ഒറ്റക്കൈയ്യുള്ള ഗോവിന്ദച്ചാമി എങ്ങിനെയാണ് യുവതിയെ ട്രെയിനില്‍ നിന്നും തള്ളിയിടുക എന്ന് സംശയം പ്രകടിപ്പിച്ച കോടതി വധശിക്ഷ ഒഴിവാക്കി, ഒറ്റക്കൈകൊണ്ട് ജയില്‍ ചാടിയ പ്രതി തെളിയിക്കുന്നതെന്ത്?
വര്‍ഷങ്ങള്‍ക്കുശേഷം ഗോവിന്ദച്ചാമി ജയില്‍ ചാടുമ്പോള്‍ കോടതിയുടെ നിരീക്ഷണം തെറ്റായോ എന്ന സംശയം ചിലര്‍ സോഷ്യല്‍ മീഡിയയില്‍ പ്രകടിപ്പിക്കുന്നുണ്ട്. ഒറ്റക്കൈകൊണ്ട് ജയില്‍ ചാടുന്ന ഒരാള്‍ക്ക് ഒരു യുവതിയെ തള്ളിയിടുന്നത് പ്രയാസകരമാകുന്നതെങ്ങിനെ എന്നാണ് ചോദ്യമുയരുന്നത്.
കണ്ണൂര്‍: കേരളംകണ്ട ക്രൂര കൊലപാതകങ്ങളിലൊന്നാണ് 2011ലെ സൗമ്യ കൊലക്കേസ്. ട്രെയിനില്‍ യാത്ര ചെയ്യുകയായിരുന്ന യുവതിയെ പുറത്തേക്ക് തള്ളിയിട്ട് ക്രൂരമായി ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തുകയായിരുന്നു എന്നാണ് പോലീസ് കണ്ടെത്തിയത്. എന്നാല്‍, വിചാരണ കോടതിയും ഹൈക്കോടതിയും വധശിക്ഷയ്ക്ക് വിധിച്ച പ്രതിക്ക് സുപ്രീം കോടതി ജീവപര്യന്തം തടവ് മാത്രമാക്കി ചുരുക്കി.
tRootC1469263">2016 സെപ്റ്റംബര്‍ 8-ന്, ജസ്റ്റിസ് രഞ്ജന്‍ ഗോഗോയ്, ജസ്റ്റിസ് പ്രഫുല്ല സി. പന്ത്, ജസ്റ്റിസ് ഉദയ് ഉമേഷ് ലളിത് എന്നിവരടങ്ങിയ സുപ്രീംകോടതി ബെഞ്ച് ഈ കേസിന്റെ വിധി പറയുന്നതിന് മുമ്പ് നിര്‍ണായകമായ ഒരു പരാമര്‍ശം നടത്തിയിരുന്നു. 'സൗമ്യ ബലാത്സംഗത്തിനിരയായി എന്നത് തെളിഞ്ഞിട്ടുണ്ട്. തലയ്ക്ക് പരിക്കേറ്റാണ് മരിച്ചതെന്നും വ്യക്തമാണ്. എന്നാല്‍, സൗമ്യയെ ട്രെയിനില്‍ നിന്ന് തള്ളിയിട്ടതാണോ, അതോ അവര്‍ സ്വയം ചാടിയതാണോ എന്ന് വ്യക്തമാക്കേണ്ടതുണ്ടെന്നായിരുന്നു കോടതി പറഞ്ഞത്.
ഒരു കൈ മാത്രമുള്ള ഗോവിന്ദച്ചാമിക്ക് ഒരു വനിതയെ ഓടുന്ന ട്രെയിനില്‍ നിന്ന് എങ്ങനെ തള്ളിയിടാന്‍ കഴിയുമെന്ന് കോടതി ചോദിച്ചു. ഒരു സാക്ഷി സൗമ്യ ട്രെയിനില്‍ നിന്ന് വീഴുന്നത് കണ്ടതായി മൊഴി നല്‍കിയിരുന്നെങ്കിലും, ഇത് കൊലപാതകത്തിന് തെളിവായി പരിഗണിക്കാന്‍ കഴിയില്ലെന്നും കോടതി വിലയിരുത്തി.
ഈ പരാമര്‍ശം കേസിന്റെ ദിശ മാറ്റുന്നതായിരുന്നു. കൊലപാതക കുറ്റം തെളിയിക്കാന്‍ കേരള സര്‍ക്കാരിന്റെ പ്രോസിക്യൂഷന് കഴിഞ്ഞില്ലെന്ന് കോടതി വിലയിരുത്തി. സൗമ്യയുടെ മരണം ഗോവിന്ദച്ചാമിയുടെ നേരിട്ടുള്ള പ്രവൃത്തിയല്ല, മറിച്ച് ട്രെയിനില്‍ നിന്ന് വീഴ്ചയും തലയ്‌ക്കേറ്റ പരിക്കുമൂലമാണെന്ന് കോടതി കണ്ടെത്തി. ഇതിന്റെ അടിസ്ഥാനത്തില്‍, കൊലപാതക കുറ്റം ഒഴിവാക്കി, ഗുരുതരമായ പരിക്കേല്‍പ്പിക്കല്‍ എന്ന കുറ്റത്തിന് ഏഴ് വര്‍ഷം തടവ് വിധിച്ചു.
