കരിപ്പൂരില്‍ വന്‍ ലഹരിമരുന്ന് വേട്ട ; 30 കോടിയിലധികം വില വരുന്ന ഹെറോയിനുമായി ആഫ്രിക്കൻ വനിത പിടിയിൽ
കരിപ്പൂര്‍: കോഴിക്കോട് വിമാനത്താവളത്തില്‍ വന്‍ ലഹരിമരുന്ന് വേട്ട. വിദേശയുവതിയില്‍ നിന്ന് കോഴിക്കോട് ഡയറക്ടറേറ്റ് ഓഫ് റവന്യൂ ഇന്‍റലിജന്‍സാണ് (ഡി.ആര്‍.ഐ ) അഞ്ച് കിലോഗ്രാം ഹെറോയിന്‍ പിടികൂടിയത്.വിപണിയില്‍ 30 കോടി രൂപയിലധികം വില വരുന്ന ലഹരിമരുന്നുമായി ആഫ്രിക്കന്‍ രാജ്യമായ സാംബിയയില്‍ നിന്നുള്ള ബിശാലോ സോക്കോയാണ് (31) പിടിയിലായത്.
ബുധനാഴ്ച പുലര്‍ച്ച 2.25ന് ദോഹയില്‍ നിന്നുള്ള ഖത്തര്‍ എയര്‍വേസ് വിമാനത്തിലാണ് ഇവര്‍ കരിപ്പൂരിലെത്തിയത്. ദക്ഷിണാഫ്രിക്കന്‍ നഗരമായ കേപ്ടൗണില്‍ നിന്നാണ് ദോഹയിലെത്തിയത്. ബാഗേജിനകത്തായിരുന്നു ഹെറോയിന്‍ ഒളിപ്പിച്ചത്. കോഴിക്കോട്ടെ ഏജന്‍റിന് നല്‍കാനാണ് എത്തിച്ചതെന്നാണ് വിവരം.
ലഹരിമരുന്ന് എത്തുന്നതായി നേരത്തെ വിവരം ലഭിച്ചതിെന്റ അടിസ്ഥാനത്തിലായിരുന്നു ഡി.ആര്‍.ഐ സംഘം പരിശോധന നടത്തിയത്. നാര്‍ക്കോട്ടിക് ഡ്രഗ് ആന്‍ഡ് സൈക്കോട്രാപിക് സബ്സ്റ്റാന്‍സ് നിയമപ്രകാരം കേെസടുത്ത് കോടതിയില്‍ ഹാജരാക്കും. കരിപ്പൂരിെന്റ ചരിത്രത്തിലാദ്യമായാണ് ഇത്രയും വലിയ ലഹരിമരുന്ന് വേട്ട നടക്കുന്നത്.