’സൈക്കിൾ യാത്രയെ ഹൃദയതാളമാക്കിയ പയ്യന്നൂരിന്റെ ജനകീയ മാതൃക’ ; കെ ആറിന്റെ വിയോഗം കനത്ത നഷ്ടമാണെന്ന് എം വി ഗോവിന്ദൻ

'Popular model of Payyannur which made cycling a heart beat'; MV Govindan says that KR's demise is a great loss
'Popular model of Payyannur which made cycling a heart beat'; MV Govindan says that KR's demise is a great loss

കണ്ണൂർ : സ്‌നേഹസമ്പന്നമായ ഇടപെടലുകളാലും പോരാട്ടവീര്യത്താലും ജനഹൃദയങ്ങളിൽ ഇടം നേടിയ പയ്യന്നൂരിലെ പ്രിയ സഖാവാണ് കെ ആർ എന്നറിയപ്പെട്ട കെ രാഘവേട്ടൻ എന്ന് അനുസ്മരിച്ച് എം വി ഗോവിന്ദൻ . സൈക്കിൾ യാത്രയെ ഹൃദയതാളമാക്കിയ പയ്യന്നൂരിന്റെ ജനകീയ മാതൃക കൂടിയാണ് 1968ൽ പാർട്ടി അംഗമായ കെ ആർ. ഗണേഷ് ബീഡി തൊഴിലാളിയായിരുന്ന അദ്ദേഹം, ബീഡി തൊഴിലാളികളെ സംഘടിപ്പിച്ചാണ് ട്രേഡ് യൂണിയൻ രംഗത്ത് സജീവമായത്.

tRootC1469263">

സിപിഎം അവിഭക്ത പയ്യന്നൂർ ലോക്കൽ സെക്രട്ടറിയായി പ്രവർത്തിച്ചിരുന്നു. ബീഡി തൊഴിലാളി യൂണിയൻ, കൺസ്ട്രക്ഷൻ വർക്കേഴ്‌സ് യൂണിയൻ, ഷോപ്പ് ആന്റ് എസ്റ്റാബ്ലിഷ്‌മെന്റ് യൂണിയൻ എന്നീ സംഘടനകളുടെ നേതൃത്വമായി പ്രവർത്തിച്ച കെ ആർ, സി ഐ ടി യു പയ്യന്നൂർ ഏരിയ പ്രസിഡന്റായുമായിരുന്നു. എ വി, പി കണ്ണൻ നായർ, സുബ്രഹമണ്യ ഷേണായി, സി പി നാരായണൻ, ടി ഗോവിന്ദൻ തുടങ്ങിയ നേതാക്കൾക്കൊപ്പം പ്രവർത്തിച്ച അനുഭവങ്ങളാണ് കെ ആറിന്റെ പ്രവർത്തനങ്ങൾക്ക് കരുത്തേകിയത്. ഭക്ഷ്യ സമരം, മിച്ച ഭൂമി സമരം, പയ്യന്നൂർ ഷണ്മുഖ പ്രസ് സമരം തുടങ്ങിയ സമരങ്ങളിൽ പങ്കെടുത്തതിന് ജയിൽ വാസവുമനുഭവിച്ചു.

മികച്ച കർഷകനായിരുന്ന കെ ആർ, പ്രായം വകവെക്കാതെ സൈക്കിളിൽ സഞ്ചരിച്ചാണ് പലപ്പോഴും പാർട്ടി യോഗങ്ങളിലും പരിപാടികളിലും എത്തിയിരുന്നത്. മികച്ച സഹകാരിയെന്ന രീതിയിലും ഭരണപരമായ ഇടപെടലിലും കഴിവ് തെളിയിച്ച കെ ആറിന്റെ വേർപാട് പയ്യന്നൂരിനും ഇടതുപക്ഷ പുരോഗമന പ്രസ്ഥാനങ്ങൾക്കും കനത്ത നഷ്ടമാണെന്നും എം വി ഗോവിന്ദൻ മാസ്റ്റർ പറഞ്ഞു.

Tags