സ്വന്തം പട്ടാളത്തെ തള്ളിപറഞ്ഞ് പാക്കിസ്ഥാന്‍ ; ഐഡി കാര്‍ഡ് കാണിച്ച് സൈനീകര്‍

pak army

ഫെബ്രുവരി 22നാണ് തടവിലുള്ളവരെ മോചിപ്പിക്കാന്‍ വിഘടന വാദികള്‍ നല്‍കിയിരിക്കുന്ന അവസാന സമയം.

ബലൂചിസ്ഥാനില്‍ തടവിലാക്കപ്പെട്ട പട്ടാളക്കാരെ തള്ളിപറഞ്ഞ് പാക്കിസ്ഥാന്‍. ബലൂചിസ്ഥാന്‍ വിഘടന വാദികളുടെ സായുധ ഗ്രൂപ്പായ ബലോച് ലിബറേഷന്‍ ആര്‍മി ബന്ദികളാക്കിയവരെയാണ് പാക്കിസ്ഥാന്‍ കയ്യൊഴിഞ്ഞത്. എട്ടു പാക് സൈനികരാണ് ബലൂച് ലിബറേഷന്‍ ആര്‍മിയുടെ തടവിലുള്ളത്. എന്നാല്‍ തങ്ങളെ കൈയ്യൊഴിയുന്നത് ശരിയല്ലെന്നും നേരായ മാര്‍ഗത്തില്‍ റിക്രൂട്ട്മെന്റിലൂടെയാണ് തങ്ങള്‍ സൈന്യത്തിലെത്തിയതെന്നും ഐഡി കാര്‍ഡ് കാണിച്ചുകൊണ്ട് ബന്ധികളാക്കപ്പെട്ട സൈനികര്‍ രംഗത്തെത്തിയതോടെ പാക്കിസ്ഥാന് നാണക്കേടാവുകയാണ്.

tRootC1469263">

സൈനികരെ വിട്ടയയ്ക്കണമെങ്കില്‍ പാക് തടവിലുള്ള ബിഎല്‍എ പ്രവര്‍ത്തകരെ മോചിപ്പിക്കണമെന്നാണ് വിഘടന വാദികളുടെ ആവശ്യം. അല്ലെങ്കില്‍ സൈനികര്‍ക്ക് വധശിക്ഷ വിധിക്കുമെന്നും വീഡിയോ സന്ദേശത്തില്‍ പറയുന്നു. ഫെബ്രുവരി 22നാണ് തടവിലുള്ളവരെ മോചിപ്പിക്കാന്‍ വിഘടന വാദികള്‍ നല്‍കിയിരിക്കുന്ന അവസാന സമയം.
പാക് പട്ടാളക്കാരെ നിലത്ത് കൂടെ ഇഴയ്ക്കുന്ന വീഡിയോയാണ് ബലോച് ലിബറേഷന്‍ ആര്‍മി നേരത്തെ പുറത്തുവിട്ടിരുന്നത്. എന്നാല്‍ പട്ടാളക്കാരില്‍ ഒരാള്‍ പോലും ആരുടേയും തടവില്‍ ഇല്ലെന്നും ആരേയും കാണാതായിട്ടില്ലെന്നും പാക് സൈനികര്‍ വിശദീകരിച്ചു. ഇതോടെയാണ് പാക് സൈനികര്‍ തന്നെയെന്ന് തെളിയിക്കുന്ന ഐഡി കാര്‍ഡും പാക് പൗരന്മാരെന്നുള്ള തിരിച്ചറിയല്‍ കാര്‍ഡും സഹിതം ബന്ദികളെ ബിഎല്‍എ പ്രദര്‍ശിപ്പിച്ചത്. എട്ടുപേരാണ് ദൃശ്യങ്ങളിലുള്ളത്. 
പാക്കിസ്ഥാന് വേണ്ടി ഞാന്‍ പോരാടി. ഇന്ന് പാക് സൈന്യം എന്നെ കയ്യൊഴിഞ്ഞിരിക്കുന്നു എന്നാണ് സംഘത്തിലെ ഒരാള്‍ വീഡിയോ സന്ദേശത്തില്‍ പറയുന്നത്.എങ്ങനെയാണ് ഞങ്ങള്‍ പട്ടാളക്കാരല്ലെന്ന് പാക്കിസ്ഥാന് തള്ളിപറയാന്‍ കഴിയുന്നതെന്നാണ് നിറകണ്ണുകളോടെ സൈനികരില്‍ ഒരാള്‍ ചോദിക്കുന്നത്. എത്രയും വേഗം തങ്ങളെ മോചിപ്പിക്കണമെന്നും ജീവന്‍ രക്ഷിക്കണമെന്നും ബന്ദികള്‍ ആവശ്യപ്പെടുന്നു. പാക്കിസ്ഥാന്‍ ഇതുവരെ ഒരു ചര്‍ച്ചയ്ക്കും മുതിര്‍ന്നിട്ടില്ല.


 

Tags