ഫുട്‌ബോള്‍ ലോകകപ്പില്‍ സ്‌പെയ്ന്‍ ചാമ്പ്യന്മാര്‍ ; ആരാധകരെ നിരാശയിലാക്കി അര്‍ജന്റീന ടീം

spain

മത്സരത്തില്‍ മിന്നുന്ന പ്രകടനമായിരുന്നു സ്‌പെയിന്റേത്.

ലോകകപ്പ് ഫുട്‌ബോളില്‍ സ്‌പെയ്ന്‍ ജേതാക്കളായി.  എക്‌സ്ട്രാ ടൈം വരെ നീണ്ട മത്സരത്തില്‍ ഫെറാന്‍ ടോറസിനന്റെ ഒറ്റ ഗോളിലാണ് അര്‍ജന്റീനയെ സ്‌പെയിന്‍ തോല്‍പ്പിച്ചത്. 106-ാം മിനിറ്റില്‍ ഫെറാന്‍ ടോറസാണ് സ്പാനിഷ് പടയുടെ വിജയഗോള്‍ നേടിയത്. പോസ്റ്റിനു സമീപത്തുനിന്ന് നിക്കോ വില്യംസ് തലകൊണ്ടു മറിച്ചു നല്‍കിയ പന്തെടുത്ത് ഷോട്ടെടുത്ത ഫെറാന്‍ ടോറസിനു പിഴച്ചില്ല. ഫൈനലില്‍ കടന്ന രണ്ടു തവണയും വിശ്വവിജയികളായി എന്ന നേട്ടവും സ്‌പെയിന്‍ സ്വന്തമാക്കി.

മത്സരത്തില്‍ മിന്നുന്ന പ്രകടനമായിരുന്നു സ്‌പെയിന്റേത്. അവസാനനിമിഷം വരെ പോരാടിയെങ്കിലും അര്‍ജന്റീനയ്ക്ക് വിജയിക്കാനായില്ല. മത്സരത്തിലെ 20-ാം ശ്രമത്തിലാണ് അര്‍ജന്റീന ഗോളി എമിലിയാനോ മാര്‍ട്ടിനസിന്റെ പ്രതിരോധം സ്‌പെയിന്‍ മറികടന്നത്. അതേസമയം, 117-ാം മിനിറ്റില്‍ മെസ്സിയിലൂടെയാണ് മത്സരത്തില്‍ ആദ്യമായി അര്‍ജന്റീന ഗോള്‍ശ്രമം നടത്തിയത്. മെസ്സിയെയും സംഘത്തെയും സ്‌പെയിന്‍ അക്ഷരാര്‍ഥത്തില്‍ പൂട്ടിയിടുകയായിരുന്നു. അവസാന മിനിറ്റുവരെ മിന്നുന്ന പോരാട്ടമായിരുന്നു സ്‌പെയിന്റേത്. അര്‍ജന്റീനിയന്‍ മുന്നേറ്റങ്ങളെ ചെറുത്തുതോല്‍പ്പിച്ചാണ് സ്‌പെയിന്‍ രണ്ടാംതവണയും ലോക ജേതാക്കളായത്. ഒരുഘട്ടത്തിലും അവര്‍ക്ക് മുന്നേറ്റത്തിനുള്ള അവസരം സ്‌പെയിന്‍ ഒരുക്കിയില്ല. എന്നാല്‍, സ്പാനിഷുകാര്‍ നിരന്തര ആക്രമണത്തിലൂടെ അര്‍ജന്റീനയെ അവസാന മിനിറ്റുവരെ ഭീതിയിലാക്കി.

