ട്രംപിന്റെ സമ്മർദ്ദത്തിന് വഴങ്ങി പ്രധാനമന്ത്രി രാജ്യതാത്പര്യങ്ങൾ അടിയറവ് വെച്ചു : രാഹുൽ ഗാന്ധി

RAHUL GANDHI

 അമേരിക്കയുമായുള്ള വ്യാപാരക്കരാറിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ രൂക്ഷവിമർശനവുമായി പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി രംഗത്തെത്തി. അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ സമ്മർദ്ദത്തിന് വഴങ്ങി പ്രധാനമന്ത്രി രാജ്യതാത്പര്യങ്ങൾ അടിയറവ് വെച്ചുവെന്ന് രാഹുൽ കുറ്റപ്പെടുത്തി. അദാനിക്കെതിരായ കൈക്കൂലി കേസും എപ്സ്റ്റീൻ ഫയലുകളിലെ ദുരൂഹതകളും ഉപയോഗിച്ച് ട്രംപ് പ്രധാനമന്ത്രിയെ ഭീഷണിപ്പെടുത്തിയെന്നും, ഇതിലൂടെ മോദി ഒരു ‘കോംപ്രമൈസ്ഡ്’ നേതാവായി മാറിയെന്നും അദ്ദേഹം ആരോപിച്ചു. എപ്സ്റ്റീൻ ഫയലുകളിൽ മോദിയെക്കുറിച്ച് പരാമർശമുണ്ടെന്ന റിപ്പോർട്ടുകൾ ഗൗരവകരമാണെന്നും അതിന്റെ സത്യം ജനങ്ങൾ അറിയണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

tRootC1469263">

അതേസമയം, കരാറിനെ ചരിത്രപരമായ നേട്ടമായാണ് ഭരണപക്ഷം വിശേഷിപ്പിക്കുന്നത്. ചൊവ്വാഴ്ച നടന്ന എൻഡിഎ പാർലമെന്ററി പാർട്ടി യോഗത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് ഉജ്ജ്വലമായ വരവേൽപ്പ് നൽകി. കരാർ ഇന്ത്യയുടെ ഉത്പാദന മേഖലയ്ക്കും കയറ്റുമതിക്കും വലിയ കരുത്താകുമെന്നും ആഗോളതലത്തിൽ ഇന്ത്യയുടെ സ്ഥാനം ഉയർത്തുമെന്നും യോഗം വിലയിരുത്തി. റഷ്യൻ എണ്ണ വാങ്ങുന്നത് നിർത്തി പകരം അമേരിക്കയിൽ നിന്നും വെനസ്വേലയിൽ നിന്നും ഇന്ധനം വാങ്ങാനുള്ള തീരുമാനം ഉക്രെയ്ൻ യുദ്ധം അവസാനിപ്പിക്കാനും ആഗോള സമാധാനം ഉറപ്പാക്കാനും സഹായിക്കുമെന്ന് പ്രധാനമന്ത്രി എംപിമാരോട് പറഞ്ഞു.

Tags