പറ്റി, അതിന്റെ കൊളോണിയല്‍ കണക്ഷനെ പറ്റി ഒക്കെ ഒരിക്കല്‍ ഞാന്‍ എഴുതിയിട്ടുണ്ട്. അന്ന് തന്നെ വിദ്യാലയങ്ങളില്‍ അവധി പ്രഖ്യാപിക്കുന്ന ഉത്തരവാദിത്തം ജില്ലാ കളക്ടറില്‍ ആയിരിക്കുന്നത് ശരിയായ കാര്യമല്ല എന്ന് ഞാന്‍ പറഞ്ഞിരുന്നു.
ഇന്നിപ്പോള്‍ ഒരു കളക്ടര്‍ ആ ഉത്തരവാദിത്തം സ്‌കൂള്‍ തലത്തിലേക്ക് കൈമാറിയപ്പോള്‍ ഉള്ള വാര്‍ത്ത നോക്കൂ.
'കനത്ത മഴ പെയ്തിട്ടും ജില്ലയില്‍ സ്‌കൂളുകള്‍ക്ക് അവധി പ്രഖ്യാപിക്കാതെ ആ ചുമതല പ്രധാന അധ്യാപകരുടെ ചുമലില്‍ കെട്ടിവച്ചതില്‍ കലക്ടര്‍ക്കെതിരെ പ്രതിഷേധം'
ജില്ലാ ദുരന്തനിവാരണ അതോറിറ്റി ചെയര്‍മാന്‍ കൂടിയായ കളക്ടര്‍ 'നിരുത്തരവാദമായി' പെരുമാറി എന്നാണ് റിപ്പോര്‍ട്ട്.
എന്തൊരു കഷ്ടമാണ്
Also Read:- മഞ്ജുവാര്യരുടെ മകൾ മീനാക്ഷി ഡോക്ടറായി, സന്തോഷം പങ്കുവച്ച് ദിലീപ്
ഈ ദുരന്തനിവാരണ അതോറിറ്റി ഒക്കെ ഉണ്ടാകുന്നതിന് മുന്‍പ് തന്നെ കലക്ടര്‍മാരുടെ അവധി പ്രഖ്യാപിക്കല്‍ ഒക്കെ തുടങ്ങിയതാണ്.
അപ്പോള്‍ ദുരന്തനിവാരണ ചാര്‍ജ്ജുള്ള ആള്‍ അവധി പ്രഖ്യാപിച്ചില്ല എന്നതൊന്നുമല്ല വിഷയം. ആ ഉത്തരവാദിത്തം ഏറ്റെടുക്കാന്‍ പ്രധാന അധ്യാപകര്‍ തയ്യാറല്ല എന്നതാണ്.
ഒരു സ്‌കൂള്‍ എവിടെയാണെന്നും, അവിടുത്തെ വിദ്യാര്‍ഥികള്‍ എവിടെ നിന്ന് വരുന്നു എന്നും, സ്‌കൂളിന്റെ കണ്ടീഷന്‍ എന്താണെന്നും ഒക്കെ കൂടുതല്‍ അറിയുന്നത് പ്രധാന
അധ്യാപകനാണ്. ആ വിഷയത്തില്‍ തീരുമാനം എടുക്കാന്‍ ഏറ്റവും ശരിയായി സാധിക്കുന്നതും അവര്‍ക്കാണ്. ആ ഉത്തരവാദിത്തം എടുത്തു ശീലിക്കാത്തത് കൊണ്ടാണ്. അങ്ങനെ ഒരിക്കല്‍ തീരുമാനിച്ചാല്‍ പിന്നെ ശീലം ആയിക്കോളും.
കളക്ടറുടെ തീരുമാനം ശരിയായിരുന്നു എന്നാണ് എന്റെ അഭിപ്രായം.