കുണ്ടറ താലൂക്ക് ആശുപത്രി: ബഹുനില മന്ദിരം ജനുവരി 19ന് മുഖ്യമന്ത്രി നാടിന് സമർപ്പിക്കും
കൊല്ലം : കുണ്ടറ താലൂക്ക് ആശുപത്രിയുടെ പുതിയ കെട്ടിടം ജനുവരി 19 ന് രാവിലെ 11 ന് മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്യും. പരിപാടിയുടെ സംഘാടകസമിതി രൂപീകരണ യോഗം താലൂക്ക് ആശുപത്രി അങ്കണത്തിൽ ചിറ്റുമല ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ബി ബൈജുവിന്റെ അധ്യക്ഷതയിൽ ചേർന്നു. എംഎൽഎമാരായ പി.സി വിഷ്ണുനാഥ്, എം.മുകേഷ്, കോവൂർ കുഞ്ഞുമോൻ തുടങ്ങിയവർ രക്ഷാധികാരികളും ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ബി ബൈജു ചെയർമാനും ആശുപത്രി സൂപ്രണ്ട് ജി ബാബുലാൽ കൺവീനറുമായ സംഘാടകസമിതി രൂപീകരിച്ചു.
tRootC1469263">കിഫ്ബി ഫണ്ടിൽ നിന്ന് 76.13 കോടി രൂപ ചെലവഴിച്ച് നിർമിച്ച കുണ്ടറ താലൂക്ക് ആശുപത്രിയുടെ പുതിയ ഏഴ് നില കെട്ടിടത്തിൽ 130 കിടക്കകൾ സജ്ജമാക്കിയിട്ടുണ്ട്. നിലവിലുള്ള ഗൈനക്കോളജി, ദന്തൽ, പീഡിയാട്രിക്സ്, ജനറൽ മെഡിസിൻ സേവനങ്ങൾക്ക് പുറമേ ഓർത്തോഡോന്റിക്, സർജറി, ഇ എൻ ടി, ഒഫ്താൽമോളജി വിഭാഗങ്ങളുടെ സേവനങ്ങളും പുതിയ കെട്ടിടം തുറന്നു പ്രവർത്തിക്കുന്നതോടെ ലഭ്യമാകും. ആധുനിക സജ്ജീകരണങ്ങളോടുകൂടിയ രണ്ട് ഓപ്പറേഷൻ തീയേറ്ററുകൾ, നാല് ഐ.സി.യു, ജനറൽ പേവാർഡ്, സ്‌കാനിങ് ലബോറട്ടറി, എക്സ്-റേ, പോസ്റ്റ്മോർട്ടം, മോർച്ചറി സൗകര്യം തുടങ്ങിയവയും ഒരുക്കിയിട്ടുണ്ട്.
കുണ്ടറ പഞ്ചായത്ത് പ്രസിഡന്റ് വിനോദ് ഓമനക്കുട്ടൻ, പേരയം പഞ്ചായത്ത് പ്രസിഡന്റ് എസ് ശ്യാം, കിഴക്കേക്കല്ലട പഞ്ചായത്ത് പ്രസിഡന്റ് സൈമൺ വർഗീസ്, മൺട്രോതുരുത്ത് പഞ്ചായത്ത് പ്രസിഡന്റ് മായ നെപ്പോളിയൻ, പെരിനാട് പഞ്ചായത്ത് പ്രസിഡന്റ് വി മനോജ്, പനയം പഞ്ചായത്ത് പ്രസിഡന്റ് വിനീത വിജയൻ, തൃക്കരുവ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് റോസമ്മ മാർഷൽ, ബ്ലോക്ക് വൈസ് പ്രസിഡന്റ് എ. ബിന്ദു മോൾ, ഡി എം ഒ ഡോ എം.എസ് അനു, ഡി പി എം ഡോ. ദേവ് കിരൺ, ചിറ്റുമല ബ്ലോക്ക് ആരോഗ്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ എ വിജയകുമാർ, ചിറ്റുമല ബ്ലോക്ക്മുൻ പ്രസിഡന്റ് ജയദേവി മോഹൻ, രാഷ്ട്രീയകക്ഷി നേതാക്കൾ തുടങ്ങിയവർ പങ്കെടുത്തു.
.jpg)


