കൊയിലി പ്രദീപനെ കൊലപ്പെടുത്തിയത് മൂന്നംഗ സംഘമെന്ന് പൊലിസ് , കഴുത്തിൽ കയർ മുറുക്കി ശ്വാസംമുട്ടിച്ചു കൊന്നു, സ്വർണാഭരണങ്ങളും പണവും മൊബൈൽ ഫോണും അക്രമി സംഘം കവർന്നു
തോട്ടം വിൽക്കുന്നതിനായി അഡ്വാൻസ് വാങ്ങിയ ഒരു ലക്ഷം രൂപയും നഷ്ടമായതായാണ് വിവരം തോട്ടം വിൽക്കുന്നതുമായി ബന്ധപ്പെട്ട് വൻ തുക അഡ്വാൻസായി പ്രദീപ് വാങ്ങിയിട്ടുണ്ടാവുമെന്ന് കരുതിയാണ് കൊലയാളി സംഘം എത്തിയതെന്ന് പൊലിസ് പറഞ്ഞു.
കണ്ണൂർ : കണ്ണൂർ സ്വദേശിയായ തോട്ടം ഉടമ കൊയിലി പ്രദീപനെ കൊലപ്പെടുത്തിയത് കഴുത്തിൽ കയർ മുറുക്കിയാണെന്ന് പൊലിസ് അന്വേഷണത്തിൽ തെളിഞ്ഞു. കൊലപാതകത്തിന് പിന്നിൽ മൂന്നംഗ സംഘമാണെന്നാണ് സൂചന. ബുധനാഴ്ച്ച രാവിലെ 11 മണിയോടെ മൂന്ന് പേർ പ്രദീപൻ്റെ താമസ സ്ഥലത്തേക്ക് പോകുന്ന സി.സി.സി.ടി ദൃശ്യങ്ങൾ ലഭിച്ചിട്ടുണ്ട്.
tRootC1469263">പ്രദീപൻ്റെ കഴുത്തിലെ നാല് പവൻ്റെ മാലയും ഫോണും കാറിൻ്റെ താക്കോലും നഷ്ടമായിട്ടുണ്ട്. തോട്ടം വിൽക്കുന്നതിനായി അഡ്വാൻസ് വാങ്ങിയ ഒരു ലക്ഷം രൂപയും നഷ്ടമായതായാണ് വിവരം തോട്ടം വിൽക്കുന്നതുമായി ബന്ധപ്പെട്ട് വൻ തുക അഡ്വാൻസായി പ്രദീപ് വാങ്ങിയിട്ടുണ്ടാവുമെന്ന് കരുതിയാണ് കൊലയാളി സംഘം എത്തിയതെന്ന് പൊലിസ് പറഞ്ഞു.
വീരാജ്‌പേട്ട ബി ഷെട്ടിഗേരിയിലാണ് കണ്ണൂർ സ്വദേശിയായ തോട്ടം ഉടമയെ മരിച്ച നിലയിൽ കണ്ടെത്തിയത്. കഴുത്തറുത്ത നിലയിലായിരുന്ന മൃതദേഹം. കണ്ണൂരിലെ കൊയിലി ആശുപത്രി ഉടമ പരേതനായ കൊയിലി ഭാസ്‌കരന്റെ മകൻ 'കണ്ണൂർ ചിറക്കൽ സ്വദേശിയായപ്രദീപ് കൊയിലി(49)യാണ് മരിച്ചത്. ഗോണിക്കുപ്പ പോലീസ് സ്ഥലത്തെത്തി അന്വേഷണം തുടങ്ങിയെങ്കിലും സംഭവത്തിന് വ്യക്തത വന്നിട്ടില്ല. പ്രദീപിന് ഇവിടെ 32 ഏക്കറോളം കാപ്പിത്തോട്ടമുണ്ട്. ഇത് വിൽക്കാനുള്ള ശ്രമത്തിലായിരുന്നു പ്രദീപ്. അവിവാഹിതനാണ് ഇദ്ദേഹം. അമ്മ: ശാന്ത. സഹോദരങ്ങൾ: പ്രീത, പരേതനായ ഡോ. പ്രമോദ് (കൊയിലി ആശുപത്രി, കണ്ണൂർ). മൃതദ്ദേഹം കൊയിലി ആശുപത്രിയിലെത്തിച്ചു. സംസ്കാരം വെള്ളിയാഴ്ച്ച പയ്യാമ്പലത്ത് നടക്കും.
.jpg)


