വികസന പ്രവർത്തനങ്ങൾക്ക് പുത്തൻ ചിറകേകി തളിപ്പറമ്പ നഗരസഭ ബജറ്റ്


തളിപ്പറമ്പ : വികസന പ്രവർത്തനങ്ങൾക്ക് പ്രതീക്ഷയേകി തളിപ്പറമ്പ് നഗരസഭ ബജറ്റ് .അടിസ്ഥാന സൗകര്യ വികസന പ്രവർത്തനങ്ങൾക്ക് പ്രാധാന്യം നൽകുന്ന തളിപ്പറമ്പ് നഗരസഭയുടെ ഈ വർഷത്തെ ബജറ്റ് വൈസ്ചെയർമാൻ കല്ലിങ്കിൽ പത്മനാഭൻ അവതരിപ്പിച്ചു. ചടങ്ങിൽ ചെയർപേഴ്സൺ മുർഷിദ കൊങ്ങായി അധ്യക്ഷത വഹിച്ചു.
അടിസ്ഥാന സൗകര്യ വികസന പ്രവർത്തനങ്ങൾക്ക് പ്രാധാന്യം നൽകികൊണ്ടാണ് 2025 -26 വർഷത്തെ ബജറ്റ് തളിപ്പമ്പ നഗരസഭ അവതരിപ്പിച്ചത് .സി.എച്ച് മുഹമ്മദ് കോയ മെമ്മോറിയൽ കോൺഫറൻസ് ഹാൾ നിർമ്മാണത്തിൻ്റെ പ്രാരംഭ പ്രവർത്തനങ്ങൾക്ക് 30 ലക്ഷം രൂപ ബജറ്റിൽ വകയിരുത്തി. തളിപ്പറമ്പിൽ അഞ്ചേക്കർ സ്ഥലത്ത് പുതിയ ബസ്റ്റാൻ്റ് നിർമ്മിക്കുമെന്ന് ബജറ്റിൽ വെളിപ്പെടുത്തി .പാളയാട് വാർഡിലാണ് പുതിയ ബസ്റ്റാൻ്റിന് അനുയോജ്യമായ സ്ഥലം കണ്ടെത്തിയത്.

ആധുനീക രീതിയിലുള്ള പുതിയ ബസ് സ്റ്റാൻഡിന് പാളയാടിൽ സ്ഥലം ഏറ്റെടുക്കുന്നതിനുളള പ്രാരാഭ പ്രവർത്തനങ്ങളുക്ക് 5 ലക്ഷം രൂപ, പകൽ വീട്, ചിൽഡ്രൻസ് പാർക്ക്, ഹാപ്പിനസ് പാർക്ക് എന്നിവയുടെ പ്രാരംഭ പ്രവർത്തനങ്ങൾക്ക് 5 ലക്ഷം, പി.എം.എ.വൈ പദ്ധതിയിൽ വീട് നിർമ്മാണത്തിന് സ്ഥലം വാങ്ങാൻ ഒരു കോടി ഇരുപത് ലക്ഷം രൂപ വകയിരുത്തി.
