'നിയമപ്രകാരം തരാനുള്ള പണം മാത്രമല്ല, കേന്ദ്ര സര്‍ക്കാരിന്റെ ഗുണ്ടായിസം കൂടി സുപ്രീകോടതി പൊളിച്ചു'

Supreme court
Supreme court

 

കൊച്ചി: സാമ്പത്തിക പ്രതിസന്ധിയില്‍ വീര്‍പ്പുമുട്ടുന്ന കേരളത്തിന് 13,608 കോടി രൂപ കൂടി ഈ സാമ്പത്തികവര്‍ഷം കടമെടുക്കാന്‍ സുപ്രീം കോടതി അനുമതി നല്‍കിയിരിക്കുകയാണ്. കേരളത്തിന് കടമെടുക്കാന്‍ അനുമതി നല്‍കില്ലെന്ന കേന്ദ്ര സര്‍ക്കാരിന്റെ പിടിവാശിയെ തുടര്‍ന്നാണ് കേരളം സുപ്രീം കോടതിയെ സമീപിച്ചത്. എന്നാല്‍, കേസ് പിന്‍വലിച്ചാല്‍ മാത്രം അനുമതി നല്‍കാമെന്നായിരുന്നു കേന്ദ്ര അറിയിച്ചത്. കേസില്‍ കേരളം ഉറച്ചുനിന്നതോടെ കേരളത്തിന് അര്‍ഹതപ്പെട്ടത് നല്‍കാന്‍ കോടതി നിര്‍ദ്ദേശിച്ചു.

tRootC1469263">

കേന്ദ്രത്തിനെതിരെ സുപ്രീം കോടതിയില്‍ കേരളം നല്‍കിയ ഹര്‍ജിയുടെ വിജയമായാണ് സംസ്ഥാന സര്‍ക്കാര്‍ ഇതിനെ കാണുന്നത്. കേരളത്തിന് അവകാശപ്പെട്ടത് ഉടന്‍ അനുവദിക്കാന്‍ സുപ്രീം കോടതി നിര്‍ദേശിച്ചു. കേരളം ഉന്നയിക്കുന്ന അധിക ആവശ്യങ്ങള്‍ സംബന്ധിച്ച് ഇന്ന് ഉച്ചയ്‌ക്കോ നാളെയോ ചര്‍ച്ചകള്‍ നടത്തി തീരുമാനമെടുക്കണെന്നും കേരളത്തിന്റെ സ്യൂട്ട് പിന്‍വലിക്കണമെന്ന ആവശ്യം കേന്ദ്രം പിന്‍വലിക്കണമെന്നും കോടതി നിര്‍ദ്ദേശിച്ചു.

കേന്ദ്രസര്‍ക്കാര്‍ കേരളത്തിന് കടം നല്‍കണമെന്ന കോടതി ഉത്തരവിന് പിന്നാലെ പ്രമുഖ മാധ്യമപ്രവര്‍ത്തകന്‍ കെജെ ജേക്കബ് വിഷയത്തില്‍ പ്രതികരിച്ചു. നിയമപ്രകാരമുള്ള കടമെടുപ്പിനു അനുവദിക്കണമെങ്കില്‍ കേരളത്തിന്റെ കേസ് പിന്‍വലിക്കണമെന്ന കേന്ദ്ര സര്‍ക്കാരിന്റെ ഗുണ്ടായിസം കൂടിയാണ് ഇന്ന് സുപ്രീം കോടതി പൊളിച്ചതെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.

കെജെ ജേക്കബിന്റെ ഫേസ്ബുക്ക് പോസ്റ്റ്,

നിയമപ്രകാരം കടമെടുക്കാവുന്ന 13,608 കോടി രൂപയും കൂടുതലായി ആവശ്യമുള്ള പണത്തിനുള്ള സാധ്യതയും മാത്രമല്ല ഇന്ന് സുപ്രീം കോടതി ഇടപെടല്‍ മൂലം കേരളത്തിന് ലഭ്യമായത്.

നിയമപ്രകാരമുള്ള കടമെടുപ്പിനു അനുവദിക്കണമെങ്കില്‍ കേരളത്തിന്റെ കേസ് പിന്‍വലിക്കണമെന്ന കേന്ദ്ര സര്‍ക്കാരിന്റെ ഗുണ്ടായിസം കൂടിയാണ് ഇന്ന് സുപ്രീം കോടതി പൊളിച്ചത്. ഭരണഘടനയെയും നിയമവാഴ്ചയെയും ഫെഡറല്‍ തത്വങ്ങളെയും കാഴ്ചക്കാരാക്കി ഇല്ലാത്ത അധികാരമുണ്ടെന്ന് കാണിക്കാനുള്ള ശ്രമമാണ് ഇന്ന് തകര്‍ന്നു വീണത്.

