തീര്‍ഥാടകര്‍ക്ക് താമസസൗകര്യം നൽകിയില്ല , മൂന്ന് ഉംറ കമ്പനികളെ സൗദി മന്ത്രാലയം സസ്പെൻഡ് ചെയ്തു

Saudi

തീർത്ഥാടകർക്ക് നല്‍കുന്ന സേവനങ്ങളുടെ ഗുണനിലവാരം ഒരു 'റെഡ് ലൈൻ' ആണെന്നും അത് ലംഘിക്കാൻ ആരെയും അനുവദിക്കില്ലെന്നും മന്ത്രാലയം മുന്നറിയിപ്പ് നല്‍കി

റിയാദ്:  പാക്കേജുകള്‍ പ്രകാരം താമസസൗകര്യം വാഗ്ദാനം ചെയ്ത് ഉംറ തീർത്ഥാടകർക്ക് ലഭ്യമാക്കുന്നതില്‍ ഗുരുതര വീഴ്ച വരുത്തിയ മൂന്ന് ഉംറ സർവിസ് കമ്പനികളെ സൗദി ഹജ്ജ്-ഉംറ മന്ത്രാലയം സസ്പെൻഡ് ചെയ്തു.

മദീന മസ്ജിദുന്നബവി സന്ദർശകർക്കും ഉംറ തീർത്ഥാടകർക്കും നല്‍കേണ്ട സേവനങ്ങളെ സംബന്ധിച്ച ഔദ്യോഗിക ചട്ടങ്ങളുടെ നഗ്നമായ ലംഘനമാണ് നടന്നതെന്ന് അധികൃതർ ചൂണ്ടിക്കാട്ടി.

tRootC1469263">

കരാർ ലംഘനം ശ്രദ്ധയില്‍പ്പെട്ട ഉടൻ തന്നെ മന്ത്രാലയം നേരിട്ട് ഇടപെടുകയും ദുരിതത്തിലായ തീർത്ഥാടകർക്ക് അടിയന്തരമായി താമസസൗകര്യം ഏർപ്പെടുത്താൻ ബന്ധപ്പെട്ട കമ്പനികളെ നിർബന്ധിതരാക്കുകയും ചെയ്തു.

തീർത്ഥാടകർക്ക് നല്‍കുന്ന സേവനങ്ങളുടെ ഗുണനിലവാരം ഒരു 'റെഡ് ലൈൻ' ആണെന്നും അത് ലംഘിക്കാൻ ആരെയും അനുവദിക്കില്ലെന്നും മന്ത്രാലയം മുന്നറിയിപ്പ് നല്‍കി. തീർത്ഥാടകരുടെ അവകാശങ്ങള്‍ സംരക്ഷിക്കുന്ന കാര്യത്തില്‍ യാതൊരുവിധ വിട്ടുവീഴ്ചയുമുണ്ടാകില്ലെന്ന് ഹജ്ജ്-ഉംറ മന്ത്രാലയം വ്യക്തമാക്കി.

സൗദി വിഷൻ 2030-െൻറ ഭാഗമായി തീർത്ഥാടകർക്ക് മികച്ച അനുഭവം ഉറപ്പാക്കാനുള്ള ഭരണകൂടത്തിെൻറ ലക്ഷ്യങ്ങള്‍ക്ക് വിരുദ്ധമായി പ്രവർത്തിക്കുന്നവർക്കെതിരെ ഇനിയും കടുത്ത നടപടികള്‍ തുടരും. ഭാവിയില്‍ ഇത്തരം വീഴ്ചകള്‍ ആവർത്തിക്കാതിരിക്കാൻ എല്ലാ ഉംറ ഏജൻസികളും സേവന ദാതാക്കളും കരാർ വ്യവസ്ഥകള്‍ അക്ഷരംപ്രതി പാലിക്കണമെന്ന് മന്ത്രാലയം നിർദേശിച്ചു.

Tags