സിപിഎം പ്രവർത്തകനെ വധിക്കാൻ ശ്രമിച്ച കേസ് : നിയുക്ത ബിജെപി കൗൺസിലർ കുറ്റക്കാരൻ പ്രശാന്ത് ഉൾപ്പെടെ 10 ബിജെപി പ്രവർത്തകരും കുറ്റക്കാരെന്ന് തലശേരി അഡീഷണൽ സെഷൻസ് കോടതി

Attempted murder case of CPM worker: Thalassery Additional Sessions Court finds 10 BJP workers guilty, including appointed BJP councilor Prashanth
Attempted murder case of CPM worker: Thalassery Additional Sessions Court finds 10 BJP workers guilty, including appointed BJP councilor Prashanth

തലശേരി : തലശേരിയിൽ സിപിഎം പ്രവർത്തകനെ വധിക്കാൻ ശ്രമിച്ച കേസിൽ നിയുക്ത ബിജെപി കൗൺസിലർ കുറ്റക്കാരൻ. കൊമ്മൽവയൽ വാർഡ് നിയുക്ത കൗൺസിലർ യു പ്രശാന്തിനെയാണ് കോടതി കുറ്റക്കാരനെന്ന് കണ്ടെത്തിയത്. പ്രശാന്ത് ഉൾപ്പെടെ 10 ബിജെപി പ്രവർത്തകരും കുറ്റക്കാരെന്ന് തലശേരി അഡീഷണൽ സെഷൻസ് കോടതി വിധിച്ചു. പ്രതികൾക്ക് 36 വർഷം തടവ് ശിക്ഷയാണ് കോടതി വിധിച്ചത്. ഉയർന്ന ശിക്ഷയായ 10 വർഷം അനുഭവിച്ചാൽ മതിയാകും. 2007-ലാണ് തലശേരി നഗരസഭ മുൻ കൗൺസിലറും സിപി ഐഎം പ്രവർത്തകനുമായ കോടിയേരി കൊമ്മൽവയലിലെ പി രാജേഷിനെ വീടാക്രമിച്ച് വധിക്കാൻ ശ്രമിച്ചത്.

tRootC1469263">

2007 ഡിസംബർ 15-ന് രാത്രി ആർഎസ്എസ് സംഘം വീട് കയറി രാജേഷിനെയും സഹോദരനെയും പിതൃ സഹോദരി ചന്ദ്രമതിയെയും ആക്രമിക്കുകയായിരുന്നു. ബോംബെറിഞ്ഞ് ഭീതി സൃഷ്ടിച്ച ശേഷം രാജേഷിനെ വെട്ടിക്കൊലപ്പെടുത്താൻ ശ്രമിക്കുകയായിരുന്നു. ഇത് തടയാൻ ശ്രമിക്കവെയാണ് സഹോദരനും പിതൃസഹോദരിക്കും പരിക്കേറ്റത്. ഗുരുതരമായി പരിക്കേറ്റ രാജേഷും ബന്ധുക്കളും ചികിത്സയിലായിരുന്നു.കേസിൽ കൊമ്മൽ വയൽ വാർഡ് ബിജെപി കൗൺസിലർ മയിലാട്ടിൽ വീട്ടിൽ പ്രശാന്ത് ഉപ്പേട്ട (49), മഠത്തിൻതാഴെ രാധാകൃഷ്ണൻ (54), രാജശ്രീ ഭവനത്തിൽ രാധാകൃഷ്ണൻ (52), പി വി സുരേഷ് (50), എൻ സി പ്രശോഭ് (40), ജിജേഷ് എന്ന ഉണ്ണി (42), കെ സുധീഷ് എന്ന മുത്തു (42), പ്രജീഷ് (45), പറമ്പത്ത് മനോജ് (54), ഒ സി രൂപേഷ്, മീത്തൽ മനോജ് (40) എന്നിവരെയാണ് കോടതി കുറ്റക്കാരെന്ന് കണ്ടെത്തിയത്.

Tags