നിങ്ങള്‍ വയ്ക്കുന്ന മറ്റു നിബന്ധനകള്‍ മനസിലാക്കാം, പക്ഷെ കോടതിയെ സമീപിക്കാന്‍ പറ്റില്ല എന്നത് എങ്ങിനെ അംഗീകരിക്കാനാകും എന്നാണ് കോടതി ചോദിച്ചത്? 'അങ്ങിനെ ഒരു നിബന്ധന വയ്ക്കുക എന്നുവച്ചാല്‍ അതിനര്‍ത്ഥം ഈ വിഷയത്തിലേക്കു കടക്കേണ്ടതില്ല എന്ന് കോടതിയോട് പറയുന്നതുപോലെയാണ്,' എന്നാണ് കോടതി അതിനോട്  പ്രതികരിച്ചത്. ഭരണഘടനയുടെ അനുച്ഛേദം 131 അനുസരിച്ചു സംസ്ഥാനത്തിന്റെ അവകാശമാണ് അത് എന്ന് കോടതി ഉറപ്പിച്ചു പറയുകയും ചെയ്തു.  

ശമ്പളവും പെന്‍ഷനും കൊടുക്കാം; അതിനിത്തിരി സാവകാശം കിട്ടും. പക്ഷെ ആ കിട്ടുന്ന കാശിനേക്കാള്‍ ഭരണഘടനയോടും ഫെഡറല്‍ തത്വങ്ങളെയും കാറ്റില്‍പ്പറത്തി അധികാരത്തിന്റെ ഹുങ്ക് കാണിക്കാനുള്ള ശ്രമം കോടതി തടഞ്ഞു എന്നതാണ് പ്രധാനമായി ഞാന്‍ കാണുന്നത്.
ചെരുപ്പ് നല്‍കിയാല്‍ ആനുകൂല്യം എന്ന ഓര്‍മ്മ സംഘികളുടെ ജീനില്‍ കിടന്നു പുളയ്ക്കുന്നുണ്ട്. അതുകൊണ്ടു ഒരു നിബന്ധന വച്ചുനോക്കിയതാണ്.
തല്ക്കാലം ഭരണഘടന പ്രകാരം കാര്യം നടക്കട്ടെ എന്ന് കോടതി തീരുമാനിച്ചു.

'കടമെടുക്കാനാണ് അനുവദിച്ചത്; അതുകൊണ്ടു കേരളത്തിന്റെ കടം കൂടുകയേ ഉള്ളൂ.'  
ഇമ്മാതിരി സാഹിത്യം ഉടനെ പുറപ്പെടും. അമ്മാതിരി  സാഹിത്യകാരന്മാരോടാണ്:
കേന്ദ്രവും സംസ്ഥാനവുമൊക്കെ കടമെടുത്തുതന്നെയാണ് ഭരണം നടത്തുന്നത്. ആഭ്യന്തര ഉല്പാദനത്തിന് അനുസരിച്ചായിരിക്കണം കടമെടുപ്പ് എന്ന് നിയമപരമായ നിബന്ധനയുണ്ട്. 2003-ലെ നിയമമനുസരിച്ച് 2008 ആകുമ്പോഴേക്കും കേന്ദ്ര സര്‍ക്കാരിന്റെ ധനക്കമ്മി ജി ഡി പി യുടെ മൂന്നുശതമാനം ആക്കി കുറക്കണം. ആ തിയതി പല പ്രാവശ്യം നീട്ടി, അവസാനത്തെ കണക്കനുസരിച്ച് 2021-ല്‍ ധനക്കമ്മി മൂന്നു ശതമാനം ആക്കണം.
എവടെ!

ഇക്കൊല്ലത്തെ കേന്ദ്ര സര്‍ക്കാരിന്റെ ധനക്കമ്മി അഥവാ കടമെടുപ്പ് 5.9 ശതമാനമാണ്.
കേരളത്തിന്റെയോ?
കേരള നിയമസഭാ പാസാക്കിയ നിയമമനുസരിച്ച് കേരളത്തിന് അനുവദിച്ചിരിക്കുന്ന ധനക്കമ്മി 3.5 ശതമാനമാണ്. നടപ്പു വര്ഷം നമ്മുടെ ധനക്കമ്മി, അതായതു എടുക്കുന്ന കടം, 3.4 ശതമാനമാണ്.
കടം മൂന്നു ശതമാനത്തില്‍ നിര്‍ത്താന്‍ നിയമപരമായ ബാധ്യതയുള്ള കേന്ദ്രം അത് ഏകദേശം ഇരട്ടിയാക്കുന്നു; എന്നിട്ട് മൂന്നര ശതമാനത്തിനു താഴെ നിയമപരമായ ലിമിറ്റിനകത്തു നില്‍ക്കുന്ന സംസ്ഥാനത്തിനുമേല്‍ ഗുണ്ടായിസം കാണിക്കുന്നു.

കേരളത്തിന്റെ കടത്തെപ്പറ്റി ആകുലപ്പെടാം. നല്ലതാണ്. ദോര്‍ത്തു കണ്ടാല്‍ ചോദ്യം ചെയ്യണം. അതൊക്കെ കഴിന് സമയം മിച്ചമുണ്ടെങ്കില്‍ കേന്ദ്രത്തിന്റെ കടത്തെയും കുറിച്ച് ഒരിത്തിരി ആകുലപ്പെടാം.
എന്നിട്ടു സെല്‍ഫി പോയിന്റിനും അരികൊണ്ടുപോകുന്ന സഞ്ചിയില്‍ പടം വരക്കാനുമൊക്കെയുള്ള പണം കടമെടുത്തുതന്നെ കൊടുക്കുന്നത് എന്ന് ഓര്‍ത്തുവയ്ക്കാം.

 

Tags