കണ്ണൂരിൽ മരുമകളെ തലയ്ക്ക് അടിച്ചുകൊല്ലാന്‍ ശ്രമിച്ച ഓട്ടോ ഡ്രൈവര്‍ കിണറ്റില്‍ മരിച്ച നിലയില്‍

കണ്ണൂര്‍: അമിത മദ്യപാനം ചോദ്യം ചെയ്ത വൈരാഗ്യത്തില്‍ വീട്ടില്‍ നിന്നും മരുമകളെ ചുറ്റികകൊണ്ടു തലയ്ക്കടിച്ചു പരുക്കേല്‍പ്പിച്ച ഭര്‍തൃപിതാവിനെ കിണറ്റില്‍ മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ ധര്‍മടം പൊലിസ് കേസെടുത്ത് അന്വേഷണമാരംഭിച്ചു. ധര്‍മടം പെരുന്താറ്റിലെ ഓട്ടോറിക്ഷ ഡ്രൈവര്‍ കുന്നത്ത് എല്‍.പി സ്‌കൂളിന് സമീപത്തെ എ. ചന്ദ്രനെയാ(65) ണ് മരിച്ച വീടിനടുത്തുളള കിണറ്റ,ില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. ചൊവ്വാഴ്ച്ച ഉച്ചയ്ക്കായിരുന്നു സംഭവം. മരുമകളായ സിസിനയെ തുണികൊണ്ടു മുഖം മൂടിയിട്ട് ചുറ്റികകൊണ്ടു ഇയാള്‍ തലയ്ക്കടിക്കുകയായിരുന്നു.
ഗുരുതരമായി പരുക്കേറ്റ സിസിന തലശേരിയിലെ ആശുപത്രിയില്‍ ചികിത്‌സയിലാണ്. ഇതിനിടെയില്‍ ഭര്‍തൃപിതാവിനെതിരെ പൊലിസില്‍ബന്ധുക്കള്‍ പരാതി നല്‍കുകയും കേസെടുക്കുകയുമായിരുന്നു. ഇയാള്‍ക്കായി പൊലിസ് അന്വേഷണം നടത്തിവരുന്നതിനിടെയാണ് ഇയാളെ വീടിനടുത്തുളള കിണറ്റില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്.
ചന്ദ്രന്‍ വീട്ടില്‍ വെച്ചു പരസ്യമായി മദ്യപിക്കുന്നത് മരുമകള്‍ ചോദ്യം ചെയ്തതിന്റെ വൈരാഗ്യത്തിലാണ് അക്രമം നടത്തിയതെന്നാണ് പൊലിസ് പറയുന്നത്. തലശേരി ജനറല്‍ ആശുപത്രിയില്‍ പോസ്റ്റു മോര്‍ട്ടത്തിനു ശേഷം മൃതദേഹം കുണ്ടുചിറ ശ്മശാനത്തില്‍ സംസ്‌കരിച്ചു. പരേതനായ കുഞ്ഞപ്പ-ദേവി ദമ്പതികളുടെ മകനാണ് ചന്ദ്രന്‍. പിണറായിയിലെ ടെയ്‌ലേര്‍ സുകേശിനിയാണ് ഭാര്യ. മക്കള്‍: ജിജേഷ്(ഗള്‍ഫ്) ജിഷ (ബംഗ്‌ളൂര്) മരുമക്കള്‍: സിസിന(പാറക്കെട്ട്)) തരുണ്‍ കൊളശേരി(ബംഗ്‌ളൂര്) സഹോദരങ്ങള്‍: രാജന്‍, പത്മനാഭന്‍, ബാലാമണി.