ഇറാനെതിരെ വീണ്ടും ഭീഷണിയുമായി ട്രംപ്
വാഷിങ്ടൺ: സമാധാന ചർച്ചയിൽ തങ്ങളുടെ താൽപ്പര്യങ്ങൾക്ക് വഴങ്ങാൻ തയ്യാറാവാത്ത ഇറാനെ വീണ്ടും ഭീഷണിപ്പെടുത്തി യു.എസ് പ്രസിഡന്റ് ഡോണാൾഡ് ട്രംപ്. സമാധാന കരാറിന് സമയം അതിക്രമിച്ചുവെന്നും എത്രയും പെട്ടന്ന് കരാറിൽ എത്തിയിട്ടില്ലെങ്കിൽ ഒന്നും അവശേഷിക്കില്ലെന്നും ട്രംപ് ഭീഷണിപ്പെടുത്തി. ട്രൂത്ത് സോഷ്യൽ പോസ്റ്റിലാണ് പ്രസിഡന്റിന്റെ മുന്നറിയിപ്പ്.
"ഇറാനെ സംബന്ധിച്ചിടത്തോളം, സമയം കടന്നുപോകുന്നു, അവർ വേഗത്തിൽ നീങ്ങുന്നതാണ് നല്ലത്, അല്ലെങ്കിൽ അവരിൽ ഒന്നും അവശേഷിക്കില്ല. സമയമാണ് പ്രധാനം!" ട്രംപ് ട്രൂത്ത് സോഷ്യലിൽ എഴുതി.
ഞായറാഴ്ച ഇസ്രായേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവുമായി പ്രസിഡന്റ് സംസാരിക്കുന്നതിന് മുമ്പായിരുന്നു സന്ദേശം വന്നത്.
സംഘർഷം അവസാനിപ്പിക്കാൻ ഇറാൻ മുന്നോട്ടുവെച്ച പുതിയ നിർദ്ദേശങ്ങൾക്ക് യു.എസ് വ്യക്തമായ മറുപടി നൽകിയിട്ടില്ല. അമേരിക്ക വിട്ടുവീഴ്ച ചെയ്യാത്തത് "ചർച്ചകളിൽ സ്തംഭനാവസ്ഥ"യിലേക്ക് നയിക്കുമെന്ന് മെഹർ വാർത്താ ഏജൻസി റിപ്പോർട്ട് ചെയ്തു.
സമാധാന ചർച്ചകൾ തങ്ങൾക്കുകൂടി സ്വീകാര്യമായ രീതിയിൽ ധാരണയിലെത്താൻ തയ്യാറാവുന്നില്ലെങ്കിൽ യു.എസുമായി നേരിട്ടുള്ള സൈനിക സംഘർഷം പുനരാരംഭിക്കാൻ ഇറാൻ തയ്യാറാണെന്ന് കഴിഞ്ഞ ദിവസം വിദേശകാര്യ മന്ത്രി അബ്ബാസ് അരാഗ്ചി വ്യക്തമാക്കിയിരുന്നു.
.jpg)

