യെമനിലെ ഹൂതികൾക്കു നേരെ വ്യോമാക്രമണത്തിന് പാക്കിസ്ഥാൻ തയാറെടുക്കുന്നതായി റിപ്പോർട്ടുകൾ

pakistan

 സഊദി അറേബ്യയുടെ തെക്കുപടിഞ്ഞാറൻ മേഖലയിലെ 4 നഗരങ്ങളിൽ നടത്തിയ ഡ്രോൺ, മിസൈൽ ആക്രമണങ്ങൾക്കു മറുപടിയായി ഇറാൻ്റെ പിന്തുണയുള്ള യെമനിലെ ഹൂതികൾക്കു നേരെ വ്യോമാക്രമണത്തിന് പാക്കിസ്ഥാൻ തയാറെടുക്കുന്നതായി റിപ്പോർട്ടുകൾ.
സൗദിയിലെ ആക്രമണത്തിനു പിന്നാലെ ഹൂതികൾക്ക് മുന്നറിയിപ്പുമായി പാക്കിസ്ഥാൻ പ്രതിരോധ മന്ത്രി ഖ്വാജ ആസിഫ് രംഗത്തെത്തിയിരുന്നു. തുടർന്നാണ് ഹൂതികളെ തുരത്തുക എന്ന ലക്ഷ്യത്തോടെ പാക്കിസ്ഥാൻ വ്യോമാക്രമണത്തിന് തയാറെടുക്കുന്നതായി റിപ്പോർട്ടുകൾ വരുന്നത്.

മക്ക സംയുക്ത പ്രതിരോധ കരാറിന്റെ അടിസ്ഥാനത്തിലാണ് പാക്ക് നീക്കം. സൗദി അറേബ്യ, പാക്കിസ്ഥാൻ, തുർക്കി എന്നീ രാജ്യങ്ങൾ കഴിഞ്ഞ മാസം ഒപ്പുവച്ച 'മക്ക സംയുക്ത പ്രതിരോധ കരാർ' പ്രകാരം സഖ്യത്തിലെ ഒരു രാജ്യത്തിനു നേരെയുള്ള ആക്രമണം സ്വന്തം രാജ്യത്തിനു നേരെയുള്ള ആക്രമണമായി കണക്കാക്കി 3 രാജ്യങ്ങളും ഒരുമിച്ചു നേരിടുമെന്നതാണ് ധാരണ.

യെമൻ അതിർത്തിയോടുചേർന്ന സൗദിയുടെ അബ്ഹ, നജ്റാൻ നഗരങ്ങളിലെ റിഫൈനറികൾ, ചെങ്കടലിലെ തുറമുഖ നഗരമായ ജസനിലെ റിഫൈനറി, ഊർജനിലയം എന്നിവിടങ്ങളിലാണ് മിസൈൽ ആക്രമണത്തിൽ വൻതീപിടിത്തം ഉണ്ടായത്. തെക്കൻ നഗരമായ ഖമിസ് മുഷായത്തിലെ വ്യോമത്താവളത്തിലും ഹൂതികൾ ബോംബിട്ടു. ആക്രമണങ്ങളിൽ 70 ൽ ഏറെപ്പേർക്കു പരുക്കേറ്റിരുന്നു. ഒട്ടേറെ കെട്ടിടങ്ങൾ തകർന്നടിയുകയും ചെയ്തു.

Tags