ഇന്ത്യയില്‍ ജോലി അവസരങ്ങള്‍ കുത്തനെ കുറയുന്നോ, എഞ്ചിനീയറിങ്ങും എംബിഎയും കഴിഞ്ഞിട്ടും ജോലിയില്ല, അമ്പരപ്പിക്കുന്ന കണക്കുകള്‍ പുറത്ത്

Campus Placement

റിപ്പോര്‍ട്ട് പറയുന്നത്, വര്‍ഷത്തില്‍ 150-ലധികം കമ്പനികള്‍ വരുന്ന കോളേജുകളിലെ വിദ്യാര്‍ത്ഥികള്‍ക്ക് 30-ല്‍ താഴെ റിക്രൂട്ടര്‍മാര്‍ മാത്രം വരുന്ന കോളേജുകളെ അപേക്ഷിച്ച് ഏകദേശം 2.9 ഇരട്ടി സാധ്യതയാണ് പ്ലേസ്‌മെന്റ് ലഭിക്കാനുള്ളത് എന്നാണ്.

ന്യൂഡല്‍ഹി: ഇന്ത്യയില്‍ 2026-ലെ ബിരുദധാരികളുടെ ക്യാമ്പസ് പ്ലേസ്‌മെന്റ് കുത്തനെ കുറയുന്നു. പുതിയ സര്‍വേ പ്രകാരം, ഇത്തവണ പാസാകുന്ന എഞ്ചിനീയറിങ് വിദ്യാര്‍ത്ഥികളില്‍ 85 ശതമാനവും, ബി-സ്‌കൂള്‍ (എംബിഎ) വിദ്യാര്‍ത്ഥികളില്‍ 74 ശതമാനവും ഇതുവരെ ജോലി ലഭിച്ചിട്ടില്ല.

Unstop Talent Report 2026 എന്ന റിപ്പോര്‍ട്ടിലാണ് അമ്പരപ്പിക്കുന്ന കണക്കുകള്‍ വെളിപ്പെടുത്തിയിരിക്കുന്നത്. റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടുന്നത്, തൊഴിലുടമകളില്‍ 88 ശതമാനവും റിക്രൂട്ട്‌മെന്റ് നടത്താന്‍ താത്പര്യം കാണിക്കുമ്പോള്‍ പോലും, കോളേജുകളില്‍ നിന്നുള്ള ടാലന്റും തൊഴില്‍ ആവശ്യങ്ങളും തമ്മിലുള്ള വലിയ അന്തരം (skill mismatch) ആണ് ഈ പ്രതിസന്ധിക്ക് കാരണമെന്നാണ്.

ഏറ്റവും കൂടുതല്‍ ബുദ്ധിമുട്ട് അനുഭവിക്കുന്നത് അണ്ടര്‍ഗ്രാജുവേറ്റ് (UG) വിദ്യാര്‍ത്ഥികളാണ്. 84 ശതമാനം പേര്‍ ഇപ്പോഴും ജോലി കിട്ടാതെ കഴിയുന്നു. ഓഫര്‍ റദ്ദാക്കലും ഏറ്റവും കൂടുതല്‍ ഈ വിഭാഗത്തിലാണ് (17 ശതമാനം).

റിപ്പോര്‍ട്ട് പറയുന്നത്, വര്‍ഷത്തില്‍ 150-ലധികം കമ്പനികള്‍ വരുന്ന കോളേജുകളിലെ വിദ്യാര്‍ത്ഥികള്‍ക്ക് 30-ല്‍ താഴെ റിക്രൂട്ടര്‍മാര്‍ മാത്രം വരുന്ന കോളേജുകളെ അപേക്ഷിച്ച് ഏകദേശം 2.9 ഇരട്ടി സാധ്യതയാണ് പ്ലേസ്‌മെന്റ് ലഭിക്കാനുള്ളത് എന്നാണ്.

എഞ്ചിനീയറിങ്, മാനേജ്‌മെന്റ് വിദ്യാഭ്യാസ മേഖലകളിലെ വന്‍ തോതിലുള്ള അവസരക്കുറവ് യുവാക്കളില്‍ വലിയ നിരാശ സൃഷ്ടിക്കുന്നുണ്ട്. സ്‌കില്‍ ഡെവലപ്‌മെന്റ്, ഇന്‍ഡസ്ട്രി അക്കാദമിക് സഹകരണം എന്നിവ ശക്തിപ്പെടുത്തിയാല്‍ മാത്രമേ ഈ പ്രതിസന്ധി പരിഹരിക്കാനാകൂ എന്നാണ് വിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നത്.

Tags