ശബരിമലയിൽ നടന്നത് തന്ത്രിയും മന്ത്രിയും ചേർന്നുള്ള കൂട്ടുകച്ചവടം : സണ്ണി ജോസഫ് എംഎൽഎ
ഇരിട്ടി : തന്ത്രിയും മന്ത്രിയും ചേർന്നുള്ള കൂട്ടുകച്ചവടമാണ് ശബരിമലയിൽ നടന്നതെന്നും എസ് ഐ ടി അന്വേഷണത്തിൽ പൂർണതൃപ്തിയില്ലെന്നും ഉന്നതരിലേക്ക് അന്വേഷണം നീളണമെന്നും കെപിസിസി പ്രസിഡന്റ് സണ്ണി ജോസഫ് എംഎൽ.എ ഇരിട്ടിയിൽ മാധ്യമങ്ങളോട് പറഞ്ഞു.
തന്ത്രിയെ അറസ്റ്റ് ചെയ്തത് അന്വേഷണത്തിന്റെ പുരോഗതിയാണ്. എന്നാൽ മുൻ ദേവസ്വം മന്ത്രിയെ ചോദ്യം ചെയ്തത് എവിടെവരെയായി എന്ന ചോദ്യത്തിന് ഉത്തരമില്ല.കടംകപള്ളി സുരേന്ദ്രന്റെ അഭിമുഖമാണോ അന്വേഷണ സംഘം രേഖപ്പെടുത്തിയത്. മുൻ മന്ത്രിയെ ചോദ്യം ചെയ്തത് എന്ത് അടിസ്ഥാനത്തിലാണെന്നും അതിന്റെ ഫലം എന്ത് എന്നറിയാൻ ശബരിമല വിശ്വാസികൾക്കും കേരളത്തിലെ ജനങ്ങൾക്കും അവകാശമുണ്ടെന്നും അത് വെളിപ്പെടുത്തണമെന്നും സണ്ണി ജോസഫ് പറഞ്ഞു.
tRootC1469263">ഉണ്ണികൃഷ്ണൻ പോറ്റിയ ശബരിമലയിൽ കേറ്റിയതും കൊള്ള നടത്താൻ അവസരം നൽകിയതും ആരാണെന്ന് ജനത്തിനറിയാം. ദേവസ്വം ബോർഡ് അറിയാതെ അവിടെ ഈ സ്വർണ്ണക്കൊള്ള നടക്കില്ല. ബോർഡ് പ്രസിഡന്റും ദേവസ്വം മന്ത്രിയും സിപിഎമ്മുകാരാണ്. സ്വർണ്ണക്കൊള്ളയ്ക്ക് അവസരമൊരുക്കി മിനുട്‌സ് തിരുത്തിയത് ദേവസ്വം പ്രസിഡന്റായിരുന്ന പത്മകുമാറാണ്്. അത് അന്വേഷണ സംഘം കോടതിയിൽ സമർപ്പിച്ച രേഖകളിൽ നിന്ന് വ്യക്തമാണ്. പ്രതികൾ സുപ്രീം കോടതിയിൽ ജാമ്യത്തിന് ശ്രമിച്ചപ്പോൾ ഈശ്വരന് പോലും രക്ഷയില്ലാത്ത കളവ് കേസിലെ പ്രതികൾ ഇങ്ങോട്ട് വരണ്ടായെന്നാണ് പറഞ്ഞത്. പിന്നെയെങ്ങെനയാണ് തന്ത്രിയെ അറസ്റ്റ് ചെയ്തിന്റെ പേരിൽ ഈ കൊള്ളയിൽ സിപിഎമ്മിന് പങ്കില്ലെന്ന് വാദിക്കാൻ കഴിയുകയെന്നും സണ്ണി ജോസഫ് ചോദിച്ചു.
സിപിഎം പറയുന്ന ഒരു ന്യായവും ഒരു വാദവും ജനങ്ങൾ വിശ്വസിക്കില്ല. തന്ത്രിയെ നിയന്ത്രിക്കേണ്ട മന്ത്രിയേയും 2025ലെ ദേവസ്വം പ്രസിഡന്റിനേയും ചോദ്യം ചെയ്തിട്ടുണ്ട്. അവർ എന്താണ് പറഞ്ഞതെന്ന് പോലും വ്യക്തമല്ല. അവർക്ക് രാഷ്ട്രീയ സംരക്ഷണ കവചം കിട്ടുന്നത് കൊണ്ടാണ് ജയിലിൽ പോകാത്തത്. ഈ കേസിൽ ഇതുവരെ കുറ്റപത്രം സമർപ്പിക്കാത്തതും പ്രതികളെ രക്ഷിക്കാനാണെന്നും സണ്ണി ജോസഫ് പറഞ്ഞു.
