ഭാര്യയെ കൊലപ്പെടുത്തി ശരീരം കീറിമുറിച്ച് ചവറ്റുകുട്ടകളില്‍ എറിഞ്ഞു; കുവൈത്തില്‍ പ്രതിക്ക് വധശിക്ഷ

court
court

ഭര്‍ത്താവിനെ അറസ്റ്റ് ചെയ്തതെങ്കിലും തിരോധാനത്തെക്കുറിച്ച് ഒന്നും അറിയില്ലെന്നായിരുന്നു ഇയാള്‍ പറഞ്ഞിരുന്നത്.

ഭാര്യയെ കൊലപ്പെടുത്തിയ 50 വയസ്സുള്ള കുവൈത്തി പൗരനെ കാസേഷന്‍ കോടതി വധശിക്ഷയ്ക്ക് വിധിച്ചു. ഭാര്യയുടെ ശരീരം കീറിമുറിച്ച് ഭാഗങ്ങള്‍ രാജ്യത്തിന്റെ വിവിധ ഇടങ്ങളില്‍ നിരവധി ചവറ്റുകുട്ടകളില്‍ എറിയുകയും ചെയ്ത ക്രൂരതയ്ക്കാണ് പൗരന് വധശിക്ഷ വിധിച്ചിട്ടുള്ളത്. 2022 ഒക്ടോബര്‍ മുതല്‍ സഹോദരിയെ കാണാതായതായി മറ്റൊരു പൗരന്‍ റിപ്പോര്‍ട്ട് നല്‍കിയപ്പോഴാണ് ഭയാനകമായ കുറ്റകൃത്യത്തിന്റെ ചുരുളഴിഞ്ഞത്.

ഭര്‍ത്താവാണ് ഉപദ്രവിച്ചെന്ന് സംശയിക്കുന്നത് എന്നായിരുന്നു പരാതി. പ്രത്യേകിച്ച് സഹോദരിയുടെ മൊബൈല്‍ ഫോണ്‍ ഓഫാണെന്നും മറ്റൊരു സഹോദരിയുടെ രണ്ട് കുട്ടികളുടെ വിവാഹത്തില്‍ പങ്കെടുത്തിട്ടില്ലെന്നും വ്യക്തമാക്കിയാണ് പരാതി നല്‍കിയത്. ഭര്‍ത്താവിനെ അറസ്റ്റ് ചെയ്തതെങ്കിലും തിരോധാനത്തെക്കുറിച്ച് ഒന്നും അറിയില്ലെന്നായിരുന്നു ഇയാള്‍ പറഞ്ഞിരുന്നത്.

അന്വേഷണം ഊര്‍ജിതമാക്കിയ ശേഷം ഇരുവരും തമ്മിലുള്ള അഭിപ്രായവ്യത്യാസത്തെ തുടര്‍ന്ന് കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തിയതായി ഇയാള്‍ സമ്മതിച്ചു.

Tags