ട്രംപിന് പരമോന്നത സിവിലിയൻ ബഹുമതി പ്രഖ്യാപിച്ച് ഇസ്രായേൽ

trump
trump

ജെറുസലേം: രാജ്യത്തെ പരമോന്നത സിവിലിയൻ ബഹുമതി യു.എസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന് സമ്മാനിക്കാൻ ഇസ്രായേൽ. ഗസ്സയിലെ ബന്ദിമോചനത്തിലും സമാധാന ശ്രമങ്ങളിലും നിർണായ ഇടപെടൽ കണക്കിലെടുത്ത് ട്രംപിന് ‘പ്രസിഡൻഷ്യൽ ​മെഡൽ ഓഫ് ​ഓണർ’ സമ്മാനിക്കുമെന്ന് ഇസ്രായേൽ പ്രസിഡൻറ് ഐസക് ഹെർസോഗിന്റെ ഓഫീസ് വാർത്താക്കുറിപ്പിൽ വ്യക്തമാക്കി.

tRootC1469263">

തന്റെ തുടർച്ചയായ പരിശ്രമത്തിലൂടെ ഇസ്രായേലികളായ ബന്ദികളെ തിരികെ എത്തിക്കുന്നതിൽ മാത്രമല്ല, സുരക്ഷയിലും സമാധാനത്തിലും സഹകരണത്തിലുമൂന്നിയ പുതിയ പശ്ചിമേഷ്യക്ക് അടിത്തറ പാകാനും ട്രംപിനായെന്ന് ഹെർസോഗ് പ്രസ്താവനയിൽ പറഞ്ഞു.

പുരസ്കാരം അടുത്തുതന്നെ സമ്മാനിക്കുമെന്നും തിങ്കളാഴ്ച ഇസ്രായേൽ സന്ദർശനത്തിനെത്തുന്ന ട്രംപിനെ തീരുമാനം ഔദ്യോഗികമായി അറിയിക്കുമെന്നും ഹെർസ്​ ഹോഗ് വ്യക്തമാക്കി. തിങ്കളാഴ്ച ഇസ്രായേലിൽ എത്തുന്ന ട്രംപ് ബന്ദികളുടെ കുടുംബങ്ങളുമായി കൂടിക്കാഴ്ച നടത്തും. ഇസ്രായേൽ പാർല​മെന്റിനെ അഭിസംബോധന ചെയ്യുമെന്നും വാർത്ത ഏജൻസിയായ എ.എഫ്.പി റിപ്പോർട്ട് ​​ചെയ്തു.

സമാധാന പദ്ധതിയിലെ ആദ്യഘട്ടത്തിൽ ഇസ്രായേലും ഹമാസും പരസ്പരം ബന്ദികളെ കൈമാറാനുള്ള നടപടികൾക്കിടെയാണ് ഇസ്രായേൽ ട്രംപിന് പരമോന്നത പുരസ്കാരം പ്രഖ്യാപിക്കുന്നത്. ട്രംപിന്റെ 20 ഇന സമാധാന പദ്ധതിയിലാണ് രണ്ടുവർഷം നീണ്ട ഇസ്രായേൽ -ഹമാസ് യുദ്ധത്തിന് വിരാമമായത്.

‘ട്രംപിന്റെ ക്രിയാത്മകമായ ഇടപെടൽ ഇസ്രായേലിലും ജൂതസമൂഹത്തിലും തലമുറ​കളോളം ഓർമിക്കപ്പെടും. ഇസ്രായേലിനുള്ള അകമഴിഞ്ഞ പിന്തുണയും, ബന്ദിമോചനത്തി​ന് വഴിതെളിച്ച സമാധാന പദ്ധതികളും, ഇറാന്റെ ആണവ പദ്ധതിയിലുള്ള ആക്രമണവുമടക്കം വിഷങ്ങളിൽ നേതൃപരവും ധിക്ഷണാപരവുമായ നിലപാടാണ് അദ്ദേഹം സ്വീകരിച്ചത്. സമാധാന പുനഃസ്ഥാപനത്തിനും മാനവികതക്കും വേണ്ടി ട്രംപ് വിട്ടുവിഴ്ചയില്ലാത്ത നിലപാട് സ്വീകരിച്ചു,’-ഹെർസ്ഹോഗിന്റെ പ്രസ്താവനയെ ഉദ്ധരിച്ച് ജെറുസലേം പോസ്റ്റ് റിപ്പോർട്ട് ചെയ്തു. മുൻ യു.എസ് പ്രസിഡന്റ് ബരാക് ഒബാമക്കും 2013ൽ പുരസ്കാരം സമ്മാനിച്ചിരുന്നു.

Tags