ഇംഗ്ലണ്ട് സെമി കാണാതെ പുറത്തായാല്‍ തോമസ് ടൂഷല്‍ തെറിക്കും, കിരീട സാധ്യതയുള്ള ടീമിനെ ഉടച്ചുവാര്‍ത്തതെന്തിന്?

Thomas Tuchel England

പ്രമുഖ കളിക്കാരെ ഒഴിവാക്കിയത് ടീമിന് തിരിച്ചടിയാകുമെന്നും സെമി കാണാതെ പുറത്തായാല്‍ കോച്ചിന്റെ ജോലി തെറിക്കുമെന്നാണ് ഫുട്‌ബോള്‍ ആരാധകരുടെ വിലയിരുത്തല്‍.

ലണ്ടന്‍: ലോകകപ്പ് ഫുട്‌ബോളിന്റെ തയ്യാറെടുപ്പുകള്‍ക്കിടെ ഇംഗ്ലണ്ട് കോച്ച് തോമസ് ടൂഷലിന്റെ സ്‌ക്വാഡ് പ്രഖ്യാപനം വലിയ വിവാദത്തിന് കാരണമായിരിക്കുന്നു. പ്രമുഖ കളിക്കാരെ ഒഴിവാക്കിയത് ടീമിന് തിരിച്ചടിയാകുമെന്നും സെമി കാണാതെ പുറത്തായാല്‍ കോച്ചിന്റെ ജോലി തെറിക്കുമെന്നാണ് ഫുട്‌ബോള്‍ ആരാധകരുടെ വിലയിരുത്തല്‍.

കോള്‍ പാമര്‍, ഫില്‍ ഫോഡന്‍, ട്രെന്റ് അലക്‌സാണ്ടര്‍ ആര്‍നോള്‍ഡ്, ഹാരി മാഗ്വയര്‍ തുടങ്ങിയവരെ ടൂഷല്‍ ഒഴിവാക്കി. ഇവാന്‍ ടോണി, ഡിജെഡ് സ്‌പെന്‍സ്, കോബി മെയ്‌നൂ, എബറേചി ഈസ്, നോണി മഡ്യൂക്കെ തുടങ്ങിയവരുടെ ഉള്‍പ്പെടുത്തലും സര്‍പ്രൈസ് ആയിരുന്നു.

ടാക്ടിക്കല്‍ ഫിറ്റ്, ഫിസിക്കല്‍ ഡിമാന്‍ഡ് എന്നിവയാണ് അദ്ദേഹത്തിന്റെ പ്രധാന മാനദണ്ഡം. ഫോഡന്‍ പാമര്‍ പോലുള്ളവരുടെ ഫോം, പൊസിഷണല്‍ യൂണിക്ക്‌നെസ് എന്നിവയും കാരണങ്ങളായി പറയപ്പെടുന്നു. മാഗ്വയര്‍ നിരാശ പ്രകടിപ്പിച്ച് സ്റ്റേറ്റ്മെന്റ് ഇറക്കിയത് ടൂഷലിനെ അത്ഭുതപ്പെടുത്തി.

ടൂഷല്‍ ക്ലബ് ലെവലില്‍ ചെല്‍സിയില്‍ ചാമ്പ്യന്‍സ് ലീഗ് നേടിയ ടാക്ടിഷ്യനാണ്. ഇംഗ്ലണ്ടില്‍ അദ്ദേഹം ടാക്ടിക്കല്‍ ഫിറ്റ് മുന്‍നിര്‍ത്തിയാണ് ടീമിനെ പ്രഖ്യാപിച്ചത്. സെറ്റ് പീസുകള്‍, ഫിസിക്കല്‍ സ്‌ട്രെങ്ത്, കാലാവസ്ഥ എന്നിവയും കണക്കിലെടുത്തു.

ടൂഷലിന്റെ കീഴില്‍ ഇംഗ്ലണ്ട് യൂണിറ്റ് ആയി കളിക്കാന്‍ സാധ്യതയുണ്ട്. ഹാരി കെയ്ന്‍, ജൂഡ് ബെല്ലിങ്ഹാം, ഡെക്ലാന്‍ റൈസ്, ബുകായോ സാക തുടങ്ങിയവരാണ് ടീമിന്റെ നട്ടെല്ല്.

സെമി കാണാതെ ടീം പുറത്തായാല്‍ വിമര്‍ശനം ശക്തമാകും. കിരീട സാധ്യതയുള്ള ടീമിനെ നശിപ്പിച്ചു എന്ന ആരോപണം ഉയരും. എന്നാല്‍ ടൂഷല്‍ തന്റെ ഫിലോസഫി മാറ്റുമെന്ന് തോന്നുന്നില്ല.

Tags