‘ലോകത്തെ ഏറ്റവും ദരിദ്രനായ പ്രസിഡന്റ്’ അന്തരിച്ചു
മോണ്ടിവിഡിയോ: ലാറ്റിനമേരിക്കൻ വിമോചനസമര നേതാവും യുറഗ്വായ് മുൻ പ്രസിഡന്റുമായ ഹോസെ മൊഗിക്ക (89) അന്തരിച്ചു. എളിമയാർന്ന ജീവിതശൈലികൊണ്ട് ‘ലോകത്തെ ഏറ്റവും ദരിദ്രനായ പ്രസിഡന്റ്’ എന്ന് വിളിക്കപ്പെട്ടിരുന്ന വ്യക്തിയായിരുന്നു. ജനങ്ങൾ അദ്ദേഹത്തെ സ്‌നേഹപൂർവം ‘പെപ്പേ മൊഗിക്ക’എന്നാണു വിളിച്ചത്.
tRootC1469263">2024-ൽ അന്നനാള അർബുദം ബാധിച്ചതായി അദ്ദേഹം അറിയിച്ചിരുന്നു. ഇത് പിന്നീട് കരളിലേക്ക് പടർന്നു. ഈവർഷം ആദ്യത്തോടെ ചികിത്സ നിർത്തിവെച്ച് അവസാന നാളുകൾ തന്റെ ഫാമിൽ ചെലവഴിച്ചു. പ്രസിഡന്റ് പദവിയിലിരുന്നപ്പോഴും അവിടെയാണ് അദ്ദേഹം താമസിച്ചിരുന്നത്. സായുധ വിപ്ലവകാലത്തിനുശേഷം തിരഞ്ഞെടുപ്പുരാഷ്ട്രീയ പാതയിലെത്തിയ മൊഗിക്ക 74ാം വയസ്സിൽ വൻഭൂരിപക്ഷത്തോടെയാണ് അധികാരത്തിലേറിയത്. സ്വവർഗവിവാഹം, ഗർഭഛിദ്രം എന്നിവ അനുവദിക്കുന്ന നിയമങ്ങൾ പാസാക്കി. ലഹരിക്കുറ്റങ്ങൾ തടയാൻ സർക്കാർ നിയന്ത്രിത മാരിവാന വിൽപനയ്ക്ക് നിയമം കൊണ്ടുവന്നു.
പ്രസിഡന്റായശേഷം ഔദ്യോഗിക വസതിയിൽ താമസിക്കാൻ വിസമ്മതിച്ച മൊഗിക്ക നഗരത്തിനുപുറത്തു തകരമേൽക്കൂരയിട്ട സാധാരണ വീട്ടിൽ താമസം തുടരുകയായിരുന്നു. കോട്ടും ടൈയും ഒഴിവാക്കി. പഴയ ബീറ്റിൽ കാറോടിച്ചു പട്ടണത്തിലെ സാധാരണ റസ്റ്ററന്റുകളിലാണു ഭക്ഷണം കഴിക്കാൻ പോയിരുന്നത്. 196070 കാലത്തു ദരിദ്രകർഷകരെ സംഘടിപ്പിച്ച ഇടതുപക്ഷ ഗറില്ലാ സംഘടനയായ ടുപമറോസിന്റെ നേതാവായിരുന്നു. സൈനിക സ്വേച്ഛാധികാരത്തിനുകീഴിൽ 15 വർഷത്തോളം ഏകാന്തതടവിനുശേഷം 1985ൽ മോചിതനായി. ഗറില്ല സമരകാലത്ത് ഒരുമിച്ചുണ്ടായിരുന്ന ലൂസിയ ടോപലൻസ്‌കിയെയാണു വിവാഹം ചെയ്തത്. ലൂസിയ 20172020 കാലത്ത് യുറഗ്വായ് വൈസ് പ്രസിഡന്റായിരുന്നു.
.jpg)


