ജീവനുള്ള ഉറുമ്പുകളെ കെനിയയിൽ നിന്ന് കടത്താൻ ശ്രമിച്ച നാല് പേർ പിടിയിൽ

Four arrested for trying to smuggle live ants out of Kenya
Four arrested for trying to smuggle live ants out of Kenya

ആയിരക്കണക്കിന് ജീവനുള്ള ഉറുമ്പുകളെ കെനിയയിൽ നിന്ന് കടത്താൻ ശ്രമിച്ച നാല് പേർ പിടിയിൽ. യൂറോപ്പിലെയും ഏഷ്യയിലെയും വിദേശ വളർത്തുമൃഗ വിപണികളിൽ വിൽപ്പനയ്ക്കായിട്ടാണ് ഇവർ ഉറുമ്പിനെ കടത്തിയത്. നിയമവിരുദ്ധമായി വന്യജീവികളെ കൈവശം വച്ചതിനും കടത്തിയതിനും കുറ്റം സമ്മതിച്ച രണ്ട് ബെൽജിയക്കാരും ഒരു വിയറ്റ്നാമുകാരനും ഒരു കെനിയക്കാരനുമാണ് ചൊവ്വാഴ്ച നെയ്‌റോബിയിലെ ജോമോ കെനിയാട്ട അന്താരാഷ്ട്ര വിമാനത്താവള കോടതിയിൽ ഹാജരായത്.

ജയന്റ് ആഫ്രിക്കൻ ഹാർവെസ്റ്റർ ആന്റ് എന്ന് അറിയപ്പെടുന്ന മെസ്സർ സെഫലോട്ട്സ് ഇനത്തിൽപ്പെട്ട ജീവനുള്ള റാണി ഉറുമ്പുകളെയാണ് ഇവർ കടത്തിയത്. പഞ്ഞിയും ഒന്നോ രണ്ടോ റാണി ഉറുമ്പുകളും നിറച്ച 2,200-ലധികം പരിഷ്കരിച്ച ടെസ്റ്റ് ട്യൂബുകളും സിറിഞ്ചുകളും കണ്ടെത്തിയതായി പോലീസ് പറഞ്ഞതിനെത്തുടർന്ന് കോടതിയിൽ ഹാജരായി.

മൊത്തം 5,000-ത്തോളം പ്രാണികളെ പിടികൂടിയതായി ദി ടൈംസ് റിപ്പോർട്ട് ചെയ്തു. മെസ്സോർ സെഫലോട്ടുകൾ കയറ്റുമതി ചെയ്യുന്നതിന് വിതരണക്കാർക്ക് കെ‌ഡബ്ല്യു‌എസിൽ നിന്നുള്ള ലൈസൻസും ആരോഗ്യ സർട്ടിഫിക്കറ്റും ആവശ്യമാണ്. കെനിയ സ്വദേശിയായ ഈ ഇനത്തിന് ആവശ്യക്കാർ ഏറെയാണെന്നും ലഭിക്കാൻ പ്രയാസമാണെന്നും പറയപ്പെടുന്നു. ഏകദേശം 20-24 മില്ലിമീറ്റർ നീളമുള്ള ഇവയ്ക്ക് തവിട്ട്/കറുപ്പ് നിറങ്ങളാണുള്ളത്. ഈ ഉറുമ്പ് ഇനത്തിൽപ്പെട്ട ഒരു ജീവനുള്ള രാജ്ഞിയുടെ വില 99.99 പൗണ്ട് ($132.44) ആയി രേഖപ്പെടുത്തിയിട്ടുണ്ട്.

Tags