വയനാട്ടില്‍ പൂര്‍ത്തിയാകുന്ന ടൗണ്‍ഷിപ്പ് ഇടയ്ക്കിടെ സന്ദര്‍ശിക്കാന്‍ സിദ്ദിഖിനോട് നിര്‍ദ്ദേശിച്ച് കോണ്‍ഗ്രസ്, തെരഞ്ഞെടുപ്പില്‍ ഇടതുപക്ഷത്തിന് നേട്ടമാകരുതെന്ന തന്ത്രവുമായി കെപിസിസി

t siddique mla township

ടൗണ്‍ഷിപ്പുമായി ബന്ധപ്പെട്ട നീക്കങ്ങള്‍ക്കിടെ കോണ്‍ഗ്രസിനെതിരെ ആരോപണങ്ങള്‍ ഉയരുന്നുണ്ട്. ദുരന്തബാധിതര്‍ക്കായി കെപിസിസി പ്രഖ്യാപിച്ച വീടുകളുടെ വാഗ്ദാനം ഇതുവരെ നടപ്പായിട്ടില്ല.

വയനാട്: മുണ്ടക്കൈ ചൂരല്‍മല ഉരുള്‍പൊട്ടല്‍ ദുരന്തത്തില്‍ പെട്ടവരെ പുനരധിവസിപ്പിക്കാന്‍ ലക്ഷ്യമിട്ടുള്ള ടൗണ്‍ഷിപ്പ് പദ്ധതി പൂര്‍ത്തിയാകുന്നതിന്റെ പശ്ചാത്തലത്തില്‍, കേരള രാഷ്ട്രീയത്തില്‍ പുതിയ തന്ത്രങ്ങള്‍ രൂപപ്പെടുന്നു. ഇടതുമുന്നണി സര്‍ക്കാര്‍ നിര്‍മിക്കുന്ന ഈ ടൗണ്‍ഷിപ്പ് 2026 ഫെബ്രുവരിയോടെ പൂര്‍ത്തിയാകുമെന്നും, ഏപ്രില്‍ മാസത്തിലെ നിയമസഭാ തെരഞ്ഞെടുപ്പിന് മുമ്പ് തന്നെ ദുരന്തബാധിതര്‍ക്ക് കൈമാറാന്‍ ഒരുക്കങ്ങള്‍ നടക്കുന്നുവെന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. പദ്ധതി ഇടതുപക്ഷത്തിന് തെരഞ്ഞെടുപ്പില്‍ വലിയ നേട്ടമാകുമെന്ന ആശങ്കയില്‍ ഇതിനെ മറികടക്കാനുള്ള തന്ത്രത്തിന് കെപിസിസി രൂപംനല്‍കി.

tRootC1469263">

കോണ്‍ഗ്രസിന്റെ തന്ത്രം പ്രധാനമായും കേന്ദ്രീകരിക്കുന്നത് വയനാട്ടിലെ ദുരന്തമേഖലകളിലും ടൗണ്‍ഷിപ്പിലും ഇടയ്ക്കിടെ സന്ദര്‍ശനങ്ങള്‍ നടത്താനുള്ള നിര്‍ദേശത്തിലാണ്. കോണ്‍ഗ്രസ് നേതാവ് ടി. സിദ്ദിഖിനോട് ഈ ഉത്തരവാദിത്തം ഏറ്റെടുക്കാന്‍ നിര്‍ദ്ദേശിച്ചുകഴിഞ്ഞു. ഇതുവഴി ഇടതുപക്ഷത്തിന് ടൗണ്‍ഷിപ്പിന്റെ ക്രെഡിറ്റ് പൂര്‍ണമായും കിട്ടാതിരിക്കുകയാണ് കോണ്‍ഗ്രസ് ലക്ഷ്യം. 

