മധ്യപ്രദേശിൽ മൊബൈൽ ഫോൺ കൊടുക്കാത്തതിനെ തുടർന്ന് 11 വയസ്സുകാരി ജീവനൊടുക്കി

death
death

അമിതമായി ഫോൺ ഉപയോഗിക്കുന്നതിനെക്കുറിച്ചുള്ള ആശങ്ക കാരണം ദീപികയുടെ അമ്മ മൊബൈൽ ഫോൺ എടുത്തുവെച്ചതിന് പിന്നാലെയാണ് ആത്മഹത്യ ചെയ്തതെന്ന് കുന്തിപുര പോലീസ് സ്റ്റേഷൻ ഇൻ-ചാർജ് മനോജ് ബാഗേൽ പറഞ്ഞു.

മധ്യപ്രദേശ് : മൊബൈൽ ഫോൺ കൊടുക്കാത്തതിനെ തുടർന്ന് 11 വയസ്സുകാരി ജീവനൊടുക്കി.  എട്ടാം ക്ലാസ് വിദ്യാർത്ഥിനിയായ ദീപിക ധ്രുവേ ആണ് തൂങ്ങിമരിച്ചത്. അമ്മ മൊബൈൽ ഫോൺ പിടിച്ചുകൊണ്ടുപോയതിൽ മനംനൊന്ത് ആയിരുന്നു ആത്മഹത്യ. മധ്യപ്രദേശിലെ ചിന്ദ്വാരയിൽ ആണ് സംഭവം. 

ദീപികയുടെ അച്ഛൻ ദിവസ വേതനക്കാരനായിരുന്നു. സംഭവം നടക്കുമ്പോൾ അമ്മയും സഹോദരിയും വീട്ടിലുണ്ടായിരുന്നു. ദീപികയുടെ മൂത്ത സഹോദരി കുളിക്കാൻ പോയിരുന്നു. അമ്മ വീടിന് പുറത്ത് ഇരിക്കുകയായിരുന്നു. സഹോദരി തിരിച്ചെത്തിയപ്പോഴാണ് ദീപികയെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. ഉടൻ തന്നെ അടുത്തുള്ള ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. 

അമിതമായി ഫോൺ ഉപയോഗിക്കുന്നതിനെക്കുറിച്ചുള്ള ആശങ്ക കാരണം ദീപികയുടെ അമ്മ മൊബൈൽ ഫോൺ എടുത്തുവെച്ചതിന് പിന്നാലെയാണ് ആത്മഹത്യ ചെയ്തതെന്ന് കുന്തിപുര പോലീസ് സ്റ്റേഷൻ ഇൻ-ചാർജ് മനോജ് ബാഗേൽ പറഞ്ഞു. വിഷയത്തിൽ അന്വേഷണം നടത്തിവരികയാണെന്ന് പോലീസ് ഉദ്യോഗസ്ഥൻ സ്ഥിരീകരിച്ചു.

Tags