ലോക്കോ പൈലറ്റിനെ പ്രണയിച്ച ദുരന്ത നായികയല്ല തലശ്ശേരിക്കാരുടെ പ്രിയദർശിനി ടീച്ചർ : മരിക്കുമ്പോഴും കോടീശ്വരി...


തലശ്ശേരി: ജീവിതത്തില്‍ താനറിയാതെ ആടിയ ദുരന്തപ്രണയ കഥയിലെ നായിക. തലശ്ശേരി പാലിശ്ശേരിയിലെ ഏകാകിയായ കോടീശ്വരി പ്രിയദര്‍ശിനി ടീച്ചര്‍ (88) എടച്ചേരി തണല്‍ വയോജനകേന്ദ്രത്തില്‍ അരങ്ങൊഴിഞ്ഞു.
വടകര എടച്ചേരിയിലെ തണല്‍ വയോജനകേന്ദ്രത്തില്‍ ഇന്നലെ രാവിലെയായിരുന്നു അന്ത്യം. മൃതദേഹം സന്നദ്ധസംഘടനയായ തണല്‍ ഭാരവാഹികള്‍ ഉച്ചയോടെ പാലിശ്ശേരിയിലുള്ള തറവാട്ട് വീട്ടില്‍ എത്തിക്കുകയും അതിനുശേഷം കണ്ടിക്കല്‍ നിദ്രാ തീരം വാതക ശ്മശാനത്തില്‍ സംസ്‌കരിച്ചു.
tRootC1469263">ചിലർ പൊടിപ്പും തൊങ്ങലും ചേർത്ത പ്രണയ കഥയിലെ നായികയാക്കി. ലോക്കോ പൈലറ്റായ കാമുകൻ ട്രെയിൻ പാളത്തിൽ ചതഞ്ഞരഞ്ഞതു കൊണ്ട് മനോനില തെറ്റിയവളെന്ന കഥയ്ക്കായിരുന്നു കനം കൂടുതൽ. പക്ഷേ കേരള ഓൺലൈൻ ന്യൂസിലൂടെ പ്രിയദർശിനി ടീച്ചറുടെ കഥ ലോകമറിഞ്ഞപ്പോൾ സോഷ്യൽ മീഡിയയിലെ പല മനോരാജ്യങ്ങളും തകർന്നുവീണു.

ഇപ്പോഴിതാ തന്റെ പേരിൽ പ്രചരിച്ച കഥകളെല്ലാം മണ്ണിലുപേക്ഷിച്ച് പ്രിയദർശിന് ടീച്ചർ മരണത്തിന്റെ ലോകത്തേക്ക് മറഞ്ഞു പോയിരിക്കുകയാണ്. മേയ് രണ്ടിനായിരുന്നു അന്ത്യം. എൺപത്തിയെട്ട് വയസായിരുന്നു. വടകരയിലെ തണൽ അഭയ കേന്ദ്രത്തിൽ കഴിഞ്ഞു വരികയായിരുന്നു അവർ. പ്രായാധിക്യത്തെ തുടർന്നുള്ള രോഗങ്ങളാണ് മരണത്തിലേക്ക് നയിച്ചത്.
കേരള ഓൺലൈൻ ന്യൂസ് ടീച്ചറെ കുറിച്ച് നടത്തിയ അന്വേഷ റിപ്പോർട്ട് ചുവടെ.....