കൊലപാതക കുറ്റം ഒഴിവാക്കിയെങ്കിലും, ബലാത്സംഗ കുറ്റം തെളിഞ്ഞതായി കോടതി വ്യക്തമാക്കി. ബലാത്സംഗം ഏറ്റവും ക്രൂരവുമായ രീതിയില്‍ നടത്തപ്പെട്ടതാണ്. ഇത് ട്രയല്‍ കോടതിയും ഹൈക്കോടതിയും വിധിച്ച ജീവപര്യന്തം ശിക്ഷ ശരിവെക്കുന്നു, എന്ന് കോടതി പറഞ്ഞു. ഈ വിധിയിലൂടെ, ഗോവിന്ദച്ചാമിക്ക് ബലാത്സംഗ കുറ്റത്തിന് ജീവപര്യന്തം തടവ് ശിക്ഷ നിലനിര്‍ത്തി.
വിധി പറയുന്നതിന് മുമ്പ്, ജസ്റ്റിസ് രഞ്ജന്‍ ഗോഗോയ് കേരള സര്‍ക്കാരിന്റെ പ്രോസിക്യൂഷനെ വിമര്‍ശിച്ചു. വധശിക്ഷാ അപ്പീലില്‍ ഊഹാപോഹങ്ങള്‍ക്ക് സ്ഥാനമില്ല. ഗോവിന്ദച്ചാമിയുടെ കുറ്റം തെളിയിക്കാന്‍ മതിയായ തെളിവുകള്‍ കേരള സര്‍ക്കാര്‍ ഹാജരാക്കിയിട്ടില്ല, എന്ന് അദ്ദേഹം പറഞ്ഞു.
2017 ഏപ്രില്‍ 28-ന്, കേരള സര്‍ക്കാര്‍ ഗോവിന്ദചാമിയുടെ വധശിക്ഷ പുനഃസ്ഥാപിക്കണമെന്നാവശ്യപ്പെട്ട് ക്യുറേറ്റീവ് പെറ്റീഷന്‍ സമര്‍പ്പിച്ചു. എന്നാല്‍, ആറംഗ ബെഞ്ച് ഈ ഹര്‍ജി തള്ളി, കേസിലെ മാനദണ്ഡങ്ങള്‍ പ്രകാരം, ഈ ഹര്‍ജി നിലനില്‍ക്കുന്നില്ല, എന്നാണ് കോടതി വ്യക്തമാക്കിയത്.
മുന്‍ സുപ്രീം കോടതി ജഡ്ജിയായ ജസ്റ്റിസ് മാര്‍ക്കന്‍ഡേയ് കട്ജു, ഗോവിന്ദചാമിയെ കൊലപാതക കുറ്റത്തില്‍ നിന്ന് ഒഴിവാക്കിയ സുപ്രീം കോടതി വിധിയെ രൂക്ഷമായി വിമര്‍ശിച്ചിരുന്നു. ഇത് ഒരു നീതിയുക്തമായ ശിക്ഷയേ അല്ല, കേരളത്തിലെ ജനങ്ങള്‍ക്ക് ഇത് ഉള്‍ക്കൊള്ളാന്‍ പ്രയാസമാണെന്ന് അദ്ദേഹം ഒരു ബ്ലോഗില്‍ എഴുതി. ഈ ബ്ലോഗിന്റെ പശ്ചാത്തലത്തില്‍, സുപ്രീം കോടതി അദ്ദേഹത്തിന് കോടതിയലക്ഷ്യ നോട്ടീസ് അയക്കുകയും ചെയ്തു.
വര്‍ഷങ്ങള്‍ക്കുശേഷം ഗോവിന്ദച്ചാമി ജയില്‍ ചാടുമ്പോള്‍ കോടതിയുടെ നിരീക്ഷണം തെറ്റായോ എന്ന സംശയം ചിലര്‍ സോഷ്യല്‍ മീഡിയയില്‍ പ്രകടിപ്പിക്കുന്നുണ്ട്. ഒറ്റക്കൈകൊണ്ട് ജയില്‍ ചാടുന്ന ഒരാള്‍ക്ക് ഒരു യുവതിയെ തള്ളിയിടുന്നത് പ്രയാസകരമാകുന്നതെങ്ങിനെ എന്നാണ് ചോദ്യമുയരുന്നത്.
.jpg)


