ജോലിക്ക് കൊള്ളില്ലെന്ന് പറഞ്ഞ് വിപ്രോയുടെ അസിം പ്രേംജി ഒഴിവാക്കിയ മിടുക്കന്‍ 6 ലക്ഷം കോടിയുടെ അധിപനായി

azim premji and narayana murthy
azim premji and narayana murthy

ന്യൂഡല്‍ഹി: ഇന്ത്യയുടെ ഐടി മേഖലയില്‍ വിപ്ലവമുണ്ടാക്കിയ വ്യക്തിയാണ് ഇന്‍ഫോസിസ് സ്ഥാപകനായ എന്‍ ആര്‍ നാരായണമൂര്‍ത്തി. ലോകമെങ്ങുമായി പടര്‍ന്നു പന്തലിച്ചു കിടക്കുന്ന ഇന്ത്യന്‍ ഐടി കമ്പനി ഇന്ന് സഹസ്രകോടികള്‍ ലാഭമുണ്ടാക്കുന്നു. ആയിരക്കണക്കിന് ഐടി പ്രൊഫഷണലുകള്‍ക്ക് ജോലി നല്‍കുന്ന സ്ഥാപനം കൂടിയാണ് ഇന്‍ഫോസിസ്.

ഇന്‍ഫോസിസ് എന്ന ലോകപ്രശസ്തമായ സ്ഥാപനം ഇന്ന് ഈ നിലയിലെത്തിയത് കഠിനാധ്വാനത്തിന്റെ ഫലമായാണ്. 1979-80 കാലഘട്ടത്തില്‍ വിപ്രോയില്‍ ജോലി തേടിയെത്തിയ തനിക്ക് അസിം പ്രേംജി ജോലി നിഷേധിച്ച സംഭവം ഒരിക്കല്‍ നാരായണമൂര്‍ത്തി പറഞ്ഞിട്ടുണ്ട്. അന്ന് പട്നി കമ്പ്യൂട്ടര്‍ സിസ്റ്റംസില്‍ ജോലി ചെയ്തു വരികയായിരുന്നു ഐഐടി ബിരുദധാരിയായ നാരായണമൂര്‍ത്തി.

കൂടുതല്‍ മെച്ചപ്പെട്ട ജോലി തേടിയാണ് മുംബൈയിലെ വില്ലിംഗ്ടണ്‍ ക്ലബ്ബില്‍ അഭിമുഖത്തിനെത്തിയത്. ഇന്ത്യയുടെ സാങ്കേതിക വ്യവസായത്തിന്റെ ഭാവി രൂപപ്പെടുത്തുന്ന ഒരു ജോലിയായിരുന്നു ലക്ഷ്യം. വിപ്രോയുടെ തലവനായ അസിം പ്രേംജി ആയിരുന്നു അഭിമുഖം നടത്തിയിരുന്നത്. അഭിമുഖം നടത്തുന്നയാളുടെ കഴിവുകള്‍ അസിം അന്വേഷിച്ചു. എന്നാല്‍ അസിം പ്രംജിക്ക് തൃപ്തിയായില്ല. അപേക്ഷ നിരസിക്കുകയും ചെയ്തു.

വര്‍ഷങ്ങള്‍ക്ക് ശേഷം, ആ അപേക്ഷകന്‍ തന്നെ ഇക്കണോമിക് ടൈംസിലെ ഒരു ലേഖനത്തില്‍ ഈ സംഭവത്തെക്കുറിച്ച് എഴുതുകയുണ്ടായി. അസിം എന്നെ നിരസിച്ചതില്‍ ഞാന്‍ അദ്ദേഹത്തോട് നന്ദിയുള്ളവനാണ് എന്ന് അദ്ദേഹം എഴുതി. ഇല്ലെങ്കില്‍ ഇന്‍ഫോസിസ് എന്ന എന്റെ സ്ഥാപനം കുറച്ച് വര്‍ഷങ്ങള്‍ വൈകുമായിരുന്നു.

തന്നെ ജോലിക്കെടുക്കേണ്ടതില്ലെന്ന അസിം പ്രേംജിയുടെ തീരുമാനം, നേരത്തെ തന്നെ തന്റെ സംരംഭകത്വ യാത്ര ആരംഭിക്കാന്‍ അദ്ദേഹത്തിന് തുണയായി.  ഇന്ന് ഇന്‍ഫോസിസിന്റെ മൂല്യം 6,00,000 കോടി രൂപയാണ്. നാരായണ മൂര്‍ത്തിയുടെ ആസ്തിയാവട്ടെ 4 ബില്യണ്‍ ഡോളറിന് മുകളിലും.

ബിസിനസ്സ് ലോകത്ത്, തിരസ്‌കരണം ചിലപ്പോള്‍ നവീകരണത്തിനും സംരംഭകത്വ വിജയത്തിനും ഏറ്റവും വലിയ പ്രേരണയായിരിക്കാം എന്ന ഓര്‍മ്മപ്പെടുത്തലായി ഈ അസാധാരണ കഥ. എന്‍ആര്‍ നാരായണ മൂര്‍ത്തിയെ സംബന്ധിച്ചിടത്തോളം, അസിം പ്രേംജിയില്‍ നിന്നുള്ള ഒരു 'ഇല്ല' എന്നത് ഒരു ജോലി അപേക്ഷയുടെ അവസാനമല്ല, മറിച്ച് ഇന്ത്യയുടെ സാങ്കേതിക വിജ്ഞാനത്തെ പുനര്‍നിര്‍മ്മിക്കുന്ന ഒരു യാത്രയുടെ തുടക്കമായിരുന്നു.

Tags