ജീവിതത്തിലേക്ക് തിരിച്ചു വരാൻ രോഗചികിത്സയ്ക്ക് വേണം 30 ലക്ഷം ശ്രീദേവ്നക്കു വേണം കാരുണ്യത്തിൻ്റെ കരുതൽ
കണ്ണൂർ: ചാല ഗവ. ഹയർ സെക്കൻഡറി സ്കൂളിലെ പ്ലസ് വൺ വിദ്യാർത്ഥിനിയും കാടാച്ചിറ പനോന്നേരി ശ്രീനിലയത്തിൽ വിജേഷിന്റെ മകളുമായ ശ്രീദേവ്ന (16) ഗുരുതരമായ വൃക്കരോഗത്തോട് മല്ലിടുകയാണ്. നിലവിൽ ആഴ്ചയിൽ മൂന്ന് ഡയാലിസിസ് ചെയ്താണ് ഈ കൊച്ചുമിടുക്കിയുടെ ജീവൻ നിലനിർത്തുന്നത്.അടിയന്തരമായി വൃക്ക മാറ്റിവെക്കൽ ശസ്ത്രക്രിയ നടത്തണമെന്നാണ് ഡോക്ടർമാർ നിർദ്ദേശിച്ചിട്ടുള്ളത്. മകളുടെ ജീവൻ രക്ഷിക്കാനായി സ്വന്തം വൃക്ക നൽകാൻ അമ്മ തയ്യാറാണെങ്കിലും, ജന്മനാ തന്നെയുള്ള ഹോർമോൺ ഡെഫിഷ്യൻസി (വളർച്ചക്കുറവ്) കാരണം ശസ്ത്രക്രിയ ഏറെ സങ്കീർണ്ണവും ചെലവേറിയതുമാണ്.
വൃക്ക മാറ്റിവെക്കൽ ശസ്ത്രക്രിയയ്ക്കും തുടർചികിത്സകൾക്കുമായി കുറഞ്ഞത് 30 ലക്ഷം രൂപ ചെലവ് വരുമെന്നാണ് ആശുപത്രി അധികൃതർ അറിയിച്ചിട്ടുള്ളത്. സ്വകാര്യ ബസ് കണ്ടക്ടറായി ജോലി ചെയ്യുന്ന വിജേഷിനും കുടുംബത്തിനും താങ്ങാൻ കഴിയുന്നതിലും അപ്പുറമാണ് ഈ തുക.
ചികിത്സാ സഹായ കമ്മിറ്റി രൂപീകരിച്ചു.
ശ്രീദേവ്നയുടെ ശസ്ത്രക്രിയയ്ക്കും ചികിത്സയ്ക്കുമായി പിലാത്തറ 'ഹോപ്പ് ചാരിറ്റബിൾ ട്രസ്റ്റിന്റെ' മാർഗ്ഗനിർദ്ദേശപ്രകാരം "ശ്രീദേവ്ന ചികിത്സാസഹായ കമ്മിറ്റി" രൂപീകരിച്ച് പ്രവർത്തനം ആരംഭിച്ചിട്ടുണ്ട്. സുമനസ്സുകളുടെ സഹായത്താൽ പ്രത്യേക ബാങ്ക് അക്കൗണ്ടും തുറന്നിട്ടുണ്ട്.
ബാങ്ക് അക്കൗണ്ട് വിവരങ്ങൾ:
Account Name: VIJESH VK
Bank: KERALA BANK
Branch: THAZHE CHOVVA
Account No: 177912341200104
IFSC Code: KSBK0001779
GPay / Phone No: 8089063193
UPI ID: vijeshdevu9-1@okhdfcbank
തപാൽ വഴി അയക്കുന്നവർക്ക്: > പ്രസിഡന്റ്, ശ്രീദേവ്ന ചികിത്സാസഹായ കമ്മിറ്റി, C/o ഹോപ്പ് ചാരിറ്റബിൾ ട്രസ്റ്റ് പിലാത്തറ, വിളയാകോട് പി. ഒ., പിൻ: 670504.
.jpg)

