പശ്ചിമേഷ്യ യുദ്ധം രൂക്ഷമാകുന്നു ; ഇറാനിൽ കൊല്ലപ്പെട്ടത് 1,000-ത്തിലധികം പേർ

US - Iran attack; Dr. Azad Moopen commends the steps taken to keep expatriates safe

 ടെഹ്‌റാൻ : ഇസ്രയേലും ഇറാനും തമ്മിലുള്ള യുദ്ധം അഞ്ചാം ദിവസത്തിലേക്ക് കടന്നപ്പോൾ  ഇറാനിൽ 1,000-ത്തിലധികം പേർ കൊല്ലപ്പെട്ടു. 
ഫെബ്രുവരി 28-ന് അമേരിക്കയും ഇസ്രയേലും സംയുക്തമായി ആരംഭിച്ച സൈനിക നീക്കങ്ങളെത്തുടർന്ന് മേഖലയിൽ യുദ്ധസമാനമായ സാഹചര്യമാണ് നിലനിൽക്കുന്നത്. 500-ലധികം ബാലിസ്റ്റിക് മിസൈലുകളും 2,000-ഓളം ഡ്രോണുകളും ഉപയോഗിച്ച് ഇറാൻ ശക്തമായി തിരിച്ചടിച്ചു. എന്നാൽ ഇസ്രയേലിൻറെ 'അയൺ ഡോം' പ്രതിരോധ സംവിധാനം ഭൂരിഭാഗം മിസൈലുകളെയും ആകാശത്തുവെച്ച് തന്നെ തകർത്തു. 

tRootC1469263">

ഇസ്രയേലിൽ ഇതുവരെ 11 പേർ കൊല്ലപ്പെട്ടതായാണ് റിപ്പോർട്ട്.യുദ്ധത്തിൽ നാല് അമേരിക്കൻ സൈനികരും കൊല്ലപ്പെട്ടിട്ടുണ്ട്. യുദ്ധം ഇറാനിനും ഇസ്രയേലിനും പുറമേ ലെബനൻ, ഗൾഫ് രാജ്യങ്ങൾ എന്നിവിടങ്ങളിലേക്കും വ്യാപിച്ചിരിക്കുകയാണ്. ലോകത്തെ പ്രധാന എണ്ണക്കയറ്റുമതി മേഖലയായ പശ്ചിമേഷ്യയിൽ യുദ്ധം തുടങ്ങിയതോടെ ആഗോള വിപണിയിൽ എണ്ണവില കുതിച്ചുയർന്നു. സുരക്ഷാ കാരണങ്ങളാൽ ഇറാൻ, ഇസ്രായേൽ മേഖലകളിലൂടെയുള്ള വിമാന സർവീസുകൾ നിർത്തിവെച്ചു. യുദ്ധം നിർത്താൻ അന്താരാഷ്ട്ര തലത്തിൽ ചർച്ചകൾ നടക്കുന്നുണ്ടെങ്കിലും, ഇറാൻറെ ആണവ പദ്ധതിയോടുള്ള ഇസ്രായേലിൻ്റെ വിട്ടുവീഴ്ചയില്ലാത്ത നിലപാടും തിരിച്ചടിക്കാനുള്ള ഇറാൻറെ നീക്കങ്ങളും സ്ഥിതിഗതികൾ സങ്കീർണമാക്കുന്നു.

Tags