ആശ്രമം കത്തിച്ച കേസ് അന്വേഷിച്ച എസിപി ഇപ്പോള്‍ ബിജെപി ബൂത്ത് ഏജന്റ്, ഇയാളൊക്കെ നാടിന്റെ ശാപമെന്ന് സന്ദീപാനന്ദഗിരി

Swami Sandeepananda Giri
Swami Sandeepananda Giri

തിരുവനന്തപുരം: കുണ്ടമന്‍ ഭാഗം സാളഗ്രാമം ആശ്രമം ആര്‍എസ്എസ്സുകാര്‍ രാത്രിയുടെ മറവില്‍ കത്തിച്ച കേസ് അന്വേഷിച്ച എസിപി രാജേഷ് ഇപ്പോള്‍ ബിജെപിയുടെ ബൂത്ത് ഏജന്റാണെന്ന് ചൂണ്ടിക്കാട്ടി സന്ദീപാനന്ദഗിരി. ആശ്രമം കത്തിച്ച് വര്‍ഷങ്ങള്‍ക്കുശേഷമാണ് ആര്‍എസ്എസ്സുകാരായ പ്രതികളെ പിടികൂടിയത്. ആര്‍എസ്എസ്സുകാരന്‍ ആത്മഹത്യ ചെയ്ത സംഭവത്തില്‍ സഹോദരന്‍ നടത്തിയ വെളിപ്പെടുത്തല്‍ പ്രതികളെ പിടികൂടാന്‍ സഹായകരമായി.

tRootC1469263">

സംഭവം നടന്നയുടന്‍ പ്രതികളെ പിടികൂടാന്‍ കഴിയുമായിരുന്നെന്നും എന്നാല്‍ ആര്‍എസ്എസ് അനുകൂലിയായ ഒരു പോലീസ് ഉദ്യോഗസ്ഥനാണ് കേസന്വേഷിച്ചതെന്ന് ഇപ്പോള്‍ വ്യക്തമായില്ലേയെന്നാണ് സന്ദീപാനന്ദഗിരി തന്റെ ഫേസ്ബുക്ക് പോസ്റ്റില്‍ ചോദിക്കുന്നത്. ആശ്രമം കത്തിച്ചത് സ്വാമി തന്നെയാണെന്ന് പ്രചരിപ്പിച്ചതിന് പിന്നിലും ടിയാനാണെന്ന് സന്ദീപാനന്ദഗിരി പറയുന്നു. ബൂത്ത് ഏജന്റായി രാജേഷ് ഇരിക്കുന്ന ചിത്രവും അദ്ദേഹം പങ്കുവെച്ചിട്ടുണ്ട്.

സന്ദീപാനന്ദഗിരിയുടെ ഫേസ്ബുക്ക് പോസ്റ്റ്,

തിരുവനന്തപുരം കുണ്ടമന്‍ ഭാഗം സാളഗ്രാമം ആശ്രമം ആര്‍.എസ് .എസ്സുകാര്‍ രാത്രിയുടെ മറവില്‍ കത്തിച്ചപ്പോള്‍ ആ കേസ് അന്വേഷിച്ച ടീമിലെ പ്രധാനിയായ കണ്‍ട്രോള്‍ റൂം A C P രാജേഷാണ്  തിരുവനന്തപുരത്തുള്ള ശ്രീവരാഹം,പെരുന്താന്നി NSS High School BJP ബൂത്ത് ഏജന്റായി ഈ ഇരിപ്പ് ഇരിക്കുന്നത്.!

സംഭവം നടന്ന് ഏതാനും ദിവങ്ങള്‍ക്കുള്ളില്‍ പ്രതികളെക്കുറിച്ച് കൃത്യമായ ശാസ്ത്രീയ തെളിവുകള്‍ കിട്ടിയിട്ടും പ്രതികളെ അറസ്റ്റ് ചെയ്യാതെ സ്വാമി സന്ദീപാനന്ദഗിരിയാണ് ആശ്രമം കത്തിച്ചത് എന്ന നുണ പ്രചരണത്തിന് മുന്നില്‍ നിന്നതും ''ടിയാന്‍ ''തന്നെയാണ് !

നലരവര്‍ഷം വേണ്ടിവന്നു ബിജെപി കൌണ്‍സിലര്‍ ഗിരികുമാറുള്‍പ്പടെ പ്രതികളെ ഒന്നൊഴിയാതെ അറസ്റ്റ് ചെയ്യ്ത് കോടതിയില്‍ കുറ്റപത്രം സമര്‍പ്പിക്കാന്‍.
നേരത്തെ അറസ്റ്റ് നടന്നിരുന്നുവെങ്കില്‍ ഒരു ചെറുപ്പക്കാരന്റെ ആത്മഹത്യ ഒഴിവാക്കാമായിരുന്നു.

പിന്നീട് വന്ന ക്രൈംബ്രാഞ്ച് ഉദ്യോഗസ്ഥര്‍ക്ക് അന്വേഷണത്തില്‍ ഉത്തരം കിട്ടാത്ത ഒരു ചോദ്യമായിരുന്നു സംഭവം നടക്കുന്ന ഏതാനും നിമിഷങ്ങള്‍ക്ക് മുമ്പ് ആശ്രമ പരിസരത്ത് കണ്ട കണ്‍ട്രോള്‍ റൂം വാഹനം അന്നും ഇന്നും ദുരൂഹത വര്‍ദ്ധിപ്പിക്കുന്നു.
ഇത്തരം ആളുകളാണ് നാടിന്റെ ശാപം...

Tags