കണ്ണൂർ കോർപറേഷൻ ഓഫീസിലെ സൈറൺ ; നിയമ യുദ്ധത്തിന് ഇറങ്ങുമെന്ന് മേയർ
കണ്ണൂർ :കണ്ണൂർ കോർപ്പറേ ഷൻ ഓഫീസിലെ സൈറൺ മുഴക്കുന്നത് നിയമ യുദ്ധത്തിലേക്ക് 'ഒരാഴ്ചയ്ക്കകം സൈറൺ മുഴക്കുന്നത് നിർ ത്തിവെക്കാൻ ഹൈക്കോട തി ഉത്തരവിട്ടുതിനെത്തുടർന്നാണ് നടപടി. സമയം നോക്കാൻ മറ്റ് സംവിധാനങ്ങളു ള്ള കാലത്ത് ഇത് അനാവശ്യമാണെന്നാണ് ഹൈക്കോടതിയുടെ നിരീക്ഷണം. ഇതോടെ തിങ്കളാഴ്ച മുതൽ സൈറൺ മു ഴക്കുന്നത് നിർത്തിവെച്ചു. കണ്ണൂർ തളാപ്പ് സ്വദേശിയായ എം.പ്രശാന്തൻ നൽകിയ ഹർജിയിലാണ് ഉത്തരവ്.
നേരത്തെ സൈറൺ മുഴക്കുന്നത് സംബന്ധിച്ച് മുൻപ് കളക തരുമാ ർിൽ അല്ലി തമ്മിൽ തർക്കമു ണ്ടായിരുന്നു. സൈറണി ന്റെ ശബ്ദം അനുവദനീയ മായ പരിധിയിൽ കൂടുതലാ രിധി കുറയ്ക്കുകയോ ചെയ്യ ണമെന്ന് കാണിച്ച് കളക്ടർ അരുൺ കെ.വിജയൻ സെപ്റ്റംബറിൽ കോർപ്പറേഷന് കത്ത് നൽകിയിരുന്നു. രണ്ടാഴ്ചയ്ക്കകം നടപടിയെടുത്തില്ലെങ്കിൽ സൈറൺ കണ്ടുകെട്ടുമെന്നും നോട്ടി സിൽ അറിയിച്ചു. അനുവദ നിയമായ അളവിലും കൂടുത ലുള്ള ശബ്ദം പ്രായമായവർ ക്കും കുട്ടികൾക്കും ശല്യമായ അടിസ്ഥാനത്തിലാണെന്ന് ചൂണ്ടിക്കാട്ടിയ പരാതിയെ തുടർന്നാണ് നടപടിയെന്നാണ് കത്തിലുണ്ടായിരുന്നത്.
എന്നാൽ ഹൈക്കോടതി വിധിക്കെതിരെ അപ്പിൽ നൽകാനാണ് തീരുമാനമെന്ന് കണ്ണൂർ കോർപറേഷൻ മേയർ അഡ്വ. പി. ഇന്ദിര അറിയിച്ചു. തിങ്കളാഴ്ചയാണ് ഉത്തരവ് ലഭിച്ചത്. സമയം അറിയാൻ മാത്രമല്ല സൈറൺ മുഴക്കുന്നത്. അതൊരു ചരിത്രപരമായ അവശേഷിപ്പ് കൂടിയാണ്. പൈതൃകം സംരക്ഷിക്കപ്പെടണം. വിധിക്കെതിരേ ജനങ്ങളുടെ ഭാ ഗത്തുനിന്ന് പ്രതിഷേധമുയരുന്നുണ്ട്. ഹർജിക്കാരന്റെ താൽപര്യത്തിനല്ല കേസ് ഫയൽചെയ്തിരിക്കുന്നതെന്ന് വ്യക്തമാണ്.
പരിസരവാസികളുടെ പരാതിയുടെ അടിസ്ഥാന ത്തിൽ റേഞ്ച് ഡി.ഐ.ജി. യും കളക്ടർക്ക് പാരാതി നൽകിയിരുന്നു.എന്നാൽ പ്രദേശവാസി കൾ ഇതുവരെ കോർപ്പറേ ഷൻസെറൺ മുഴക്കുന്നത് തിരിച്ചറിയുന്നില്ലെന്നാണ് കോർപറേഷൻ അധികൃതരുടെ വിലയിരുത്തൽ.1969 ലെ ഇന്ത്യാ-പാക് യുദ്ധസമ യത്ത് ജനങ്ങൾക്ക് മുന്നറി യിപ്പ് നൽകാനാണ് സൈറൺ മുഴക്കാൻ തുടങ്ങിയത്. രാവിലെ ഉച്ചയ്ക്ക് ' വൈകിട്ട് എന്നിങ്ങനെയാണ് സൈറൺ ക്രമീകരിച്ചിരുന്നത്. കണ്ണൂർ നഗരത്തിൻ്റെ താളമായിരുന്ന സൈറണാണ് ഇതോടെ നിശബ്ദമായിരുക്കുന്നത്.
.jpg)


