മധുര പാര്‍ട്ടി കോണ്‍ഗ്രസിന് മുന്‍പെ സിപിഎമ്മില്‍ വന്‍ അഴിച്ചു പണി; ഇ.പി ജയരാജന്‍ ഉള്‍പ്പെടെയുളള നേതാക്കളെ കേന്ദ്രകമ്മിറ്റിയില്‍ നിന്നും ഒഴിവാക്കിയേക്കും

cpm special
cpm special

കണ്ണൂര്‍: മധുരയില്‍ വരുന്ന ഏപ്രിലില്‍ നടക്കുന്ന ഇരുപത്തിനാലാം പാര്‍ട്ടി കോണ്‍ഗ്രസിന്റെ ഭാഗമായി സി.പി.എമ്മില്‍ വന്‍ അഴിച്ചു പണിക്ക് സാധ്യതയെന്ന് റിപ്പോര്‍ട്ട്. പാര്‍ട്ടി ഭാരവാഹിത്വത്തില്‍ നിന്നും എഴുപത്തിയഞ്ചു വയസു പിന്നിട്ടവരെ ഒഴിവാക്കാന്‍ കഴിഞ്ഞ പാര്‍ട്ടി കോണ്‍ഗ്രസില്‍ തീരുമാനിച്ചിരുന്നു. കണ്ണൂരില്‍ നടന്ന പാര്‍ട്ടി കോണ്‍ഗ്രസ് തീരുമാനം നടപ്പിലായാല്‍ പൊളിറ്റ്ബ്യൂറോയില്‍ നിന്നും പ്രകാശ് കാരാട്ട് ഉള്‍പ്പെടെയുളള ആറ് പ്രമുഖ നേതാക്കള്‍ പുറത്തുപോകേണ്ടിവരും.

tRootC1469263">

പിണറായി വിജയന് മുഖ്യമന്ത്രിയെന്ന നിലയില്‍ കഴിഞ്ഞ തവണ ഇളവു നല്‍കിയിട്ടുണ്ടെങ്കിലും മുഖ്യമന്ത്രി പദത്തില്‍ തുടരുന്നതിനാല്‍ അദ്ദേഹം പി.ബി അംഗത്വം നിലനിര്‍ത്താനാണ്‌സാധ്യത. എന്നാല്‍ കേന്ദ്രകമ്മിറ്റിയില്‍ കേരളത്തില്‍ നിന്നുളള മൂന്ന് നേതാക്കള്‍ക്ക് പുറത്തുപോകേണ്ടിവന്നേക്കും. പി.കെ ശ്രീമതി, എ.കെ ബാലന്‍, ഇ.പി ജയരാജന്‍ എന്നിവര്‍ക്കാണ് സ്ഥാന ചലനമുണ്ടാവുക.ഇതില്‍ പി.കെ ശ്രീമതി, എ.കെ ബാലന്‍ എന്നിവര്‍ എഴുപത്തിയഞ്ചുവയസ് പിന്നിട്ടവരാണ്. 

Read more: പോയൻ്റ് ഓഫ് കോൾ പദവി അനുവദിക്കാതെ അവഗണിക്കുന്നു ;കണ്ണൂർ വിമാനത്താവളത്തിന്റെ ആകാശ സ്വപ്നങ്ങൾ തിരിച്ചടി

2025-മെയ്മാസം മാത്രമാണ് ഇ.പിക്ക് എഴുപത്തിയഞ്ചു വയസ് പൂര്‍ത്തിയാവുക. എന്നാല്‍ അദ്ദേഹത്തെ പാര്‍ട്ടി കേന്ദ്രകമ്മിറ്റിയില്‍ നിലനിര്‍ത്തുന്നതില്‍ പാര്‍ട്ടിക്കുളളില്‍ നിന്നു തന്നെ എതിരഭിപ്രായമുണ്ട്. കഴിഞ്ഞ ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ ആക്കുളത്തെ ഫ്‌ളാറ്റില്‍ ബി.ജെ.പി കേരള പ്രഭാരി പ്രകാശ് ജാവേദ്ക്കറുമായി കൂടിക്കാഴ്ച്ച നടത്തിയ വിവാദവും വൈദേകം ആയുര്‍വേദ റിസോര്‍ട്ടില്‍ കുടുംബാംഗങ്ങള്‍ക്കുണ്ടായിരുന്ന പങ്കാളിത്തവും ഇ.പിക്കെതിരെ ഇപ്പോഴും പാര്‍ട്ടിയില്‍ നിലനില്‍ക്കുന്നുണ്ട്. 

ഈ സാഹചര്യത്തില്‍ ഇ.പി ജയരാജന്‍ കേന്ദ്രകമ്മിറ്റിയില്‍ തന്റെ സ്ഥാനം ഉറപ്പിക്കുമോയെന്ന കാര്യത്തില്‍ അനിശ്ചിതത്വം നിലനില്‍ക്കുകയാണ്. സാങ്കേതികമായി ഒരു ടേം കൂടി ഇ.പിക്ക് കേന്ദ്രകമ്മിറ്റിയില്‍ തുടരാന്‍ കഴിയുമെങ്കിലും അദ്ദേഹത്തിനെതിരെ പാര്‍ട്ടിക്കുളളില്‍ നീക്കം നടത്തുന്ന എതിര്‍വിഭാഗം എതിര്‍ക്കുമോയെന്ന കാര്യമാണ് നിലനില്‍പ്പിനെ ചോദ്യം ചെയ്യുന്നത്. കേന്ദ്രകമ്മിറ്റിയില്‍ നിന്നും ഒഴിയുന്നതിനൊപ്പം സംസ്ഥാന സെക്രട്ടറിയേറ്റില്‍ നിന്നും എല്‍.ഡി. എഫ് കണ്‍വീനര്‍ സ്ഥാനത്തു നിന്നും ഇ.പി ജയരാജന്‍ ഒഴിയാന്‍ സാധ്യതയേറെയാണ്. 

സംസ്ഥാന സെക്രട്ടറിയേറ്റില്‍ ആനാവൂര്‍ നാഗപ്പനും പ്രായപരിധി കഴിഞ്ഞതാണ്. സംസ്ഥാന കമ്മിറ്റി അംഗങ്ങളില്‍ ഗോപി കോട്ടമുറിക്കല്‍, എം.കെ കണ്ണന്‍,  എന്‍. ആര്‍ ബാലന്‍, പി.രാജേന്ദ്രന്‍ എന്നിവരും പ്രായപരിധി കഴിഞ്ഞവരാണ്. പൊളിറ്റ്ബ്യൂറോ മുതല്‍ ലോക്കല്‍ തലംവരെയുളള ഭാരവാഹിത്വത്തില്‍ നിലനില്‍ക്കുന്ന എഴുപത്തിയഞ്ചുവയസ് പ്രായപരിധി മാനദണ്ഡമാക്കി മുതിര്‍ന്ന നേതാക്കളെ ഒഴിവാക്കി പുതുതലമുറ നേതാക്കളെയും വനിതകളെയും പാര്‍ട്ടി ഭാരവാഹിത്വത്തിലേക്ക് കൊണ്ടുവരാനാണ് കഴിഞ്ഞ ഏപ്രിലില്‍ കണ്ണൂരില്‍ നടന്ന സി.പി. എം പാര്‍ട്ടി കോണ്‍ഗ്രസില്‍ തീരുമാനിച്ചത്.