കണ്ണൂരിൽ ഗുഡ്‌സ് ഓട്ടോറിക്ഷ ഡ്രൈവറെ വെടിവെച്ചുകൊന്നകേസിലെ പ്രതിയെ ചോദ്യം ചെയ്യുന്നതിനായി കസ്റ്റഡിയില്‍ വാങ്ങും, ഭാര്യയുടെ ഫോണ്‍ കോളുകള്‍ പരിശോധിച്ചു


പരിയാരം: കൈതപ്രം പൊതുജനവായനശാലയ്ക്കു സമീപത്തെ ഗുഡ്‌സ് ഓട്ടോ ഡ്രൈവറും ബി.ജെ.പി പ്രവര്‍ത്തകനുമായ കുനിയങ്കോട്ടെ കെ.കെ രാധാകൃഷ്ണന്റെ (49) കൊലപാതകവുമായി ബന്്ധപ്പെട്ട കേസില്‍ അറസ്റ്റിലായ പ്രതി എന്‍.കെ സന്തോഷിനെ(40)പൊലിസ് വീണ്ടും ചോദ്യം ചെയ്യുന്നതിനായി കസ്റ്റഡിയില്‍ വാങ്ങും.
പയ്യന്നൂര്‍ സി. ഐ എം.പി വിനീഷ് കുമാറിന്റെ നേതൃത്വത്തിലാണ് പൊലിസ് കേസ്് അന്വേഷിക്കുന്നത്. ഇതിനിടെ കെ.കെ രാധാകൃഷ്ണന്റെ ഭാര്യയില്‍നിന്നും കൊലപാതകത്തെ കുറിച്ചുളള വിവരങ്ങള്‍ ശേഖരിക്കുന്നതിന് മൊഴിയെടുക്കാന്‍ പൊലിസ് തീരുമാനിച്ചിട്ടുണ്ട്.
ഇവരുമായി പ്രതി എന്‍.കെ സന്തോഷിന് അടുത്ത സൗഹാര്‍ദ്ദമുണ്ടായിരുന്നുവെന്നും ഇതിനെ രാധാകൃഷ്ണന്‍ എതിര്‍ത്തിരുന്നുവെന്നും മകന്‍ പൊലിസിന് മൊഴിനല്‍കിയിട്ടുണ്ട്. പൂര്‍വ്വവിദ്യാര്‍ത്ഥി സംഗമത്തിന്റെഭാഗമായികണ്ണൂരില്‍ വിനോദസഞ്ചാരയാത്രനടത്തിയതിനിടെ രാധാകൃഷ്ണന്റെഭാര്യയും പ്രതി സന്തോഷും ഒന്നിച്ചു ഫോട്ടോയെടുത്തത് ഫെയ്‌സ്ബുക്കില്‍ പങ്കുവെച്ചതിനെ ചൊല്ലി കുടുംബവഴക്കുണ്ടായെന്നാണ്മകന്റെ മൊഴി.

ഇതിനിടെ കേസിലെ ഡിജിറ്റല്‍ തെളിവുകള്‍ കണ്ടെടുക്കുന്നതിനായി രാധാകൃഷ്ണന്റെ ഭാര്യയുടെ ഫോണ്‍ പരിശോധനപൊലിസ് നടത്തിവരികയാണ്. ഫോണ്‍ കോളുകള്‍, വാട്‌സ് ആപ്പ്് സന്ദേശങ്ങള്‍, വീഡിയോകള്‍, ഫെയ്‌സ്ബുക്ക്, ഇന്‍സ്റ്റ പോസ്റ്റുകള്‍ എന്നിവയാണ് പൊലിസ് പരിശോധിച്ചുവരികയാണ്.
ഇതിനു ശേഷമാണ് രാധകൃഷ്ണന്റെ ഭാര്യയുടെ മൊഴിയെടുക്കുക. ഗൂഡാലോചന കുറ്റത്തിനക ഇവരെ പ്രതിചേര്‍ക്കാന്‍ തക്കവണ്ണമുളള തെളിവുകളൊന്നും ലഭിച്ചിട്ടില്ലെന്നാണ് പൊലിസ് പറയുന്നത്. എന്നാല്‍ രാധാകൃഷ്ണനെവെടിവച്ചുകൊന്നതോക്ക് ഇദ്ദേഹത്തിന്റെ ഭാര്യയും അമ്മയും താമസിക്കുന്ന വാടക വീട്ടിലെ മോട്ടോര്‍ പമ്പ് ഹൗസിലെ മുറിയിലാണ് ഉപേക്ഷിച്ച നിലയില്‍കണ്ടെത്തിയത്.
Tags

10-ാം ക്ലാസ് പരീക്ഷ അവസാനിക്കുന്ന ദിവസം കുട്ടികള്‍ക്ക് മദ്യം വാങ്ങി നല്കിയ രണ്ട് യുവാക്കള്‍ റിമാന്റില്‍
പ്രായപൂര്‍ത്തിയാകാത്ത കുട്ടികള്‍ക്ക് മദ്യം വാങ്ങി നല്കിയ രണ്ട് യുവാക്കള്‍ റിമാന്റില്‍. ചാപ്പാറ പന്തീരമ്പാല സ്വദേശിയായ അബിജിത്ത്, ചാപ്പാറ സ്വദേശിയായ പടിഞ്ഞാറേ വീട്ടില്‍ അമര്‍നാഥ് എന്നിവരെയാണ് കൊടുങ്ങ