അടൂർ പ്രകാശിനെ ചോദ്യം ചെയ്യാനുള്ള എന്തെങ്കിലും പഴുതുണ്ടായിരുന്നെങ്കിൽ ഈ സർക്കാർ വെറുതെ ഇരിക്കുമായിരുന്നോ ചോദിച്ച സണ്ണി ജോസഫ് ഒന്നുമില്ലാത്തത് കൊണ്ടല്ലെ അദ്ദേഹത്തെ ഒഴിവാക്കിയതെന്നും വ്യക്തമാക്കി. അന്വേഷണ ഏജൻസി വിളിപ്പിച്ചാൽ കടകംപള്ളി സുരേന്ദ്രനെ പോലെ ഒളിച്ചു പോകില്ലെന്ന് അടൂർ പ്രകാശ് വ്യക്തമാക്കിയിട്ടുണ്ട്. പ്രതിപക്ഷ എംപിയായ അടൂർ പ്രകാശിന് ഈ വിഷയത്തിൽ എന്ത് സ്വാധീനം ചെലുത്താൻ കഴിയും. മുൻ ദേവസ്വം മന്ത്രിയും ഇപ്പോഴത്തെ ഭരണകക്ഷി എംഎൽഎയുമായ വ്യക്തിയേയും പ്രതിപക്ഷ എംപിയെയും ചോദ്യം ചെയ്യുന്നത് തമ്മിൽ താരതമ്യം ചെയ്യാൻ കഴിയുമോ?
പ്രമുഖരെ ഇനിയും പിടികൂടാനുണ്ടെന്നാണ് ഹൈക്കോടതി ആവർത്തിച്ച് വ്യക്തമാക്കിയത്. അതിൽ ഒരു തന്ത്രിമാത്രമല്ല ഉൾപ്പെടുന്നത്.മോഷ്ടിക്കപ്പെട്ട സ്വർണം പൂർണ്ണമായും വീണ്ടെടുക്കാൻ കഴിഞ്ഞിട്ടില്ല. മുഴുവൻ പ്രതികളെയും അറസ്റ്റ് ചെയ്തിട്ടില്ല. അറസ്റ്റ് ചെയ്ത് ജയിലിൽ കിടക്കുന്ന സിപിഎം നേതാക്കന്മാരായ പ്രതികൾ എ.പത്മകുമാർ,എൻ.വാസു ഉൾപ്പെടെയുള്ളവരുടെ ജാമ്യാപേക്ഷകൾ നിരന്തരം കോടതി തള്ളിയിട്ടും മുഖ്യമന്ത്രിയും സിപിഎമ്മും പാർട്ടി സെക്രട്ടറിയും ഇപ്പോഴും അവരെ സംരക്ഷിക്കുകയാണ്. അന്വേഷണം കുറെകൂടി ദ്രുതഗതിയിലാക്കണം.
തിരഞ്ഞെടുപ്പ് അവലോകനവുമായി ബന്ധപ്പെട്ട് 110 സീറ്റെന്ന മുഖ്യമന്ത്രിയുടെ അവകാശവാദത്തിലും സണ്ണി ജോസഫ് മറുപടി നൽകി. ലോക്‌സഭയിലേയും തദ്ദേശസ്ഥാപനങ്ങളിലേയും തിരഞ്ഞെടുപ്പ് കഴിഞ്ഞപ്പോൾ യുഡിഎഫിന് നിയമസഭ അടിസ്ഥാനത്തിൽ വ്യക്തമായ ഭൂരിപക്ഷം ഉണ്ടെന്ന് പറഞ്ഞത് കേരളത്തിലെ മാധ്യമങ്ങളാണ്.തിരഞ്ഞെടുപ്പ് കമ്മീഷന്റെ വെബ്‌സൈറ്റിലെ കണക്ക് വെച്ചാണ് മാധ്യമങ്ങൾ അത്തരമൊരു വിലയിരുത്തൽ നടത്തിയത്. അതല്ലാതെ മുഖ്യമന്ത്രി പറഞ്ഞത് പോലുള്ള രൂപത്തിൽ ഒരു ഏജൻസിയുടെ കണക്കല്ല. 110 സീറ്റെന്നത് സിപിഎമ്മിന്റെ ദിവാസ്വപ്‌നം മാത്രമാണെന്നും സണ്ണി ജോസഫ് പറഞ്ഞു.
.jpg)