നഗരത്തിലെ ഓട്ടോറിക്ഷകൾ ഇലക്ട്രിക്ക് ഓട്ടോകൾ ആക്കുന്ന പദ്ധതിയുടെ പ്രാരംഭ നടപടികൾക്കും ഡി.പി.ആർ തയ്യാറാക്കുന്നതിനും 10 ലക്ഷം രൂപ, കുടുംബശ്രീ ഗ്രൂപ്പ് സംരംഭങ്ങൾക്ക് ആവശ്യമായ അടിസ്ഥാന ഒരുക്കുന്നതിനും പരിശീലനമൊരുക്കുന്നതിനും 20 ലക്ഷം, നഗരസഭയിൽ നിന്നും പൊതുജനങ്ങൾക്കുള്ള ഗുണനിലവാരമുള്ള സേവനം ഉറപ്പുവരുത്തുന്നതിന് നഗരസഭ ജീവനക്കാർക്ക് പരിശീലനം നൽകുന്നതിനായി 15 ലക്ഷം രൂപ, തെരുവുകളപ്പുകൾ പൂർണമായും എൽഇഡി ആക്കുന്നതിനായി 20 ലക്ഷം, പുതിയ സ്ട്രീറ്റ് ലൈൻ വലിക്കുന്നതിന് 20 ലക്ഷം രൂപ തുടങ്ങിയവയാണ് ബജറ്റിലെ പ്രധാന നിർദ്ദേശങ്ങൾ. 54,81,26,000 രൂപ വരവും, 35,62,36,000 രൂപ ചെലവും, 19,18,90,000 രൂപ മിച്ചവും പ്രതീക്ഷിക്കുന്ന ബജറ്റ് ആണ് വൈസ് വൈസ് ചെയർമാൻ കല്ലിങ്കൽ പത്മനാഭൻ അവതരിപ്പിച്ചത്.
വികസന പ്രവർത്തനങ്ങൾക്ക് വലിയ പ്രതീക്ഷ നൽകുന്ന ബജറ്റ്റ്റ് ആണ് അവതരിപ്പിച്ചതെന്ന് ഭരണപക്ഷക്ഷി കൗൺസിലർമാർ പറഞ്ഞപ്പോൾ തീർത്തും നിരാശാജനകമായ ബജറ്റ് ആണ് ചെയർമാൻ വൈസ് ചെയർമാൻ അവതരിപ്പിച്ചതെന്നും തട്ടിക്കൂട്ടി ഉണ്ടാക്കിയ ബജറ്റിൽ ജനവിരുദ്ധവും ഒരിക്കലും നടക്കാത്ത കാര്യമാണ് ഉൾക്കൊള്ളിച്ചിട്ടുള്ളത് പ്രതിപക്ഷ അംഗങ്ങൾ വിമർശിച്ചു . നികുതി വരുമാനം വലിയ രീതിയിൽ വർദ്ധിപ്പിച്ചു വലിയ രീതിയിൽ വരുമാനം നേടുമ്പോഴും ആ വരുമാനം പൊതുജനങ്ങൾക്ക് വേണ്ടി ചെലവഴിക്കുന്ന പദ്ധതികൾ ഒന്നും നടപ്പിലാക്കാൻ സാധിച്ചിട്ടില്ലെന്ന് ബിജെപി കൗൺസിലർ കേവലതൻ കുറ്റപ്പെടുത്തി.
പാർക്കിംഗ് ഉൾപ്പെടെ നരസഭയിൽ നിലനിൽക്കുന്ന ഒരു വിഷയത്തിനും പരിഹാരമുണ്ടാക്കുന്ന ഒരു നിർദ്ദേശവും ബജറ്റിൽ ഉൾപ്പെടുത്താൻ സാധിച്ചിട്ടില്ലെന്നും, ഭാവനാ ശേഷിയില്ലാത്ത ഭരണപക്ഷവും പ്രതിപക്ഷവുമാണ് തളിപ്പറമ്പിലുള്ളതെന്നും വൽസരാജൻ കുറ്റപ്പെടുത്തി. ചെയർപേഴ്സൺ മുർഷിദാർ കൊങ്ങായി അധ്യക്ഷത വഹിച്ചു. ബജറ്റ് ചർച്ചയിൽ എം.കെ ഷബിത, പി. റെജില, നബീസ ബീവി, പി.പി മുഹമ്മദ് നിസാർ, പി.സി നസീർ, ഒ. സൗഭാഗ്യം, ഡി. വനജ, സി.വി ഗിരീശൻ, കെ. വത്സരാജൻ എന്നിവർ ചർച്ചയിൽ പങ്കെടുത്തു സംസാരിച്ചു.