മരവിപ്പിച്ച റഷ്യൻ ഫണ്ടുകൾ ഉപയോഗപ്പെടുത്താൻ യൂറോപ്യൻ യൂണിയൻ ഒരുങ്ങുന്നുവെന്ന് റിപ്പോർട്ട്


ബെൽജിയം ആസ്ഥാനമായുള്ള ക്ലിയറിംഗ് ഹൗസായ യൂറോക്ലിയർ മരവിപ്പിച്ച റഷ്യൻ ഫണ്ടുകളിൽ നിന്ന് ഏകദേശം 3 ബില്യൺ യൂറോ (3.4 ബില്യൺ ഡോളർ) പുനർവിതരണം ചെയ്യാൻ ഒരുങ്ങുന്നുവെന്ന് റിപ്പോർട്ട്. റഷ്യയിൽ കുടുങ്ങിക്കിടക്കുന്ന പാശ്ചാത്യ നിക്ഷേപകർക്ക് നഷ്ടപരിഹാരം നൽകാൻ ഈ പണം ഉപയോഗിക്കുമെന്നാണ് വിവരം. എന്നാൽ, അങ്ങനെ ചെയ്യുന്നത് അന്താരാഷ്ട്ര നിയമത്തിന് വിരുദ്ധമായ ‘മോഷണത്തിന്’ തുല്യമാകുമെന്ന് ക്രെംലിൻ ആവർത്തിച്ച് മുന്നറിയിപ്പ് നൽകിയിട്ടുണ്ട് .
tRootC1469263">2022 ഫെബ്രുവരിയിൽ യുക്രെയ്ൻ സംഘർഷം രൂക്ഷമായതിനെത്തുടർന്ന് നിരവധി പാശ്ചാത്യ രാജ്യങ്ങൾ ഏകദേശം 264 ബില്യൺ യൂറോ വിലമതിക്കുന്ന റഷ്യൻ പരമാധികാര, സ്വകാര്യ ഫണ്ടുകൾ മരവിപ്പിച്ചു. നിലവിൽ ഏകദേശം 200 ബില്യൺ യൂറോയാണ് യൂറോക്ലിയർ കൈവശം വച്ചിരിക്കുന്നത്. ആസ്തികൾ ഇതിനകം ബില്യൺ കണക്കിന് പലിശ സൃഷ്ടിച്ചു, അതിൽ 1.55 ബില്യൺ യൂറോ 2024 ജൂലൈയിൽ യുക്രെയ്‌നിലേക്ക് മാറ്റിയിരുന്നു. യുക്രെയ്‌നുമായി ബന്ധപ്പെട്ട ഉപരോധങ്ങളുടെ ഭാഗമായി യൂറോപ്യൻ യൂണിയൻ കരിമ്പട്ടികയിൽ പെടുത്തിയ റഷ്യൻ സ്ഥാപനങ്ങളുടെയും വ്യക്തികളുടെയും 10 ബില്യൺ യൂറോയുടെ പണത്തിൽ നിന്ന് 3 ബില്യൺ യൂറോ പുനർവിതരണം ചെയ്യുമെന്നാണ് റിപ്പോർട്ട്.
