അഴീക്കൽ മണൽ ശുദ്ധീകരണ പ്ളാൻ്റിനെതിരെ നടക്കുന്നത് വ്യാജ പ്രചരണമെന്ന് കരാർ കമ്പിനി

Contract company says campaign against Azhikkal sand purification plant is fake
Contract company says campaign against Azhikkal sand purification plant is fake

കണ്ണൂർ ':അഴീക്കൽ തുറമുഖത്തിലെ മണൽശുദ്ധീകരണ പ്ലാന്റുമായി ബന്ധപ്പെട്ട് വരുന്ന വാർത്തകൾ . അടിസ്ഥാനരഹിതമാണെന്ന് മണൽ വാരൽ കരാറെടുത്ത എംഎം ഐ -കെ കെ ബി എന്ന സ്ഥാപനത്തിന്റെ ഡെസിഗ്നേറ്റഡ് പാർട്ണർ കെ കെ രാധാകൃഷ്ണൻ വാർത്താ സമ്മേളനത്തിൽ പറഞ്ഞു. ഒരു വിധത്തിലുള്ള അന്തരീക്ഷ മലിനീകരണ പ്രശ്നങ്ങളുമില്ലാതെ സർക്കാറിന്റെ എല്ലാ നിബന്ധനകളും പാലിച്ച് കൊണ്ടാണ് പ്രവർത്തനം തുടങ്ങുന്നതെന്നും  അദ്ദേഹംഅറിയിച്ചു. 

മറിച്ചുള്ളകുപ്രചരണങ്ങൾക്ക് പിന്നിൽ ചില തൽപ്പരകക്ഷികളാണെന്നും ജനങ്ങൾക്ക് ദ്രോഹകരമായ ഒരു പ്രവർത്തനങ്ങളും അവിടെ നടക്കില്ലെന്ന് ഇതിനകം തങ്ങൾക്ക് അത്തരക്കാരെ ബോധ്യപ്പെടുത്താൻ കഴിഞ്ഞതായും രാധാകൃഷ്ണൻ വ്യക്തമാക്കി. ലോഡ് കണക്കിന് മണലാണ് രാത്രികാലങ്ങളിൽ ഈ ഭാഗങ്ങളിൽ നിന്ന് അനധികൃതമായി കടത്തിക്കൊണ്ടുപോകുന്നുണ്ടെന്നും അത്തരക്കാരായിരിക്കാം പ്രചരണത്തിന് പിന്നിൽ. 

പൊന്നാനിയിൽ പരീക്ഷിച്ച് വിജയിച്ച സംവിധാനത്തിന്റെ മാതൃകയിൽ തന്നെയാണ് അഴീക്കൽ പോർട്ടിലെ ഡ്രഡ്ങ്ങിലൂടെ എടുക്കുന്ന മണലുംശുദ്ധീകരിക്കുന്നത്. അത് കൊണ്ട് തന്നെ പൊന്നാനി മോഡൽ പ്രൊജക്ട് എന്നാണ് പദ്ധതിയുടെ പേര് തന്നെ സർക്കാർ നിശ്ചയിച്ച സംഖ്യക്ക് തന്നെയായിരിക്കും മണൽ വിതരണം ചെയ്യുകയെന്നും പദ്ധതിയുടെ ഉദ്ഘാടനം അടുത്ത് തന്നെ നടക്കുമെന്നും രാധാകൃഷ്ണൻ പറഞ്ഞു. കെ കെ ബിൽഡേർസ് ഗ്രൂപ്പ് പാർട്ണർ കെ കെ രാജൻ, ബിനു കെ ജെ , ജാവിഥ് ഇ പി എന്നിവരും വാർത്താ സമ്മേളനത്തിൽപങ്കെടുത്തു.

Tags