വ്യവസായ മേഖലയിൽ കേരളം ആഗോള ഹൈടെക് ഹബ്ബായി മാറും: മന്ത്രി പി രാജീവ്
പാലക്കാട് : വ്യവസായ മേഖലയിൽ കേരളം ആഗോള ഹൈടെക് ഹബ്ബായി മാറുമെന്ന് നിയമ, കയർ, വ്യവസായ വകുപ്പ് മന്ത്രി പി. രാജീവ്. പുതുക്കോട് പട്ടോലയിൽ 12 ഏക്കറിൽ തുടങ്ങുന്ന സ്വകാര്യ വ്യവസായ പാർക്കായ ജനീവ ഇൻഡസ്ട്രിയൽ സോണിന്റെ ശിലാഫലകം അനാച്ഛാദനം ചെയ്ത് സംസാരിക്കുകയായിരുന്നു മന്ത്രി. വ്യവസായ സൗഹൃദത്തിൽ തുടർച്ചയായി രണ്ടാം തവണയും ഒന്നാം സ്ഥാനം നിലനിർത്തി കേരളം രാജ്യത്തിന് മാതൃകയാണ്. എല്ലാ മേഖലകളിലും പുതിയ സംരംഭങ്ങളുണ്ടാവുന്നത് സംസ്ഥാനത്തിന്റെ സാമ്പത്തിക ഭൂപടത്തിൽ മാറ്റം വരുത്തും.
tRootC1469263">ഇൻഡസ്ട്രിയൽ സ്മാർട്ട് സിറ്റി പദ്ധതികൾ വെറുമൊരു വ്യവസായ കേന്ദ്രം എന്നതിലുപരി വലിയൊരു ‘ഇക്കോസിസ്റ്റ’ത്തെ രൂപപ്പെടുത്തും. അടുത്ത 15 വർഷത്തിനുള്ളിൽ ലോകത്തിലെ പ്രധാന ഹൈടെക് കേന്ദ്രമായി കേരളം മാറുമെന്നും മന്ത്രികൂട്ടിച്ചേർത്തു.
നൂറുകോടി രൂപയോളം വരുന്ന നിക്ഷേപവും ആയിരത്തിലധികം പേർക്ക് തൊഴിലവസരങ്ങളും ലഭ്യമാക്കുന്ന തരത്തിലാണ് വ്യവസായ പാർക്ക് ആരംഭിക്കുന്നത്. പരിപാടിയിൽ പി.പി. സുമോദ് എം.എൽ.എ അധ്യക്ഷനായി. പുതുക്കോട് ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ കെ.ഉദയൻ, വാർഡ് അംഗം വി.രാജേഷ്, വ്യവസായ വാണിജ്യ വകുപ്പ് അഡീഷണൽ ചീഫ് സെക്രട്ടറി എ.പി.എം മുഹമ്മദ് ഹനീഷ്,കേരള സംസ്ഥാന ചെറുകിട വ്യവസായ അസോസിയേഷൻ പ്രസിഡന്റ് എ. നിസാറുദ്ദീൻ, ജനീവ ഇൻഡസ്ട്രിയൽ സോൺ മാനേജിംഗ് പാർട്ണർ മിഥുൻ മിലാഷ്,മുജീബ് റഹ്മാൻ, ജനീവ ഇൻഡസ്ട്രിയൽ സോൺ പാർട്ണർമാരായ ജോസ്‍വിൻ പോൾ,എം.എ മുഹമ്മദ്കുഞ്ഞ് മുച്ചേത്ത് എന്നിവർ പങ്കെടുത്തു.
.jpg)


