ഇ കെ നായനാരുടെ 20-ാം ചരമ വാർഷിക ദിനം 19ന് കണ്ണൂരിൽ വിപുലമായി ആചരിക്കും
കണ്ണൂർ: ജനനായകനും കേരളത്തിൽ ഏറ്റവും കൂടുതൽ കാലം മുഖ്യമന്ത്രിയുമായിരുന്ന ഇ കെ നായനാരുടെ 20-ാം ചരമ വാർഷിക ദിനം 19ന് ജില്ലയിൽ വിപുലമായി ആചരിക്കും. നായനാർ ദിനാചരണത്തിന്റെ ഭാഗമായി 18,19 തീയതികളിൽ സിപിഐ എം നേതൃത്വത്തിൽ മഴക്കാലപൂർവ ശുചീകരണ പ്രവർത്തനം നടത്തും. തദ്ദേശ സ്ഥാപനങ്ങളുമായി സഹകരിച്ചായിരിക്കും പ്രവർത്തനം.
tRootC1469263">19ന് രാവിലെ എട്ടിന് പയ്യാമ്പലത്തെ നായനാർ സ്‌മൃതി മണ്ഡപത്തിൽ പുഷ്‌പാർച്ചന നടത്തും. സിപിഐ എം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ, കേന്ദ്ര കമ്മിറ്റി അംഗങ്ങളായ പി കെ ശ്രീമതി, ഇ പി ജയരാജൻ, കെ കെ ശൈലജ തുടങ്ങിയവരും നായനാരുടെ കുടുംബാംഗങ്ങളും പങ്കെടുക്കും. അതിന് ശേഷം ബർണശേരി നായനാർ അക്കാദമിയിൽ അനുസ്‌മരണ പരിപാടി നടക്കും.
നായനാർ മ്യൂസിയം ജനങ്ങൾക്കായി തുറന്നുകൊടുക്കും. മ്യൂസിയത്തിന്റെ ഒന്നാംഘട്ടത്തിന്റെ ഭാഗമായി ഒരുക്കിയ സംവിധാനങ്ങൾ ജനങ്ങൾക്ക് കാണാനാവും. നിർമിതബുദ്ധി ഉപയോഗിച്ച് ഇവിടെ തയ്യാറാക്കിയ നായനാരുമായി സന്ദർശകർക്ക് സംസാരിക്കാം. ജനപ്രീയ പരിപാടിയായ നായനാരോട് ചോദിക്കാം ഫോൺ ഇൻ പരിപാടിയും ഇവിടെ ഒരുക്കിയിട്ടുണ്ട്.
പാർടിയുടെ ആദ്യകാല നേതാക്കളായ പി കൃഷ്‌ണപിള്ള, ഇഎംഎസ്, എൻ സി ശേഖർ, എകെജി, നായനാർ എന്നിവരുടെ സിലിക്കോണിൽ നിർമിച്ച ജീവൻ തുടിക്കുന്ന പ്രതിമ, പഴകാല പോരാട്ടങ്ങളുടെ ഏഴ് മിനുട്ട് ദൈർഘ്യമുള്ള ഹ്രസ്വചിത്രം, നായനാർ ഉപയോഗിച്ച പേന, കണ്ണട തുടങ്ങിയവയുടെ പ്രദർശനം, രക്തസാക്ഷികളുടെ ഫോട്ടോയും പേരും വർഷവും ഉൾപ്പെടെയുള്ള വിശദാംശങ്ങളുടെ രക്തസാക്ഷി ഭിത്തി, സാർവദേശിയ തൊഴിലാളി പോരാട്ടത്തിന്റെ പ്രതീകമായ 30 അടിയുള്ള മുഷ്‌ടി ചരുട്ടിയ പ്രതിമ, ലോബിയിലെ മുഖത്തളം എന്നിവയാണ് മ്യൂസിയത്തിലെ കാഴ്‌ചകൾ.
രണ്ടാംഘട്ടത്തിൽ ഇവിടെ കൂടുതൽ കാഴ്‌ചകളൊരുക്കും.19ന് വൈകിട്ട് അഞ്ചിന് കല്യാശേരിയിൽ നടക്കുന്ന അനുസ്‌മരണ പൊതുയോഗം എം വി ഗോവിന്ദൻ ഉദ്‌ഘാടനം ചെയ്യും.
.jpg)


