ലോകത്തിലെ ഏറ്റവും വലിയ സൗരോർജ വിമാനം ‘സോളാർ ഇംപൾസ് 2’ മെക്സിക്കോ ഉൾക്കടലിൽ തകർന്നു വീണു
മെക്സിക്കോ സിറ്റി: ലോകം ചുറ്റിസഞ്ചരിച്ച് ചരിത്രം സൃഷ്ടിച്ച ഏറ്റവും വലിയ സൗരോർജ വിമാനം ‘സോളാർ ഇംപൾസ് 2’ വൈദ്യുത തകരാർ മൂലം തകർന്നുവീണു. നാഷനൽ ട്രാൻസ്പോർട്ടേഷൻ സേഫ്റ്റി ബോർഡിന്റെ റിപ്പോർട്ട് അനുസരിച്ച്, പൂർണമായും സൗരോർജത്തിൽ പ്രവർത്തിക്കുന്ന ഈ വിമാനം പരീക്ഷണ പറക്കലിനിടെയാണ് മെക്സിക്കോ ഉൾക്കടലിൽ തകർന്നുവീണത്. അപകടത്തിൽ മരണമോ ആർക്കെങ്കിലും പരിക്കേറ്റതായോ റിപ്പോർട്ട് ചെയ്തിട്ടില്ല. വ്യോമയാന ചരിത്രത്തിലെ ഏറ്റവും ശ്രദ്ധേയമായ കണ്ടുപിടിത്തങ്ങളിലൊന്നായിരുന്നു സോളാൾ ഇംപൾസ്.
സ്വിസ് വ്യോമയാന സംരംഭകരും സാഹസികരുമായ ബെർട്രാൻഡ് പിക്കാർഡും ആൻഡ്രെ ബോർഷ്ബെർഗും നേതൃത്വം നൽകുന്ന ഒരു സംഘമാണ് ഈ വിമാനത്തിന്റെ പിറവിക്കുപിന്നിൽ. വിമാനങ്ങളുടെ ‘സീറോ എമിഷൻ’ സാധ്യതകൾ പ്രദർശിപ്പിക്കുക എന്ന ലക്ഷ്യത്തോടെ ഇരുവരുടെയും സംഘം അവരുടെ ഇഷ്ടാനുസരണം നിർമിച്ചതായിരുന്നു ഈ വിമാനം. രണ്ട് സ്വിസ് വൈമാനികരും ചേർന്ന് സോളാർ ഇംപൾസ് 2 ലോകമെമ്പാടും പറത്തി. 17 ഘട്ടങ്ങളിലായി സോളാർ ഇംപൾസ് 42000 കിലോമീറ്ററുകൾ ഇതിനോടകം പിന്നിട്ടു.
2003ലാണ് സോളാർ ഇംപൾസ് എന്ന ആശയം ആദ്യമായി മുന്നോട്ടുവച്ചത്. വാണിജ്യ ആവശ്യങ്ങൾക്കായി ഈ വിമാനം ഉപയോഗിക്കാൻ ഒരിക്കലും ഉദ്ദേശിച്ചിരുന്നില്ല. പകരം ലോകംചുറ്റാൻ കഴിവുള്ള ആദ്യത്തെ സൗരോർജ വിമാനം നിർമിച്ച് സുസ്ഥിര ഊർജത്തെക്കുറിച്ചുള്ള അവബോധം വളർത്തുക എന്നതു മാത്രമായിരുന്നു ലക്ഷ്യം. സോളാർ ഇംപൾസ് 1, 2009ൽ അതിന്റെ ആദ്യ പരീക്ഷണ പറക്കൽ പൂർത്തിയാക്കി. തുടർന്നുള്ള വർഷങ്ങളിൽ ഒന്നിലധികം യാത്രകൾ നടത്തുകയും ചെയ്തു.
.jpg)

