അബൂ ഉബൈദയുടെ മരണം സ്ഥിരീകരിച്ച് ഹമാസ്
ഗസ സിറ്റി: അൽ ഖസ്സാം വക്താവ് അബൂ ഉബൈദയുടേയും മുതിർന്ന നേതാവ് മുഹമ്മദ് സിൻവാറിന്റെയും മരണം സ്ഥിരീകരിച്ച് ഹമാസ്. ഇന്നാണ് ഖസ്സാം ബ്രിഗേഡ്സ് ഇത് സംബന്ധിച്ച പ്രസ്താവന പുറത്തിറക്കിയത്. അബു ഉബൈദക്കും മുഹമ്മദ് സിൻവാറിനും പുറമെ റഫ ബ്രിഗേഡ് മേധാവി മുഹമ്മദ് ഷബാന, മറ്റ് മുതിർന്ന നേതാക്കളായ ഹകം അൽ ഇസ്സി, റായിദ് സാദ് എന്നിവരും കൊല്ലപ്പെട്ടതായി ഹമാസ് അറിയിച്ചു. യഹിയ സിൻവാറിന്റെ സഹോദരനാണ് മുഹമ്മദ് സിൻവാർ. ഹുദൈഫ സമീർ അബ്ദുല്ല അൽകഹ്ലൗത്ത് എന്നാണ് അബു ഉബൈദയുടെ യഥാർത്ഥ പേരെന്നും ഹമാസ് വ്യക്തമാക്കി.
tRootC1469263">ആഗസ്റ്റിൽ ഗസ സിറ്റിയിലെ റിമാൽ മേഖലയിൽ ഇസ്രായേൽ നടത്തിയ വ്യോമാക്രമണത്തിൽ കൊല്ലപ്പെട്ടെന്ന് നേരത്തെ റിപോർട്ടുകളുണ്ടായിരുന്നുവെങ്കിലും ഹമാസ് സ്ഥിരീകരിച്ചിരുന്നില്ല. ഇതാണ് മൂന്നു മാസത്തിന് ശേഷം ഹമാസ് സ്ഥിരീകരിച്ചത്. മുഹമ്മദ് സിൻവാറിനെ മെയ് മാസത്തിലും അബു ഉബൈദയെ ആഗസ്റ്റിലും കൊലപ്പെടുത്തിയതായി ഇസ്റാഈൽ സൈന്യം നേരത്തെ അവകാശപ്പെട്ടിരുന്നു. സെപ്റ്റംബർ ആദ്യവാരത്തിലായിരുന്നു അബൂ ഉബൈദയുടെ അവസാന പ്രസ്താവന പുറത്തുവന്നത്. അബു ഉബൈദ എന്ന നാമത്തിൽ അറിയപ്പെടുന്ന ഹുദൈഫ സമീർ അബ്ദുല്ല അൽകഹ്ലൗത്ത് ഫലസ്തീന്റെ പോരാട്ടത്തിലെ ഏറ്റവും പ്രധാനപ്പെട്ട വ്യക്തിയാണ്. 2002ലാണ് മുതിർന്ന ഫീൽഡ് ഓപ്പറേറ്റീവായി അദ്ദേഹം ഉയർന്നുവന്നത്. നിരവധി പോരാട്ടങ്ങളുടെ ഭാഗമായിരുന്നു അദ്ദേഹം. 2005ൽ ഇസ്രായേൽ ഗസയിൽ നിന്ന് പിന്മാറിയതിനെത്തുടർന്ന് ഫലസ്തീന്റെ ഔദ്യോഗിക ശബ്ദമായി മാറി. ഔദ്യോഗിക വക്താവായി തങ്ങളുടെ നിലപാടുകൾ എന്നും ലോകത്തോട് വിളിച്ചുപറഞ്ഞ വ്യക്തികൂടിയായിരുന്നു അബൂ ഉബൈദ.
.jpg)