ലമീന്‍ യമാലും ഡാനി ഒല്‍മോയും ഓയര്‍സബാലും നിരന്തരം മുന്നേറ്റം നടത്തി അര്‍ജന്റീനയെ പ്രതിരോധത്തിലാക്കി. പ്രതിരോധതാരം കുക്കുറയയുടെ മികവ് ടീമിനെ ബലപ്പെടുത്തുകയായിരുന്നു. മൂന്നുമാറ്റങ്ങളോടെയാണ് അര്‍ജന്റീന ഇറങ്ങിയത്. മോണ്ടിയേല്‍, ഡീ പോള്‍, ഗോണ്‍സലസ് എന്നിവര്‍ തിരിച്ചെത്തിയതാണ് പ്രധാന മാറ്റം. പ്രതിരോധം ബാലപ്പെടുത്തിയുള്ള അര്‍ജന്റീനയുടെ ഫോര്‍മേഷനാണ് ടീമിനെ ഗോള്‍ വഴങ്ങാതെ സഹായിച്ചത്. അഞ്ചാം മിനിറ്റില്‍ ലമീന്‍ യമാലിന്റെ സുവര്‍ണാവസരം പാഴായി. അര്‍ജന്റീനയുടെ പ്രതിരോധക്കോട്ടയുടെ ബലം മനസ്സിലായിയാണ് സ്പെയിന്റെ തുടക്കം. തൊട്ടുപിന്നാലെ വീണ്ടും ചാന്‍സ്. അതും പാഴായി. അര്‍ജന്റീന കൗണ്ടര്‍ അറ്റാക്ക് ചാന്‍സും സ്പെയിന്‍ തടഞ്ഞിട്ടു.
അര്‍ജന്റീനയെ പരീക്ഷിക്കുകയായിരുന്നു കളിയുടെ ആദ്യ 10 മിനിറ്റ്. നിരന്തരം മുന്നേറ്റങ്ങള്‍ അര്‍ജന്റീനയ്ക്ക് പ്രതിരോധിക്കാവുന്നതിലുമപ്പുറമായിരുന്നു.

51-ാം മിനിറ്റില്‍ സ്പാനിഷ് ക്യാപ്റ്റന്‍ റോഡ്രിയെ ഫൗള്‍ ചെയ്തതിനെ തുടര്‍ന്ന് സ്‌പെയിന്‍, അര്‍ജന്റീന താരങ്ങള്‍ തമ്മില്‍ ഉണ്ടായ വാക്കുതര്‍ക്കം ഉന്തുംതള്ളിലും കലാശിച്ചതിനു പിന്നാലെ ലിയാന്‍ഡ്രോ പെരേഡസിന് മഞ്ഞ കാര്‍ഡ് ലഭിച്ചു. പിന്നാലെ സ്പാനിഷ് താരം പെഡ്രോ പോറോയെ വീഴ്ത്തിയതിന് ലഭിച്ച ഫ്രീകിക്കില്‍ ലമീന്‍ യമാലിന്റെ ഷോട്ട് അര്‍ജന്റീന പ്രതിരോധം തട്ടിയകറ്റിയത് രക്ഷയായി. 66-ാം മിനിറ്റില്‍ പന്തുമായി അര്‍ജന്റീന ബോക്‌സിലേക്ക് ഇരച്ചു കയറിയ ലമീന്‍ യമാല്‍, പ്രതിരോധ താരങ്ങളെ വെട്ടിച്ച് നല്‍കിയ ഗംഭീര ക്രോസ് ടോറസ് ഗോള്‍വല ലക്ഷ്യമാക്കി ഹെഡ് ചെയ്‌തെങ്കിലും അര്‍ജന്റീന ഗോളി എമിലിയാനോ മാര്‍ട്ടിനസ് കൈപ്പിടിയിലാക്കി.

സ്‌പെയിന്‍ 20 ഷോട്ടുകളാണ് മത്സരത്തില്‍ അടിച്ചെടുത്തത്. എന്നാല്‍ അര്‍ജന്റീന, എക്‌സ്ട്രാ ടൈം വരെ നീണ്ട മത്സരത്തില്‍ ആകെ അടിച്ചത് മൂന്ന് ഷോട്ടുകള്‍ മാത്രം. മത്സരത്തില്‍ തീര്‍ത്തും അര്‍ജന്റീനക്കാരെ നിശ്ശബ്ദരാക്കി. ആദ്യപകുതിയുടെ ഇഞ്ചുറി ടൈമില്‍ രണ്ടാം മഞ്ഞക്കാര്‍ഡ് വഴങ്ങി എന്‍സോ ഫെര്‍ണാണ്ടസ് ചുവപ്പുകാര്‍ഡ് കണ്ട് പുറത്തായത് അര്‍ജന്റീനയ്ക്ക് തിരിച്ചടിയായി.

Tags