ഡോക്ടര്‍മാരുടെ പണിമുടക്കില്‍ ആശുപത്രികള്‍ സ്തംഭിച്ചു, രോഗികള്‍ പെരുവഴിയിലായി

strike

 കണ്ണൂര്‍: ആരോഗ്യ പ്രവര്‍ത്തകര്‍ക്ക് നേരെ നടക്കുന്ന കായിക അക്രമങ്ങളില്‍ പ്രതിഷേധിച്ച്  ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷന്റെ നേതൃത്വത്തില്‍ ഡോക്ടര്‍മാര്‍  സംസ്ഥാനവ്യാപകമായി നടത്തിയ  പണിമുടക്കില്‍ പരിയാരത്തെ കണ്ണൂര്‍ മെഡിക്കല്‍ കോളജാശുപത്രിയുള്‍പ്പെടെയുളള ആതുരാലയങ്ങളില്‍ നിന്നും  രോഗികള്‍ ചികിത്‌സ കിട്ടാതെ മടങ്ങി.

വെളളിയാഴ്ച്ച രാവിലെ  മുതല്‍ നടത്തിയ പണിമുടക്ക് അറിയാതെ ആശുപത്രിയിലെത്തിയവരാണ് ചികിത്‌സ നേടാനാവാതെ മടങ്ങിപോയത്. കണ്ണൂര്‍, കാസര്‍കോട് ജില്ലകളിലെ മലയോര മേഖലയില്‍ നിന്നടക്കം നിരവധി സാധാരണക്കാരാണ് സമരം അറിയാതെ  പരിയാരത്തെകണ്ണൂര്‍ മെഡിക്കല്‍ കോളേജാശുപത്രിയിലെത്തിയത്.

കണ്ണൂര്‍  ജില്ലാ ആശുപത്രിയിലും വിവിധ താലൂക്ക് ആശുപത്രിയികളിലും ഇതുതന്നെയായിരുന്നു അവസ്ഥ,.അത്യാഹിതവിഭാഗം പ്രവര്‍ത്തിച്ചിരുന്നുവെങ്കിലും അവിടെയും രണ്ടു ഡോക്ടര്‍മാത്രമാണുണ്ടായിരുന്നത്
 ഇരിട്ടി താലൂക്ക് ആശുപത്രിയില്‍ നിലവില്‍ ഡ്യൂട്ടിയിലുളള 14  ഡോക്ടര്‍മാരില്‍ രണ്ടു ഡോക്ടര്‍മാത്രമാണ് ഒ.പി, ജനറല്‍ വിഭാഗത്തില്‍ രോഗികളെ പരിശോധിച്ചത്. ഡോക്ടര്‍മാര്‍ നടത്തുന്ന സമരത്തെകുറിച്ചു അറിയാതെ രോഗികളും ഹെല്‍ത്ത് കാര്‍ഡിനുമായെത്തിയവരും മടങ്ങി. പണിമുടക്കില്‍ കണ്ണൂര്‍ജില്ലയിലെ ഏകസര്‍ക്കാര്‍ മെഡിക്കല്‍ കോളേജായ പരിയാരത്തെ കണ്ണൂര്‍ മെഡിക്കല്‍ കോളേജാശുപത്രിയുടെ പ്രവര്‍ത്തനവും സ്തംഭിച്ചു. കാഷ്വാലിറ്റിമാത്രമാണ് ഇവിടെ പ്രവര്‍ത്തിച്ചത്.
 രാവിലെ കുറച്ചു സമയം ഒ.പി പ്രവര്‍ത്തിച്ചിരുന്നു. പിന്നീട് ഒ.പിയിലെ ഡോക്ടര്‍മാരും സമരത്തിന് പിന്‍തുണ പ്രഖ്യാപിച്ച് പണിമുടക്കി. രാവിലെ ആറുമുതല്‍ വൈകുന്നേരം ആറുമണിവരെ പണിമുടക്കുമെന്ന് നേരത്തെ ഐ.  എം. എ സര്‍ക്കാരിനെ അറിയിച്ചിരുന്നു. കേരള ഗവ. പോസ്റ്റ് ഗ്വാജ്വേറ്റ് മെഡിക്കല്‍ ടീച്ചേഴ്‌സ് അസോസിയേഷന്‍, കേരള ഗവ. സ്‌പെഷ്യലിസ്റ്റ് ഡോക്‌ടേഴ്‌സ് അസോസിയേഷന്‍, ഇന്ത്യന്‍ ഡന്റല്‍ അസോസിയേഷന്‍,  എന്നീ സംഘടനകളും പണിമുടക്കില്‍ പങ്കെടുത്തു.


 പണിമുടക്കിയ ഡോക്ടര്‍മാര്‍ ഐ. എം. എ ജില്ലാകമ്മിറ്റിയുടെ നേതൃത്വത്തില്‍ കലക്ടറേറ്റിലേക്ക് മാര്‍ച്ച് നടത്തി. മുന്‍ ദേശീയ വൈസ് പ്രസിഡന്റ് ഡോ.ബാബുരവീന്ദ്രന്‍ ഉദ്ഘാടനം ചെയ്തു. ഐ. എം. എ ജില്ലാ ചെയര്‍മാന്‍ ഡോ. ലളിത് സുന്ദരം അധ്യക്ഷനായി. ഡോ.മുഹമ്മദലി, രാജ് മോഹന്‍, സുരേന്ദ്രബാബു, അനീഷ് രവി, രവീന്ദ്രനാഥ്, സുല്‍ഫിക്കര്‍ അലി, ജിതിന്‍,സുനില്‍, മിനി ബാലകൃഷ്ണന്‍, വി.സുേേര്, മാധവന്‍, സല്‍മത്ത്,  കെ.വി ബാബു എന്നിവര്‍ പ്രസംഗിച്ചു.

Share this story