ചെങ്കടലില്‍ മുങ്ങിയ കപ്പലില്‍ ഉണ്ടായിരുന്ന മലയാളിയെ കാണാതായിട്ട് പത്തു ദിവസം ; നടപടി ആവശ്യപ്പെട്ട് കുടുംബം

missing
missing

അനില്‍ കുമാറിനെ കണ്ടെത്താന്‍ ഇടപെടല്‍ വേണമെന്ന് കുടുംബം ആവശ്യപ്പെട്ടു.

ഹൂതി ആക്രമണത്തില്‍ യെമന്‍ തീരത്തിന് സമീപം ചെങ്കടലില്‍ മുങ്ങിയ കപ്പലില്‍ ഉണ്ടായിരുന്ന മലയാളിയെ കാണാനില്ല. എന്റര്‍നിറ്റി സി എന്ന കപ്പലിലെ ജീവനക്കാരന്‍ കായംകുളം പത്തിയൂര്‍ സ്വദേശി അനില്‍ കുമാറിനെ കാണാനില്ലെന്ന് സൗദിയിലെ ഇന്ത്യന്‍ എംബസി കുടുംബത്തെ അറിയിച്ചു. അനില്‍ കുമാറിനെ കണ്ടെത്താന്‍ ഇടപെടല്‍ വേണമെന്ന് കുടുംബം ആവശ്യപ്പെട്ടു.

tRootC1469263">


യെമന്‍ തീരത്തിന് സമീപം ചെങ്കടലില്‍ എന്റര്‍നിറ്റി സി എന്ന കപ്പലിന് നേരെ ഹൂതി ആക്രമണം നടന്ന് പത്ത് ദിവസത്തിന് ശേഷമാണ് കായംകുളത്തെ വീട്ടില്‍ അനില്‍കുമാര്‍ രവീന്ദ്രനെ കാണാനില്ലെന്ന വിവരം എത്തുന്നത്. രക്ഷപ്പെടാന്‍ കപ്പല്‍ നിന്ന് കടലില്‍ ചാടിയവരുടെ കൂട്ടത്തില്‍ അനില്‍ കുമാറുമുണ്ടെന്നാണ് സൗദിയിലെ ഇന്ത്യന്‍ എംബസി കുടുംബത്തെ അറിയിച്ചത്. പക്ഷേ ഇയാളെ ഇതുവരെ കണ്ടെത്താന്‍ കഴിഞ്ഞിട്ടില്ല. ഹൂതികള്‍ ബന്ദികള്‍ ആക്കിയവരില്‍ മലയാളികള്‍ ഉണ്ടോ എന്നും വിവരമില്ല. കഴിഞ്ഞ 6 ന്നാണ് അനില്‍ കുമാര്‍ അവസാനമായി വീട്ടിലേക്ക് വിളിച്ചതെന്നും പിന്നീട് ഒരു വിവരവുമില്ലെന്നും കുടുംബം.

21 പേരുണ്ടായിരുന്ന കപ്പലില്‍ അനില്‍ കുമാറും തിരുവനന്തപുരം പാറശാല സ്വദേശി അഗസ്റ്റിനുമായിരുന്നു മലയാളികള്‍. രക്ഷപ്പെട്ട അഗസ്റ്റിന്‍ നാട്ടിലെത്തി. മുന്‍ സൈനികനായ അനില്‍ കുമാര്‍ അഞ്ച് വര്‍ഷമായി മര്‍ച്ചന്റ് നേവിയിലാണ്. അനില്‍ കുമാറിനെ കണ്ടെത്താന്‍ നടപടി ആവശ്യപ്പെട്ട് കെ സി വേണുഗോപാല്‍ എം പി യ്ക്കും വിദേശകാര്യ മന്ത്രിക്കും കുടുംബം കത്തയച്ചു.

Tags