വോട്ടർ പട്ടിക ശുദ്ധീകരണ നീക്കവുമായി ട്രംപ്

Trump says Iran's nuclear disarmament is our goal

 വാഷിങ്ടൺ: വർഷാവസാനം പ്രതിനിധി സഭയിലേക്കും സെനറ്റിലേക്കും ഇടക്കാല തെരഞ്ഞെടുപ്പ് നടക്കാനിരിക്കെ തിരിച്ചടിയുണ്ടാകുമെന്ന പ്രവചനങ്ങൾ മറികടക്കാൻ വോട്ടർ പട്ടിക ശുദ്ധീകരണ നീക്കവുമായി പ്രസിഡന്റ് ഡോണൾഡ് ട്രംപെന്ന് വിമർശനം. തനിക്കെതിരെ വോട്ടു ചെയ്യാൻ സാധ്യതയുള്ള മേഖലകളിൽ ‘വോട്ടർ പട്ടിക ശുദ്ധീകരണ യജ്ഞം’ നടപ്പാക്കുന്നതിനെതിരെ വിവിധ സംസ്ഥാനങ്ങളിൽ രോഷം പുകയുകയാണ്.

എല്ലാ അമേരിക്കക്കാരുടെയും വ്യക്തിഗത വിവരങ്ങൾ ശേഖരിച്ച് തന്റെതായ പൗരന്മാരുടെ പട്ടിക തയാറാക്കുകയാണ് ട്രംപെന്ന് ഡെമോക്രാറ്റിക് മേൽക്കൈയുള്ള അരിസോണയിലെ സ്റ്റേറ്റ് സെക്രട്ടറി അഡ്രിയൻ ഫോണ്ടെസ് കുറ്റപ്പെടുത്തി. എല്ലാ യു.എസ് പൗരന്മാരുടെയും വിവരങ്ങൾ കേന്ദ്രീകൃത ഡേറ്റാബേസിലാക്കാനുള്ള നീക്കങ്ങളാണ് നടക്കുന്നതെന്നും ‘‘തനിക്കിഷ്ടമല്ലാത്തവരെ രാജ്യത്തിന്റെ ശത്രുവായി ട്രംപിന് പ്രഖ്യാപിക്കാൻ ഇതുവഴിയാകു’’മെന്നും ഫോണ്ടസ് പറയുന്നു. തന്റെ എതിരാളികളുടെ ബാങ്ക് അക്കൗണ്ട് മരവിപ്പിക്കലും അടിയന്തര ആരോഗ്യ പരിരക്ഷാ സേവനങ്ങൾ വരെ റദ്ദാക്കലുമടക്കം രാജ്യത്ത് അപ്പാർത്തീഡ് നടപ്പാക്കാനാണ് ശ്രമമെന്നും അദ്ദേഹം പറഞ്ഞു.

50 സംസ്ഥാനങ്ങളിലെയും വോട്ടർ ലിസ്റ്റ് സമർപ്പിക്കണമെന്ന് ട്രംപ് ഭരണകൂടത്തിനു കീഴിലെ നീതിന്യായ വകുപ്പ് ഉത്തരവിട്ടിരുന്നു. വിസമ്മതിച്ച 30 സംസ്ഥാനങ്ങൾക്കെതിരെ വകുപ്പ് കോടതി കയറി. ഒടുവിൽ 13 സംസ്ഥാനങ്ങൾകൂടി കീഴടങ്ങിയെങ്കിലും ഫോണ്ടസിന്റെ അരിസോണക്ക് പുറമെ കാലിഫോർണിയ, മിഷിഗൻ, മസാചൂസറ്റ്സ്, റോഡ് ഐലൻഡ് എന്നിവിടങ്ങളിലും വകുപ്പിനെതിരായാണ് കോടതി വിധിവന്നത്. 

Tags