കണ്ണൂർ എളയാവൂരിലെ വീട്ടിൽ നിന്നും സ്വർണം മോഷ്ടിച്ച കേസിൽ രണ്ടാം പ്രതിയും അറസ്റ്റിൽ

The second accused has also been arrested in the case involving the theft of gold from a house in Elayavoor Kannur

കണ്ണൂർ: എളയാവൂരിൽ വീട്ടിൽ നിന്നും സ്വർണ്ണം മോ ഷ്ടിച്ച കേസിൽ രണ്ടാംപ്രതിയും പിടിയിൽ ആറ്റടപ്പു സ്റ്റാർ നിവാസിൽ എം.കെ. സവിത (48) യാണ് പിടിയിലാ ത്. ഒളിവിൽ കഴിയവേ പയ്യന്നൂരിൽ നിന്നാണ് പ്രതികയ കണ്ണൂർ ടൗൺ എസ്.ഐ വൈഷ്‌ണവ് രാമചന്ദ്രനും സം ഘവും പിടികൂടിയത്. സവിതയുടെ ഭർത്താവ് എളയാ വൂർ സൗത്ത് വടക്കേച്ചാലിൽ ഹൗസിലെ എ.ഷിനേഷ്(33) കഴിഞ്ഞ ദിവസം പിടിയിലായിരുന്നു.

ജൂൺ 8 ന് രാവി ലെ 9 മണിക്കും 1 മണിക്കും ഇടയിലായിരുന്നു സംഭവം. കീഴുത്തള്ളിയിലെ പുഷ്‌പ എന്ന സ്ത്രീയുടെ വി ട്ടിലെ മേശവലിപ്പിൽ സൂക്ഷിച്ചിരുന്ന രണ്ടര പവൻ സ്വർ ണമാല മോഷ്ടിച്ചത്. വീടിൻ്റെ മുകളിൽ വാ‌ടകക്ക് താമ സിക്കുന്ന പ്രതികൾ അതിക്രമിച്ചു കയറിയാണ് മോഷ ണം നടത്തിയത്. പ്രതി അവിടെ വീട്ടുജോലിയും ചെയ് തിരുന്നു.

ഇതിനിടെയാണ് മോഷണം നടത്തിയത്. മോ ഷ്ടിച്ച സ്വർണം ആദ്യം ബാങ്കിൽ പണയം വെക്കുകയും തുടർന്ന് കണ്ണൂരിലെ ജ്വല്ലറിയിൽ വിൽപന നടത്തുക യുമായിരുന്ന മോഷണമുതൽ കണ്ടെടുത്തതായി പോ ലീസ് പറഞ്ഞു.എ.എസ്.ഐ ഗോപകുമാർ, ഉദ്യോഗ സ്ഥരായ ലതീഷ്, വിനിൽ പ്രവിത എന്നിവരും പ്രതി യെ പിടികൂടിയ സംഘത്തിൽ ഉണ്ടായിരുന്നു.

Tags