ഹജ്ജ് സീസണില്‍ വിസിറ്റ് വിസക്കാരെ താമസിപ്പിക്കുന്നവര്‍ക്ക് ഒരു ലക്ഷം റിയാല്‍ പിഴയെന്ന് സൗദി ആഭ്യന്തര മന്ത്രാലയം

hajj
hajj

നിയമലംഘകരുടെ എണ്ണം അനുസരിച്ച് പിഴകള്‍ വ്യത്യാസപ്പെടുമെന്നും മന്ത്രാലയം വ്യക്തമാക്കി.

ഹജ്ജ് സീസണില്‍ വിസിറ്റ് വിസകളിലെത്തിയവര്‍ക്ക് താമസ സൗകര്യമോ അഭയമോ നല്‍കാന്‍ ശ്രമിച്ചാല്‍ ഒരു ലക്ഷം റിയാല്‍ വരെ പിഴ ചുമത്തുമെന്ന് സൗദി ആഭ്യന്തര മന്ത്രാലയം മുന്നറിയിപ്പ് നല്‍കി.

ഹോട്ടലുകള്‍, അപ്പാര്‍ട്ടുമെന്റുകള്‍, സ്വകാര്യ വീടുകള്‍, ഷെല്‍ട്ടറുകള്‍, തീര്‍ഥാടക താമസസ്ഥലങ്ങള്‍ എന്നിവിടങ്ങളില്‍ താമസിപ്പിക്കുകയോ, ഹജ്ജ് കഴിയുന്നതുവരെ അവരെ ഒളിപ്പിച്ച് വെക്കുകയോ അല്ലെങ്കില്‍ മക്കയിലും പുണ്യസ്ഥലങ്ങളിലും അവര്‍ക്ക് താമസിക്കാന്‍ ആവശ്യമായ സഹായം നല്‍കുകയോ ചെയ്യുന്നവര്‍ക്കാണ് പിഴ. നിയമലംഘകരുടെ എണ്ണം അനുസരിച്ച് പിഴകള്‍ വ്യത്യാസപ്പെടുമെന്നും മന്ത്രാലയം വ്യക്തമാക്കി.

tRootC1469263">

Tags