2026-ലെ നിയമസഭാ തെരഞ്ഞെടുപ്പില്‍ 100-ലധികം സീറ്റുകള്‍ നേടി അധികാരത്തിലെത്തുക എന്ന ലക്ഷ്യത്തോടെ കോണ്‍ഗ്രസ് 'ലക്ഷ്യ 2026' എന്ന പേരില്‍ വയനാട്ടില്‍ രണ്ടുദിവസത്തെ നേതൃത്വ സമ്മേളനം നടത്തിയിരുന്നു. ഈ ക്യാമ്പില്‍ ടൗണ്‍ഷിപ്പും ചര്‍ച്ചയായി.

ടൗണ്‍ഷിപ്പുമായി ബന്ധപ്പെട്ട നീക്കങ്ങള്‍ക്കിടെ കോണ്‍ഗ്രസിനെതിരെ ആരോപണങ്ങള്‍ ഉയരുന്നുണ്ട്. ദുരന്തബാധിതര്‍ക്കായി കെപിസിസി പ്രഖ്യാപിച്ച വീടുകളുടെ വാഗ്ദാനം ഇതുവരെ നടപ്പായിട്ടില്ല. പണി പോലും തുടങ്ങാത്ത ഈ പദ്ധതി, കോണ്‍ഗ്രസിന്റെ വാക്കുകളുടെ പൊള്ളത്തരം വെളിവാക്കുന്നുവെന്നാണ് വിമര്‍ശകര്‍ ചൂണ്ടിക്കാട്ടുന്നത്. അതേസമയം, യൂത്ത് കോണ്‍ഗ്രസ് ദുരന്തസമയത്ത് സമാഹരിച്ച ഫണ്ടുകള്‍ ഉപയോഗിക്കാതെ 'മുക്കി'യെന്ന ആരോപണവും ശക്തമാണ്. വയനാട്ടിലെ പ്രളയബാധിതര്‍ക്കായി ശേഖരിച്ച തുക ഒരു പൈസ പോലും ചെലവഴിക്കാതെ, പകരം ആഡംബര റിസോര്‍ട്ടുകളില്‍ പാര്‍ട്ടി ക്യാമ്പുകള്‍ നടത്തിയെന്നാണ് വിമര്‍ശനം. ഇടതു സര്‍ക്കാര്‍ ടൗണ്‍ഷിപ്പ് പൂര്‍ത്തിയാക്കി കൈമാറാന്‍ ഒരുങ്ങുമ്പോള്‍, കോണ്‍ഗ്രസിന്റെ ഫണ്ട് ദുരുപയോഗം ജനങ്ങള്‍ക്ക് മുന്‍പില്‍ തുറന്നുകാട്ടാനാണ് ഇടതുമുന്നണി ഒരുങ്ങുന്നത്.

പ്രിയങ്ക ഗാന്ധിയുടെ മണ്ഡലമായ വയനാട്ടില്‍ ലോക്കല്‍ ബോഡി തെരഞ്ഞെടുപ്പുകളില്‍ യുഡിഎഫിന് മികച്ച വിജയം ലഭിച്ചിരുന്നു. എന്നാല്‍, നിയമസഭാ തെരഞ്ഞെടുപ്പില്‍ ഇടതിന്റെ ടൗണ്‍ഷിപ്പ് പദ്ധതി വലിയ സ്വാധീനം ചെലുത്തുമെന്ന ഭയം കോണ്‍ഗ്രസിനുണ്ട്. ടൗണ്‍ഷിപ്പുമായി ബന്ധപ്പെട്ട ഇടതുമുന്നണിയുടെ പ്രചാരണത്തിന് തടയിടാന്‍ സിദ്ദിഖ് പ്രദേശം സന്ദര്‍ശിച്ചുകഴിഞ്ഞു. എല്ലാ ആഴ്ചയും ഇവിടെ സന്ദര്‍ശിച്ച് പ്രവര്‍ത്തനങ്ങള്‍ നിരീക്ഷിക്കാനാണ് കോണ്‍ഗ്രസ് നിര്‍ദ്ദേശം നല്‍കിയിരിക്കുന്നത്.

Tags