ഹമാസ് സായുധ വിഭാഗം വക്താവ് അബൂ ഉബൈദയെ വധിച്ചെന്ന് ഇസ്രായേൽ
തെൽഅവീവ്: ഹമാസ് സായുധ വിഭാഗമായ ഖസ്സാം ബ്രിഗേഡ്സ് വക്താവ് അബൂ ഉബൈദയെ ലക്ഷ്യമിട്ട് ആക്രമണം നടത്തിയതായി ഇസ്രായേൽ പ്രധാനമന്ത്രി ബിന്യമിൻ നെതന്യാഹു.
ഗസ്സ സിറ്റിയിലെ രിമാലിൽ അപ്പാർട്മെന്റിൽ നടത്തിയ ബോംബിങ്ങിലാണ് കൊല്ലപ്പെട്ടതെന്നാണ് അവകാശവാദം. വാർത്ത ഹമാസ് സ്ഥിരീകരിച്ചിട്ടില്ല. വർഷങ്ങളായി ഖസ്സാമിന്റെ വാർത്തകൾ മുഖംമറച്ച് വിഡിയോ വഴി പുറത്തുവിട്ടിരുന്നത് അബൂ ഉബൈദയെന്ന പേരിലാണ്.
ഹുദൈഫ സാമിർ അബ്ദുല്ല അൽകഹ്ലൂത്ത് ആണ് ശരിയായ പേര് എന്ന് റിപ്പോർട്ടുകൾ പറയുന്നു. കെട്ടിടത്തിലുണ്ടായിരുന്ന എല്ലാവരും കൊല്ലപ്പെട്ടതായും ഇതിൽ അബൂ ഉബൈദയും ഉണ്ടായിരുന്നതായുമാണ് ഇസ്രായേൽ സൈന്യം പറയുന്നത്.
.jpg)

