ക്ഷീരകർഷകർക്കായി നൂതനപദ്ധതികൾ നടപ്പാക്കും : മന്ത്രി ജെ. ചിഞ്ചുറാണി

ക്ഷീരകർഷകർക്കായി നൂതനപദ്ധതികൾ നടപ്പാക്കും : മന്ത്രി ജെ. ചിഞ്ചുറാണി
chinjurani
chinjurani


 ഇടുക്കി: ക്ഷീരകർഷകർക്കായി നൂതനമായ വിവിധ പദ്ധതികൾ നടപ്പാക്കുമെന്ന് ക്ഷീരവികസന മൃഗസംരക്ഷണ വകുപ്പ് മന്ത്രി ജെ. ചിഞ്ചുറാണി. ഇരട്ടയാറിൽ ഇടുക്കി ജില്ലാ ക്ഷീര കർഷകസംഗമം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു മന്ത്രി. പാലുൽപ്പാദനത്തിൽ ഇന്ത്യയിൽ രണ്ടാം സ്ഥാനമാണ് കേരളത്തിനുള്ളത്. പാലുൽപ്പാദനക്ഷമത കൂട്ടിയാൽ മാത്രമേ പാലുൽപ്പാദനത്തിൽ മുന്നേറാൻ കേരളത്തിനാകൂ. അതിനായി ഗുണമേൻമയുള്ള സങ്കരയിനം പശുക്കളെ കേരളത്തിൽ തന്നെ വളർത്തിയെടുക്കണം. മറ്റു സംസ്ഥാനത്തു നിന്നാണ് നമ്മൾ കന്നുകാലികളെ വാങ്ങുന്നതെന്നും ആ പ്രവണത മാറ്റാനായി സമഗ്രമായ പ്രവർത്തങ്ങൾ നടപ്പാക്കും . 

tRootC1469263">

അതിനായി ഇടുക്കിയിൽ ഒരു കിടാരി പാർക്ക്‌ കൂടി വരുമെന്നും മന്ത്രി പറഞ്ഞു. ക്ഷീരമേഖലയിലേക്ക് കൂടുതൽ കർഷകരെ പ്രത്യേകിച്ചു പുതിയ കർഷകരെ ആകർഷിക്കാനായി കേരള ബാങ്ക് വഴി അഞ്ച് പലിശയിളവ് വായ്പ നൽകുന്ന സ്കീമുകൾ ഇപ്പോളുണ്ട്. കൂടുതൽ കർഷകർ വരുന്നതോടെ വലിയ മാറ്റം ക്ഷീരമേഖലയിൽ ഉണ്ടാകും. ബീജോൽപ്പാദന മേഖലയിൽ വലിയ കുതിപ്പ് കേരളത്തിലുണ്ടായി. കേരള ലൈവ് സ്റ്റോക്ക്‌ ഡെവലപ്മെന്റ് ബോർഡിന്റെ കണക്കനുസരിച്ചു ഏറ്റവും കൂടുതൽ ബീജോൽപ്പാദനം നടത്തിയത് ഇടുക്കിയിലാണ്. 

പഞ്ചാബ് സർക്കാരിന് എരുമ, എച്.എഫ് എന്നിവയുടെ ഗുണമേൻമയുള്ള ബീജങ്ങൾ നൽകാൻ വകുപ്പിന് കഴിഞ്ഞു. എറണാകുളം മേഖലയിൽ ഏറ്റവും കൂടുതൽ പാലുൽപ്പാദനം ഇടുക്കിയിലാണെന്നും അത് ഇടുക്കിയുടെ മികവിനെയാണ് കാട്ടുന്നതെന്നും മന്ത്രി പറഞ്ഞു. ഒഴിഞ്ഞു കിടക്കുന്ന സ്ഥലങ്ങളിൽ തീറ്റപ്പുൽ കൃഷി ചെയ്യാനുള്ള സഹായം, പശുക്കളുടെ ഇൻഷുറൻസ്, കന്നുകുട്ടി പരിപാലനത്തിനായി 25000 രൂപ ധനസഹായം നൽകൽ, സഞ്ചരിക്കുന്ന വെറ്റിനറി ആശുപത്രി, വെറ്റിനറി ആംബുലൻസ്, കാലിത്തിറ്റകളുടെ വിലക്കുറയ്ക്കൽ, വിവിധ വായ്പകൾ, തുടങ്ങി നിരവധി പദ്ധതികൾ മിൽമ, ക്ഷേമനിധി ബോർഡ്, സഹകരണ സംഘങ്ങൾ എന്നിവ വഴി നടപ്പിലാക്കി. കന്നുകാലികൾക്ക്‌ മാത്രമല്ല, പക്ഷിപ്പനി, പന്നിപ്പനി എന്നിവ വന്നു നഷ്ടം ഉണ്ടായ ഉടമകൾക്കും സഹായം നൽകി. സർക്കാർ എന്നും കൃഷിക്കാർക്ക്‌ ഒപ്പമാണെന്നും ക്ഷീര കർഷകർക്കായി കേന്ദ്രത്തിന്റെയും കേരളത്തിന്റെയും പദ്ധതികൾ സമഗ്രമായി നടപ്പാക്കിയെന്നും മന്ത്രി പറഞ്ഞു. ചർമരോഗം വന്ന പശുക്കൾക്ക്‌ ഇൻഷുറൻസ്, പല രോഗങ്ങൾ വന്നു മരണപ്പെട്ട പശുക്കളുടെ കർഷകർക്ക്‌ സഹായമോ പുതിയ പശുവിനെ നൽകുകയോ ചെയ്യൽ, ക്ഷീര കർഷകർക്ക്‌ 2 ലക്ഷം രൂപയുടെ ഹെൽത്ത്‌ ഇൻഷുറൻസ്, കൂടാതെ ക്ഷീര കർഷകൻ മരണപ്പെട്ടാൽ ഏഴ് ലക്ഷം രൂപ ഇൻഷുറൻസ് തുടങ്ങി പല പദ്ധതികൾ വകുപ്പ് നടപ്പാക്കുകയും മറ്റു പലതും പ്രാരംഭഘട്ടത്തിലുമാണ്. 

Tags