ഉംറ തീർത്ഥാടനത്തിനിടെ കാണാതായ കൂത്തുപറമ്പ് സ്വദേശിനിയെ കണ്ടെത്തി


കൂത്തുപറമ്പ് : ഉംറ തീർത്ഥാടനം നിര്‍വഹിക്കാനെത്തിയപ്പോൾ മക്കയില്‍ വെച്ച് കാണാതായ വയോധികയെ ബന്ധുക്കൾ കണ്ടെത്തി. കൂത്തുപറമ്പ് കൂത്തുപറമ്പ് മൂന്ന് നിരത്ത് സ്വദേശിനി ഉള്ളിവീട്ടില്‍ റഹീമയെ (60)യാണ് മക്കയിൽ നിന്നുതന്നെ കണ്ടെത്തിയത്. കഴിഞ്ഞ വ്യാഴാഴ്ച മുതലാണ് ഇവരെ കാണാതായത്. വ്യാഴാഴ്ച രാത്രി ഹറമില്‍ ത്വവാഫ് നടത്തിയതിന് ശേഷം ഹോട്ടലിലേക്ക് വിശ്രമിക്കുന്നതിന് പോകുമ്പോള്‍ ആള്‍ത്തിരക്കില്‍ മാതാവിനെ കാണാതാവുകയായിരുന്നുവെന്ന് സൗദിയിലുള്ള മകന്‍ ഫനില്‍ ആസാദ് പറഞ്ഞു.
ബഹ്‌റൈനില്‍ നിന്ന് അഞ്ചുദിവസം മുന്‍പാണ് മകൻ്റേയും മരുമകളുടേയും കൂടെ സ്വകാര്യ ഗ്രൂപ്പിന്റെ ഭാഗമായാണ് എത്തിയത്. റഹീമയെ കാണാതായതിനെ തുടര്‍ന്ന് പൊലീസിന്റെയും പ്രധാന മലയാളി സാമൂഹിക സംഘടനകളുടേയും സന്നദ്ധപ്രവര്‍ത്തകരുടേയയും നേതൃത്വത്തില്‍ മക്കയില്‍ സാധ്യമായ ഇടങ്ങളില്‍ നേരിട്ടുള്ള തിരച്ചിലും വ്യാപക അന്വേഷണവും നടത്തിയത്.

ഒപ്പം ഹറമില്‍ വഴിതെറ്റിപ്പോകന്നവരെ കണ്ടെത്താന്‍ സഹായിക്കുന്ന ഗ്രാന്‍ഡ് മസ്ജിദിലെ സേവനവിഭാഗത്തിന്റെ സഹായവും തേടിയിരുന്നു. മക്കയുടെ പരിസരത്തെ വിശാലമായ സ്ഥലത്തു നിന്നാണ് വഴിതെറ്റിയ വയോധികയെ കണ്ടെത്തിയതെന്ന് ബന്ധുക്കൾ അറിയിച്ചു.